പോസ്റ്റുകള്‍

ഏപ്രിൽ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
റമളാൻ ചിന്ത 8 🌹🌹🌹                       വിജയാഭിനിവേശം പരാജയപ്പെട്ടവരുടെ കഥയ എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ? ഇല്ലായിരിക്കാം, കാരണം വിജയ സോപാനത്തിലുല്ലസിക്കുന്നവരാണല്ലോ നമ്മുടെ റോൾ മോഡലുകൾ!🙏  കലാം പറഞ്ഞപോൽ വിജയികളുടെ ജീവിതത്തിൽ നിന്ന് ഉൾക്കൊള്ളാവുന്ന പാഠങ്ങൾ ഒന്നുമില്ല, പരാചിതൻ്റെ ജീവിത പാഠങ്ങളാണ് വിജയത്തിലേക്കുള്ള പ്രചോദനം. വിജയിക്കണമെന്ന അഗാധമാം തൃഷ്ണ നമ്മിലുണ്ടെങ്കിലും, അതിന് ആവശ്യം വേണ്ട ഘടകങ്ങൾ എന്തെന്ന് മനസ്സിലാക്കാത്തതാണ് പലരുടേയും പരാജയ കാരണം. അതിനാലാണ് മുകളിലെ ചോദ്യം പ്രസക്തമാകുന്നത്.♥️ *ജീവിതത്തിൽ ഒന്നും ആയില്ലെന്ന് തോന്നുമ്പോൾ ഓർമ്മിക്കുക, തുറക്കാൻ പറ്റാത്തതായി ഒരു വാതിലും ജഗനിയന്താവ് നമുക്കായി പണിതിട്ടില്ലെന്ന്.* അങ്ങിനെ ജീവിതാഭിനിവേശത്താൽ ആഗ്രഹപൂട്ട് മുട്ടിത്തുറന്ന് സ്വയം തൃപ്തി നേടിയ ജീവിതത്തെ വരച്ചിടുന്നൊരു കഥയാണിന്ന്.  മലയാളത്തിൻ്റെ ചെറുകഥാ നവോത്ഥാന കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ മഷിത്തണ്ടിൽ നിന്ന് പിറന്ന *ഉതുപ്പാൻ്റെ കിണർ.*  ഉതുപ്പാൻ എന്ന അനാഥ വൃദ്ധൻ രാപ്പകൽ പണിയെടുത്ത് സ്വരൂപിക്കുന്ന സമ്പാദ്യങ്ങളെല്ലാം ഒരേ ഒരു ലക്ഷ്യത്തിനാണ്. തൻ്റെ നഗരക്കാർക്ക്
ഇമേജ്
   റമളാൻ ചിന്ത 7  🌹🌹🌹 പ്രാകൃതമാക്കാം വികൃതമാക്കിയ പ്രകൃതിയെ പ്രകൃതിയേയും  മനുഷ്യനേയും വിപരീത ധ്രുവങ്ങളിലാക്കി  നടക്കുന്ന ചർച്ചകൾ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. മനുഷ്യകുല പ്രാരംഭ ഘട്ടത്തിൽ പ്രകൃതിയെ ജീവിത മടിത്തട്ടിലാക്കി വളർന്ന മനുഷ്യൻ പക്ഷേ, അവൻ്റെ പുരോഗമന ഘട്ടങ്ങളിൽ പ്രകൃതി വിരുദ്ധനായി രൂപാന്തരം പ്രാപിക്കുകയായിരുന്നല്ലോ. സ്വർഗ്ഗീയാരാമത്തിൽ ജനനമെടുത്ത ആദാമിൽ നിന്ന് തന്നെ പ്രകൃതി വിരുദ്ധ മനോഗതി ദർശിക്കാനാകുന്നു എന്നത് അതിശയോക്തിയല്ലല്ലോ? വേദഗ്രന്ഥങ്ങളിലെ വിവരണ പ്രകാരം. ഇണയെ സൃഷ്ടിക്കപ്പെട്ട ആഹ്ലാദത്തിമിർപ്പിൽ കൃതാർഥതനായി കഴിയുമ്പോഴാണല്ലോ മനുഷ്യൻ്റെ ആദ്യപാപം ഉടലെടുത്തത്. ഹവ്വാ മതാവിൻ്റെ ഉൽഘടമായ ആവശ്യത്തിലലിഞ്ഞ് ദൈവകൽപ്പനക്കെതിരായി പ്രകൃതിക്ക് ആദ്യ ക്ഷതം ഏൽപ്പിക്കപ്പെടുന്നു. ആകർഷിക്കരുതെന്ന് ഏത് പഴത്തെപ്പറ്റി ഓർമ്മപ്പെടുത്തിയോ അതേ പഴം പൈശാചിക പ്രേരണയാൽ അറുത്തെടുത്ത്, സൃഷ്ടി സ്വഭാവികതയിൽ കൈ കടത്തിയതിൻ്റെ കോപമേറ്റു വാങ്ങി സ്വർഗീയ ജീവിതം തന്നെ നഷ്ടപ്പെടുത്തേണ്ടി വന്നു. അങ്ങനെ ദൈവ സൃഷ്ടിയിലാദ്യ അഘാതമേൽപ്പിച്ചതിൻ്റെ ഫലമാണല്ലോ ഭൂമിയിലേക്കുള്ള പരീക്ഷണയോട്ടം. ന
ഇമേജ്
                      റമളാൻ ചിന്ത 6                               🌹🌹🌹 ബന്ധങ്ങൾ ഒരു കലയാണ് കൂടിയല്ലാ പിറക്കുന്ന നേരത്ത് കൂടിയല്ലാ മരിക്കുന്ന നേരത്ത് മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ!? ( പൂന്താനം) വളരെ ഹൃസ്വമായ ഈ വരികൾ മുന്നോട്ടു വെക്കുന്ന അതി തീക്ഷണമായ ചില ചോദ്യങ്ങൾ ഉണ്ട്. വളരെ ചെറിയ കാലത്ത് ഭൂമിതൻ മാറിലേക്കിറങ്ങുന്നത് ഏകനായിട്ട്. ശരീരത്തിൻ്റെയും ചിന്തകളുടെയും വളർച്ചക്കിടയിൽ നാം വ്യാപ്തമാക്കുന്ന പരിസരങ്ങൾ രൂപപ്പെടുത്തുന്ന അമൂല്യമായ സമ്പാദ്യമാണല്ലോ നമ്മുടെ സൗഹൃദങ്ങൾ അല്ലെങ്കിൽ ബന്ധങ്ങൾ. സാമൂഹിക ജീവിയായ മനുഷ്യനു അഭിവാച്യമായ ഒന്നാണല്ലോ അത്. ഒരോ ഘട്ടങ്ങളിൽ രൂപപ്പെടുത്തുന്ന ബന്ധങ്ങൾ പലതരത്തിലാവാം, ചിലപ്പോൾ വ്യക്തിപരമാവാം, കുടുംബ പരമാവാം, സൗഹൃദപരമാവാം, ആശയ പരവുമാവാം. തീർച്ചയായും ഏതു തലത്തിലുള്ള സൗഹൃദത്തിനും അതിൻ്റേതായ പ്രധാന്യം കാണേണ്ടതും, നൽകേണ്ട പരിഗണനയുണ്ടാകേണ്ടതുമാണ്. അവാസ പരിസരത്തിൽ നിന്ന് ഒരു വ്യക്തി നിർമ്മിച്ചെടുക്കേണ്ട ഉദാത്തമായ സത്ഗുണമാണല്ലോ നിബന്ധനയില്ലാത്ത സൗഹൃദങ്ങൾ. അത് രൂപപ്പെടുന്നത് യാദൃക്ഷികമാകാം, ചിലത് നിർണ്ണിതവ്യവസ്ഥയിലാവ
ഇമേജ്
റമളാൻ ചിന്ത 5 🌹🌹🌹 *വിജയ ജ്ഞാനം* മനുഷ്യർ തുല്യരായി ജനിക്കുന്നു എന്നാൽ ചിലർ മാത്രംഅതുല്യരായി മരിക്കുന്നു. ഇതിൽ ചിലർ മാത്രം എന്തേ അതുല്യരാകുന്നു?. ബഹുഭൂരിപക്ഷവും ഈ ചിലരിൽ പെടുന്നില്ല എന്നതിൻ്റെ കാരണം എന്താണ്?. എന്താണ് ചിലർ മാത്രം വിജയിക്കുകയും, മറ്റുള്ളവർ വൻ പരാജയങ്ങളായി കൊഴിഞ്ഞ് പോകുകയും ചെയ്യുന്നത്?. ഈ വിജയത്തിലെത്തിയവർ ദൈവത്തിൻ്റെ അമൂല്യ സൃഷിടിപ്പിൻ്റെ അനുകൂല്യം നേടിയവരോ? ബാക്കിയുള്ളവരെയെല്ലാം വിധിപരാജയപ്പെടുത്തുന്നതാണോ?. അല്ല ! ആരാണീ വിജയിച്ചവർ? എന്താണവരുടെ വിജയ രഹസ്യം? ഈ വിജയത്തിൻ്റെ മാനദണ്ഡം എന്താണ്?. വിജയം എന്ന മൂന്നക്ഷരത്തിൻ്റെ രഹസ്യം തേടിയിറങ്ങുമ്പോൾ ഉയർന്ന് വരുന്ന ചില നിസ്സാര ചിന്തകളാണ് മുകളിൽ പങ്കുവെച്ചത്. ഈ ചേദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനല്ല നമ്മുടെ ഇന്നത്തെ ചിന്ത, പകരം സ്വയം ഉത്തരം കണ്ടെത്തേണ്ടതിനായി സമർപ്പിക്കുന്നെന്ന് മാത്രം. തുല്യാവസ്ഥയിൽ ജനിക്കുകയും എന്നാൽ വളർച്ചാ ഘട്ടങ്ങൾ പിന്നിടുമ്പോൾ ചിലർക്ക് ജീവിതവിജയത്തേരേറാനും, മറ്റുള്ളവർക്ക് പരാജയപ്പടുകുഴിയിൽ ജീവിതം ഹോമിക്കാനുമാണല്ലോ വിധി. ജീവിതം ജീവിച്ചു തീർക്കേണ്ടതാണെന്ന് നാം നിത്യേന പരിതപിക്കുകയ
ഇമേജ്
                  റമളാൻ ചിന്ത 4                            🌹🌹🌹 ലക്ഷ്യ പ്രയാണത്തിന് ദൃഢവിശ്വാസം പ്രഭാതത്തിലെ പ്രകൃതി ഭംഗി മനസ്സംതൃപ്തി നൽകാത്തവരായി ആരുമുണ്ടാകില്ല. ഓരോ പുലരിയും എത്ര താളാത്മകമായാണ് പൂർണ്ണത വരിക്കുന്നത്. പ്രദോശം വരെ ചിട്ടയായി പ്രവർത്തിക്കുന്നതിന്, ഓരോ ഘടകങ്ങൾക്കും കൃത്യമായ ചുമതലകൾ ഏൽപ്പിച്ചു നൽകി അച്ചടക്കത്തോടെ കർമ്മനിരതരാകുന്ന സംവിധാനങ്ങൾ. പ്രകൃതിയെ ചിലച്ചുണർത്തുന്ന പക്ഷികൾ, പ്രഭാതക്കുളിരിൽ വിടർന്നുയരുന്ന പുഷ്പങ്ങൾ മുതൽ സൂര്യരശ്മികൾ വരെ നിജപ്പെടുത്തിയ ലക്ഷ്യങ്ങളിലേക്ക് പ്രയാണമാരംഭിക്കുന്നു. ഭൂമിയിലെ ഇതര ജീവ- അജൈവ സംവിധാനങ്ങളെല്ലാം പ്രത്യേകമായൊരു ലക്ഷ്യപ്രാപ്തിക്കായി രൂപാന്തരപ്പെടുമ്പോൾ മനുഷ്യർ മാത്രം ഈ ഘടനാ സംവിധാനങ്ങളിൽ വിഭിന്നമാകുന്നതെങ്ങനെ?. പ്രപഞ്ചത്തിന് ഊർജ്ജമേകേണ്ട തൻ്റെ ദൗത്യത്തിൽ നിന്ന് വഴിമാറാൻ സൂര്യ - ചന്ദ്രന്മാർ മെനക്കെടാറില്ലല്ലോ?. അന്നം തേടി ചില്ല വിട്ടകലുന്ന പക്ഷി തിരിച്ചു കൊക്കിലൊരു കതിരെങ്കിലും കരുതാതെ തിരികെ വരാറില്ലല്ലോ?. നമ്മുടെ ചുറ്റുപാടുകളിൽ നാം ദർശിക്കുന്ന ഏതൊരു വസ്തുവിനും അതിൻ്റെ പ്രധമമായൊരു ജൻമോദ്ദേശമുണ്ടല്ലോ?. ചെറുകല്ലു മുത
ഇമേജ്
            റമളാൻ ചിന്ത 3                    🌹🌹🌹         മനോഭാവമല്ലോ നാം ജീവിത പരിസരങ്ങളിൽ നാം പടുത്തുയർത്തുന്ന മനോഭാവങ്ങൾ നമ്മിലെ വിജയ - പരാജയങ്ങളെ രൂപപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണല്ലോ. നമ്മുടെ മനോഗതികളെ അല്ലെങ്കിൽ ചിന്തകളെ അവ ഉയർത്തുന്ന സ്വഭാവമനുസരിച്ച് മൂന്ന് രൂപത്തിൽ വേർതിരിച്ചെടുക്കാവുന്നതാണ്. എല്ലാത്തിലും കുറ്റവും, കുറവും കണ്ടെത്തി ജീവിതത്തിൻ്റെ നശ്വര സംതൃപ്തിയെ എറിഞ്ഞുടച്ച് മാനസിക സമ്മർദ്ദങ്ങളുടെ ചുഴിയിലകപ്പെട്ട് അമ്പേ പരാചയപ്പെട്ട നെഗറ്റീവ് മനോഗതിക്കാർ.. എന്നാൽ മറ്റൊരു വിഭാഗം തങ്ങൾക്ക് ലഭ്യമായ അവസരങ്ങളിൽ നന്മ കാണാനോ, അവനൽകുന്ന പ്രതിസന്ധികളിൽ തളരാനോനിൽക്കാതെ നിർവികാരമായി അത്തരം സാഹചര്യങ്ങളെ നേരിടുന്ന ന്യുട്രൽ മനോഗതിക്കാർ.  എന്നാൽ മൂന്നാം തരക്കാർ ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും അത്യാഹ്ലാദത്തോടെ സമീപിച്ച്, നേരിടേണ്ടി വരുന്ന പ്രതിസന്ധികളിൽ എല്ലാം കൂടുതൽ സാധ്യത കണ്ടെത്തി സന്തോഷകരമായി ജീവിക്കുന്ന വളരെ പോസിറ്റീവ് മനോഗതിക്കാർ. മൂന്ന് വിഭാഗത്തിനും തങ്ങളുടെ ഭൗതിക സാഹചര്യങ്ങളെ നോക്കി കാണാനും, അതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുമുള്ള അവസരങ്ങൾ തുല്യമ
ഇമേജ്
ആത്മീയതയുടെ കപ്പൽ കുഞ്ഞായൻ മുസ്ലിയാർ "നാലുണ്ട് കള്ളർ ഉരുവ് ചുശലും - നാണാതെ നാലും അതു നാലു ഭാഗം - മാലും തടി ഇച്ച ലോകർ ഇമ്മൂന്നും - മൽ ഊൻ അതെന്ന അസാസിലുമൊന്ന്". ജീവിതമാകുന്ന കടലിലൂടെ കപ്പൽ മുന്നോട്ട് പോകുമ്പോൾ അതിനെ തകർക്കാൻ നല് ശക്തികൾ കാത്ത് നിൽക്കുന്നു ഏത് നിമിഷവും അക്രമം പ്രതീക്ഷിക്കാം - ധനമോഹം, ദേഹേച്ഛ, അത്യാർത്തി, ദുഷ് ചോദനകൾ എന്നിവയാണവ. (കപ്പപ്പാട്ട് -കുഞ്ഞായിൻ മുസ്ലിയാർ) ഇത്ര ലളിതമായി മനുഷ്യ ജീവിതത്തിനെ നിർവ്വചിച്ച വരികൾ. എവിടെ തുടങ്ങി വിജയ-പരാചയം എന്നൊത്തിരി ചിന്തിപ്പിക്കുന്ന നാലു പ്രതിസന്ധി ഘട്ടങ്ങൾ ലളിതമായി വിവരിക്കുന്നു കവിതൻ വരികളിൽ. ഒരാളുടെ ജീവിതത്തിനെ നന്മ- തിമ്മകളിൽ തളച്ചിടുന്നതിന് ഇവ നാലും സസൂക്ഷ്മവും പ്രാപ്തമാണെന്ന് നമുക്ക് ബോധ്യപ്പെടും. ഒരാളുടെ ജീവിതത്തെ, അതിൻ്റെ ലക്ഷ്യ പ്രയാണത്തെ തടയിടുന്ന ശത്രുപക്ഷമാണ് നമ്മിലെ അമിത സമ്പാദ്യ മോഹം. സ്വന്തം ഇച്ഛ്കളെ നിയന്ത്രിക്കാനാവാത്തവനാണല്ലോ വലിയ അശക്തൻ, അതിനാൽ വിവേക ബുദ്ധിയോടെ നമ്മുടെ ദുഷ്പ്രേരണകളെ നിയന്ത്രിക്കപ്പെടേണ്ടത് ജീവിത വിജയത്തിനനിവാര്യം. അവനവൻ്റെ ആവശ്യത്തിനപ്പുറം അഗ്രഹിക്കുക
ഇമേജ്
രേഷ്മ ഖുറേഷി എന്ന ധീരവനിത ലോക്ക് ഡൗൺ കാലത്തെ വായന ''നിങ്ങൾ അനുഭവിക്കുന്നത് എന്താണെന്നതിനെ അനുസരിച്ചാണ് സമയത്തിൻ്റെ ദൈർഘ്യം. ഞാൻ സമയത്തെ വെറുക്കുന്നു. അതൊരു ഒറ്റുകാരനാണ്. ചങ്ങാതിയാണെന്ന് വിശ്വസിപ്പിച്ച് അത് നിങ്ങളെ ശത്രു വിനെപ്പോലെ വളഞ്ഞിട്ട് പിടിക്കുകയും ജീവിതത്തെ അരുകിലേക്ക് തള്ളിമാറ്റുകയും ചെയ്യും".(ഞാൻ രേഷ്മ). ലോക്ക് ഡൗൺ കാലത്ത് വായനാ താൽപര്യത്തിന് വലിയ തൃപ്തിയേകാം എന്ന വലിയ ചിന്ത നൽകിയ സമാശ്വാസത്തിലായിരുന്നു, അപ്രതീക്ഷിത കോവിഡ് - 19 വീട്ടുവാസം തുടങ്ങിയത്. പ്രതീക്ഷക്കൊപ്പം സമയം നീങ്ങാൻ മടി കാണിച്ചപ്പോൾ വായനയ്ക്ക് വേണ്ടത്ര വേഗത കൈവന്നോ എന്ന ആവലാതിയിലിരിക്കുമ്പോഴാണ്... അവസാന മാസത്തേ ബുക്ക് ചാലഞ്ചിൽ വാങ്ങിക്കാനായ രേഷ്മ ഖുറേഷി എന്ന ഉത്തരേന്ത്യൻ വനിതയുടെ ജീവിത വഴികൾ വരച്ചുകാണിക്കുന്ന "ഞാൻ രേഷ്മ: ആസിഡ് അക്രമണത്തെ അതിജീവിച്ച ഒരു യുവതിയുടെ അസാധാരണ കഥ" കാണാനിടയായത്. പുറംചെട്ടയിലെ വികൃതമാക്കപ്പെട്ട മുഖത്തിൻ്റെ ചിത്രത്തെ കണ്ട മാത്രയിൽ സൗന്ദര്യബോധത്തിനെ  സ്വഭാവികമായി ഖണ്ഡിക്കുന്ന ഒരു സങ്കൽപ്പമായപ്പോൾ വായനക്കാരൻ്റെ മനസ്ഥിതിയേക്കാൾ, സമൂഹത്തിൽ അന്തർലീ
ഇമേജ്
Art of appreciation Art of appreciation ഇത്ര heart touching Art  ആക്കിയ മഹത് വചനങ്ങൾക്ക് appreciation. ഒരു മനുഷ്യൻ്റെ ജനനം മുതൽ മരണം വരെ ആവശ്യമെന്ന് തോന്നിയിട്ടുള്ള ഒരു കാര്യമാണ് അംഗീകരിക്കപ്പെടുക എന്നുള്ളത്. ജനിച്ചു വീഴുന്ന ആദ്യ നിമിഷങ്ങളിൽ തന്നെ തൻ്റെ സാമീപ്യം അറിയിക്കാൻ വെമ്പൽ കൊള്ളുന്ന നവജാത ശിശുവിൻ്റെ കരച്ചിൽ മുതൽ വാർദ്ധക്യസഹചമാം പ്രയാസങ്ങളിൽ കിടക്കയിലൊതുക്കപ്പെടുന്ന വൃദ്ധൻ വരെ തന്നെ പരിഗണിക്കാൻ കാണിക്കുന്ന, തനിക്ക് കിട്ടേണ്ട അംഗീകാരങ്ങൾ ലഭ്യമാകുന്നതിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങൾ ഏതെല്ലാം തരത്തിൽ ജീവിതങ്ങളെ നിർണ്ണയിക്കുന്നു എന്നതാണ്. നിങ്ങൾ ഒരാളെ അനുമോദിക്കുന്നു എങ്കിൽ അപരൻ്റെ സ്വത്വത്തെ നിങ്ങൾ അംഗീകരിക്കുന്നു എന്നർത്തമാക്കാം. ആയതിനാൽ പ്രായഭേദമന്യേ, സമയ വിത്യാസമില്ലാതെ നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന ചെറുതും - വലുതുമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്ന ആളുകളുടെ കുല - ജാതി-നിറ- മതഭേദമന്യേ അംഗീകരിക്കാൻ നമ്മുടെ മനസ്സുകൾ പ്രാപ്തമാകുന്നതിലാണ്, നന്മയുള്ള ഒരു സാമൂഹിക രൂപീകരണമെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ നമുക്കാവട്ടെ. 🦚നല്ല സന്തോഷകരമായ ഒരു വീട്ടക ദിനമാശംസിക്കുന്നു
ഇമേജ്
ചിന്തകൾക്ക് പരിധി   🌹🌹🌹 കൽപ്പിക്കുന്നതെന്താണോ അതാണ് ആ വ്യക്തി നേരിടുന്ന ആദ്യ തടസ്സം. അതിനാൽ തടസ്സമാകുന്ന നമ്മുടെ ഇടുങ്ങിയ ചിന്തകളെ വിശാലമാക്കാൻ സാധിക്കുന്നതാവട്ടെ നമ്മുടെ പ്രയാണങ്ങൾ. ഒരു വ്യക്തിക്ക് നേരിടേണ്ടി വരുന്ന എത്ര പ്രയാസകരമായ പ്രശ്നങ്ങളും അതിൻ്റെ തീവ്രത നിശ്ചയിക്കപ്പെടുന്നത് അയാൾ ആതടസ്സത്തിനെ നേരിടുന്നതിന് രൂപപ്പെടുത്തുന്ന ചിന്തകളിൽ നിന്നാണ്. ഏതൊരു പ്രവർത്തിയിലുമുള്ള റിസ്ക്ക് തീരുമാനിക്കുന്നതിനു നമ്മളിൽ നിന്ന് തന്നെയാണ് പ്രാപ്തി കൈവരിക്കേണ്ടത്. തടസ്സങ്ങൾ കൂടുതലെന്ന് തോന്നുന്ന കാര്യങ്ങൾ നേരിടാനൊരുങ്ങുന്നത് ആത്മഹത്യാപരമാകും; അത്തരം സന്ദർഭങ്ങളെ  മനസ്സിലാക്കാനാകുന്നത് തന്നെയാണ് വിജയം.  ഇനി ഒരു പ്രശ്നത്തിനെ നേരിടേണ്ടി വരുമ്പോൾ അത് നമുക്ക് നൽകുന്ന സാധ്യത പപ്പാതിയെങ്കിൽ അവിടെ നാം സ്വയം ഒരു ചൂതാട്ടക്കാരനായി രൂപാന്തരപ്പെടുത്തുന്നു. പ്രശ്നത്തിൻ്റെ (തടസ്സത്തിൻ്റെ ) വ്യാപ്തി കണക്കാക്കി അതിനെ നേരിടുന്ന വ്യക്തിക്കേ പ്രതിവിധിയറിഞ്ഞ് ചികിത്സിക്കാനാവൂ.  ചില തടസ്സങ്ങളിൽ നിന്ന് നാം ഉൾക്കൊള്ളുന്ന പാഠങ്ങൾ വലുതാണ്. യശസ്സീരനായ ശാസ്ത്ര സാമ്രാട്ട് സധീഷ് ധവാൻ എ.പി.ജെ യെ തൻ്റെ ആദ്യ ഉദ്യമ മേൽപ്
ഇമേജ്
റമളാൻ ചിന്ത 2 🌹🌹🌹 ആഗോള മാനവ സമൂഹം അതിൻ്റെ ചരിത്രപരമായൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ മഹാമാരി കാലഘട്ടം നമുക്ക് അമൂല്യമാം വിചിന്തനത്തിനവസരമൊരുക്കുന്നു എന്ന് കരുതാം. ജീവിതത്തിലെ അനിയന്ത്രിത തിരക്കുകൾക്ക് വിടുതൽ നൽകി സ്വസ്ഥവും, സൗഹൃദപരവുമായ ഒരു ചുറ്റുപാടിലേക്ക് നാം എത്തപ്പെട്ടിരിക്കുന്നു. വലിയ സ്വപ്നങ്ങളും, ജീവിതലക്ഷ്യങ്ങളുമായി തിരക്കുപിടിച്ചു നാം ഓടിയ വഴികൾ എത്ര നിസ്സാരമാണെന്ന തിരിച്ചറിവ് നൽകുന്ന ദിനരാത്രങ്ങൾ. അമിത ഭോഗമനസ്ഥിതി, അത്യാർത്ഥിയോടെ ഭുജിച്ചിരുന്ന ഇന്നലേകൾ, സ്വാർത്ഥമായി വാരിക്കൂട്ടിയ സമ്പാദ്യങ്ങൾ, അധാർമ്മിക ജീവിതക്രയങ്ങൾ എല്ലാം നഷ്ടപ്പെട്ടപ്പോഴും നമ്മിലെ സ്വസ്ഥമനോഭാവം തിരിച്ചെടുത്ത് സന്തോഷം പ്രാപിക്കാൻ നമുക്കാവുന്നില്ല എന്ന് വേണം കരുതാൻ. ഭൂമിയിലെ മാനവപ്പിറവിയുടെ ലക്ഷ്യം വളരെ നേർത്തതും, എപ്പോഴും പൊട്ടാവുന്ന ഒരു കുമിള കണക്കേയാണെന്നും നാം മനസ്സിലാക്കുന്നില്ല. വിശ്വസിക്കുന്നവരും, നാസ്തികരുമെല്ലാം തങ്ങളുടേതായ വ്യാഖ്യാനങ്ങൾ പ്രപഞ്ച സംവിധാനത്തെക്കുറിച്ചു നിരത്തുമ്പോൾ ലക്ഷ്യം വെക്കുന്നത് ലളിതമായൊരു സൂത്രവാക്യം, തങ്ങളുടെ ആശയങ്ങൾക്ക് മേൽക്കോയ്മ ലഭിക്കുന്നതിലൂടെ ലഭ്യമായ
ഇമേജ്
റമളാൻ ചിന്തകൾ 1 വിശ്വാസവും, പ്രതീക്ഷയും 🌹🌹🌹🌹 ഓഖിയും, നിപ്പയും, പ്രളയങ്ങളും, കോവിഡു 19 ൻ്റെ പ്രതിസന്ധി ഘട്ടത്തിൽ വിശ്വസത്തിൻ്റെ ബലത്തിൽ മറികടന്ന ഒരു സമൂഹമാണല്ലോ നാം മലയാളികൾ. പരസ്പര സഹകരണത്തിലും, മാനവസ്നേഹത്തിലുമനിഷ്ടിതമായൊരു ജീവിതക്രമം വാർത്തെടുക്കാൻ നമുക്കായതും വിശ്വാസപരത തന്നെ. സർക്കാർ, അരോഗ്യ, നിയമ പാലക സംഘത്തിലുള്ള വിശ്വാസത്തിലൂടെ നടപ്പു കാല പ്രതിസന്ധികളെ മറികടക്കുമെന്ന സുഭാപ്തി വിശ്വാസം നമ്മിലോരോരുത്തരിലുണ്ട്. അത് കേടാതെ സൂക്ഷിക്കുന്നത് നമ്മിലെ പ്രതീക്ഷയാണ്. വിശ്വാസവും, പ്രതീക്ഷയും പരസ്പര പൂരകങ്ങളാണ്. എല്ലാ പ്രതിസന്ധിഘട്ടത്തിനേയും പരീക്ഷണങ്ങളായി ഉൾകൊണ്ട്, അതിനൊരു അനുകൂല പരിവർത്തനം ലഭ്യമാക്കുമെൻ്റെ ജനയിതാവ് എന്ന വിശ്വാസമാണല്ലോ ലോകക്രമത്തിൽ മേൽക്കോയ്മയുള്ളത്. ത്യാഗനിർഭര ജീവിതവും, പ്രാർത്ഥനാ മനസ്സുമായി ഇത്തരം അസന്നിഗ്ധ ഘട്ടങ്ങൾ മറികടന്ന പൂർവ്വ ചരിതങ്ങൾ വേദഗ്രന്ഥങ്ങളിൽ നിന്ന് നാം ഉൾകൊള്ളേണ്ടതുണ്ട്. അചഞ്ചലമാം വിശ്വാസത്തിൽ ലഭ്യമാകുന്ന ചില തിരിച്ചറിവുകളാണ് ജീവിക്കാനുള്ള പ്രത്യാശയാകുന്നത്.  വിശ്വാസവുമായി ബന്ധപ്പെട്ട  ഉദാഹരണം ലളിതമായി ഉൾക്കൊള്ളുന്ന ഒരു സൂഫികഥ വിവരിക്കാം. തൻ്റെ