പോസ്റ്റുകള്‍

*റമളാൻ ചിന്ത 4:4* *ഒറ്റ 'മുറി' ദുരന്തങ്ങളാവാതിരിക്കാം'*

ഇമേജ്
Dr.ജയഫറലി ആലിച്ചെത്ത്. മനോരമ ബുക്സ്പ്രസിദ്ധീകരിച്ച ടി.പി.വേണുഗോപാലൻ നായരുടെ 'ദൈവം തിരിച്ചയച്ച പ്രാർത്ഥനകൾ' എന്ന കഥാസമാഹാരത്തിന് വലിയൊരു പ്രത്യേകതയുണ്ട്. കഥാകൃത്ത് തന്നെ വിശേഷിപ്പിച്ചപോൽ ഇതിലെ കഥകൾ ഒറ്റവരിക്കഥകളാണ്. വലിയ ആശയങ്ങളെ ചുരുങ്ങിയ വരികളിലേക്ക് ഒതുക്കി വെക്കുന്ന രചനാരീതി. ഈ പുസ്തകത്തിൻ്റെ പ്രധാന്യം പറയാനല്ല ഈ എഴുത്ത്. അതിലെ ഒരു കഥയുമായി ചേർന്ന് നിൽക്കുന്നതാണ് ഈ ദിനത്തിലെ ചിന്ത. ദൈവം തിരിച്ചയച്ച പ്രാർത്ഥനകൾ എന്ന ഒറ്റവരിക്കഥാ സമാഹാരത്തെ വിശേഷിപ്പിച്ച് ജെസ്ന നാഗൂർ പറഞ്ഞ് വെച്ച ചില വരികൾ ആദ്യമെ പകർത്തട്ടെ. *"എത്ര അക്ഷരങ്ങൾ കൂട്ടിവച്ചാലാണ് ഒരു വാക്കുണ്ടാവുക. ഇനി എത്ര വാക്കുകൾ കൂട്ടിവെച്ചാലാവും ഒരു വരിയുണ്ടാവുക. മനസ്സിലുള്ളവ മുഴുവൻ പറഞ്ഞൊപ്പിക്കണമെങ്കിൽ എത്ര പെട്ടി വാക്കുകൾ കുടഞ്ഞിടണം. പറയാതെ പോയ എത്രയോ വാക്കുകളുടെ ശേഷിപ്പുകൾ ഇപ്പോഴും മനസ്സിലുണ്ടാകും."* അതെ പലപ്പോഴും നമുക്ക് പറയാൻ ഉള്ള വാക്കുകൾ പറയാനാവാതെ പോകുന്നിടത്തോ, പറഞ്ഞു പോയ വാക്കുകളുടെ ദൈർഘ്യം കൊണ്ട് പായാനുള്ളത് പറഞ്ഞ പോലെ ഉൾക്കൊള്ളാനാവാതെ പോകുന്നിടത്തോ ആണ് ഈ കഥാ സമാഹാരത്തിലെ ചില കഥകൾക്ക് പ്രാധാന്യമുള്ളത്

*റമളാൻ ചിന്ത - 4:3* *പുതിയ കാലത്തോട് ചിലത് പറയാനാവണം പഴമക്ക്*

ഇമേജ്
Dr.ജയഫറലി ആലിച്ചെത്ത് മനസ്സിനെ അലട്ടുന്ന വല്ലാത്തൊരു ചോദ്യമുണ്ട്.പുതിയ കാലമാണോ, പുതിയ തലമുറയാണോ യഥാർത്ഥത്തിൽ പഴിചാരേണ്ടവർ?. പുതിയ തലമുറയുടെ അനാരോഗ്യ പ്രവണതകളെ കുറ്റപ്പെടുത്തി സ്വയം ന്യായീകരിക്കുന്ന ഓൾഡന്മാർ ശരിക്കും തങ്ങളുടെ നിസ്സഹായതയുടെ ഇരകളാണ് എന്ന് പറയാം. തങ്ങൾ ആർജ്ജിച്ചെടുത്ത അനുഭവജ്ഞാനങ്ങളെ പുതുമയോടെ കൈമാറ്റം ചെയ്യുന്നതിൽ പരാചയപ്പെട്ട നിസ്സഹായവർഗ്ഗം. കുഴപ്പം തലമുറകൾക്കല്ല, പുതിയ കാലത്തിന് തന്നെയാണ്. പുതിയ കാലത്തെ ഉൾക്കൊണ്ട് പഴയ തലമുറ നൽകേണ്ട അനുഭവജ്ഞാനം പകർന്നു നൽകാൻ മടി കാണിക്കുന്നു എന്നത് വലിയ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധിയുടെ ഫലമാണ് ഉൾക്കരുത്ത് നഷ്ടമാകുന്ന പുതിയ കാലത്തെ പുതുതലമുറ എന്നത്. ചെറിയ പ്രതിസന്ധികളിൽ പോലും പതറിപ്പോകുന്ന മനക്കരുത്തില്ലാത്തവരായി പുതിയ കാലത്തെ മനുഷ്യർ മാറുന്നു എന്നത് ഈ ഉത്തരവാദിത്തബോധമില്ലായ്മയുടെ ഫലമാകാം. ഒരിക്കൽ യേശുവിനെക്കാണാൻ ഗ്രീക്കിൽ നിന്ന് ചില പണ്ഡിതന്മാർ വരികയുണ്ടായി. തങ്ങളുടെ അറിവും, ശാസ്ത്രബോധവും ലോകത്ത് എക്കാലത്തും മികച്ചു നിൽക്കുന്നു എന്ന തെല്ലഹങ്കാരത്തോടെയാണ് അവർ യേശുവിൻ്റെ മുന്നിൽ ഇരുന്നത്. വന്നവരുടെ അഹങ്കാരത്തെ മനസ്സിലാക്കുമാറ് യേശു യ

*റമളാൻ ചിന്ത 4:2* *തീരുമാനങ്ങൾ പ്രവർത്തിക്കട്ടെ*

ഇമേജ്
Dr.ജയഫറലി ആലിച്ചെത്ത് ചോദിക്കുക, വിശ്വസിക്കുക, സ്വീകരിക്കുക എന്ന ഒരു തത്വം ഡോ.ജോസഫ് മോർഫി തൻ്റെ വിഖ്യാത ഗ്രന്ഥമായ 'The Power of your Subconcious Mind' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പ്രമുഖ അമേരിക്കൻ ഫിലോസഫർ റാൾഫ് വാൾഡോ എമേർസൻ ഒരിക്കൽ പറയുകയുണ്ടായി "Man is what he thinks all day long". "നമ്മൾ ശരിയായി പ്രാർത്ഥിച്ചാൽ, നമ്മുടെ പ്രാർത്ഥനകൾ എല്ലായ്പ്പോഴും പ്രവർത്തിക്കുമെന്ന്. എന്നാൽ നമ്മുടെ പ്രാർത്ഥനകൾ എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ല? കാരണം, നമ്മൾ പൂർണ്ണഹൃദയത്തോടെയും മനസ്സോടെയും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, ശരിയായ സാങ്കേതികത പിന്തുടരുന്നില്ല." എന്നതാണ് കാരണം എന്ന് മോർഫി മറ്റൊരിടത്ത് വിവരിക്കുന്നത് കാണാം. ശരിയായി ചിന്തിക്കുന്നില്ല എന്നതാണ് തെറ്റായ ഫലം ലഭിക്കുന്നതിൻ്റെ മുഖ്യ കാരണം എന്ന് ചുരുക്കം. മനുഷ്യൻ പലപ്പോഴും തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതിൻ്റെ പ്രധാന കാരണം സ്വന്തത്തിൽ വിശ്വസിക്കാനുള്ള പരിമിതിയാണെന്ന് തോന്നാറുണ്ട്. താനെന്ത് എന്നതിന് ലളിതമായ ഉത്തരമാണല്ലോ, താൻ എങ്ങിനെ ചിന്തിക്കുന്നു എന്നത്. തൻ്റെ ബോധ മനസ്സിൽ രൂപപ്പെടുത്തുന്ന ചിന്തകളാണ

*റമളാൻ ചിന്ത - 4:1* *അറിവല്ല തിരച്ചറിവാണ് മുഖ്യം*

ഇമേജ്
Dr.ജയഫറലി ആലിച്ചെത്ത് ഗലീലിയോയുടെ വളരെ പ്രശസ്തമായൊരു ചിന്തയിങ്ങനെ വായിക്കാം; "ഒരു മനുഷ്യനെ ഒന്നും പഠിപ്പിക്കാൻ ആവില്ല;അത് സ്വയം കണ്ടെത്താൻ അയാളെ സഹായിക്കാനേ പറ്റൂ." മറ്റൊരാളെ വിവേകത്തോടെ പേരുമാറാൻ എത്ര കഠിന പരിശീലനം നൽകിയിട്ടും ചിലപ്പോൾ കാര്യമില്ല. എന്തിനാണ് തനിക്കീ പ്രാപ്തി ലഭ്യമായത് എന്ന ബോധ്യം ഉണ്ടാക്കിയെടുക്കുന്നത് വരെ. തൻ്റെ കഴിവുകൾ എന്തിന് വേണ്ടി സ്വായത്തമാക്കി എന്ന തിരിച്ചറിവ് നേടുകയാണ് ആ സിദ്ധിയാർജ്ജിച്ചെടുക്കുന്നതിനെക്കാൾ മുഖ്യം. തങ്ങളിൽ അന്തർലീനമായ മഹാത്മ്യത്തെ തിരിച്ചറിയാൻ സാധിക്കാത്ത വിധം അറിവില്ലായ്മയുടെ മേലങ്കിയണിഞ്ഞവരാണ് ഏറ്റവും വലിയ നഷ്ടത്തിലായവർ. വർഷത്തിലൊരിക്കൽ ഒരു പ്രത്യേക ദിനത്തിൽ തൻ്റെ ആവശ്യങ്ങളെല്ലാം പൂർത്തീകരിക്കാൻ പ്രത്യേക സിദ്ധി ലഭിച്ച ഒരു ഗുരുവിൻ്റെ കഥ വയിച്ചതോർമ്മയുണ്ട്. തനിക്കു സ്വന്തമാക്കാൻ സാധിച്ച പ്രത്യേക സിദ്ധിയിൽ ഗുരു അഭിമാനം കൊള്ളുകയും, ശിഷ്യരോട് അതിൻ്റെ മഹാത്മ്യം തെല്ലഹങ്കാരത്തോടെ ഇടക്കിടെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നത് അദ്ദേഹത്തിന് പ്രത്യേക ഹരമായിരുന്നു. ഒരിക്കൽ ഗുരു തനിക്ക് പ്രിയപ്പെട്ട ശിഷ്യനുമായി നീണ്ട ഒരു യാത്ര പുറപ്പെട്ടു. ഇടക

Thoughts of the Day - 2024

ഇമേജ്

റമളാൻ ചിന്ത - 3:5 അന്തരിക പരിവർത്തനം അനിവാര്യം

ഇമേജ്
Dr. ജയഫർഅലി ആലിച്ചെത്ത് കേവലതയിൽ അഭിരമിക്കുന്നത് ഒരു ആത്മനിർവൃതിയായി മാറുന്നുണ്ട് ഈ കാലത്ത്. ചിന്തിക്കുന്നതും, ചെയ്യുന്നതുമെല്ലാം ശരിയാണെന്ന മിഥ്യയെ ശരികേടാണെന്ന് ബോധ്യപ്പെടാത്തയവസ്ഥ. എന്തിലും, ഏതിലും ഉന്മാദം കണ്ടെത്തുന്ന തലമുറ. വിവേകത്തെക്കാൾ വികാരത്തിന് പ്രാധാന്യം നൽകുന്നു എന്ന് പറയാം!. പാരമ്പര്യങ്ങളും, സാമൂഹിക മൂല്യങ്ങളുമറിഞ്ഞ് പ്രവർത്തിക്കുന്നതിൽ അവിവേകികളായിത്തീരുന്നു. ആശയങ്ങളുടെ ആത്മവിമർശനം കുറഞ്ഞ് കൊണ്ടിരിക്കുന്നു. പരസ്പര സംവാദങ്ങൾ പോലും വൈകാരികതയിലും, ശത്രുതയിലും അവസാനിക്കുന്നുവോ?. രാഷ്ട്രീയ മേലധികാരന്മാരും, രാഷ്ട്ര നിയന്ത്രകരുമെല്ലാം അധികാരത്തിലഭിരമിക്കുന്ന വല്ലാത്തൊരവസ്ഥ. അധികാരത്തിൻ്റെ അന്ധതയിൽ മാനുഷിക ഗുണങ്ങൾ പോലും അന്യമാക്കപ്പെടുന്നു. മൂല്യാധിഷ്ഠിത ജീവിതത്തിൻ്റെ നന്മകൾ വിസ്മരിക്കപ്പെടുകയും, ആൾക്കൂട്ട യുക്തി ആശയങ്ങളായി പരിവർത്തിക്കുകയും ചെയ്യുന്ന പോസ്റ്റ്മോഡേണിസഭ്രമം. നീതി, സത്യം, ധർമ്മം തുടങ്ങിയതെല്ലാം പരിശുദ്ധാത്മാക്കളിലോ, പുണ്യ ഗ്രന്ഥങ്ങളിലോ ഒതുക്കപ്പെടുകയും. ഭൗതിക ലാഭങ്ങൾ കണ്ടെത്താൻ അനർത്ഥമായ വഴികൾ തേടുകയും ചെയ്യുന്നു. തൻ്റെ പ്രത്യയശാസ്ത്രമാണ് ലോകത്ത് മേൽക്കോയ്മയി

റമളാൻ ചിന്ത - 3:4 നഷ്ടപ്പെടാതെ ഇഷ്ടപ്പെടാം

ഇമേജ്
Dr. ജയഫർ അലി ആലിച്ചെത്ത് ഹൃദയങ്ങൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന തീവ്ര വികാരത്തിൻ്റെ പേരാണല്ലോ പ്രണയം, സ്നേഹം, ഇഷ്ടം എന്നൊക്കെ പറയുന്നത്. ചുറ്റിലും ഇഷ്ടപ്പെടുന്നവർ ഉണ്ടാകുക എന്നതിനോളം സൗഭാഗ്യം മറ്റെന്തിന്! കാപട്യവും, വഞ്ചനയുമില്ലാതെ ഉള്ളറിഞ്ഞ് സ്നേഹം കൈമാറുന്നതിനോളം വലിയ കാര്യം എന്തുണ്ട്?. സ്നേഹിക്കപ്പെടാനും, സ്നേഹം പകരാനും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ നൽകുന്ന ഒരു സുരക്ഷിതത്വം ഉണ്ടല്ലോ അതിനോളം ഒരു മനുഷ്യന് വേറെന്ത് വേണം?. ആൾക്കൂട്ടത്തിലായിട്ടും, ഒറ്റപ്പെട്ടു പോകുന്ന ഒരവസ്ഥയല്ലെ, ആത്ർത്ഥമായി ,ഉള്ളറിഞ്ഞ് ഇടപഴകാൻ ഒരാളില്ലാത്തവൻ്റെ അവസ്ഥ!. ആധുനികതയുടെ ഭ്രമങ്ങളിൽ ലയിച്ചർമ്മാദിക്കുന്ന പുരോഗമന കാലക്കാർക്ക്; ഇഷ്ടം, സ്നേഹമെന്നൊക്കെപ്പറഞ്ഞാൽ താൽക്കാലിക നേട്ടക്കച്ചവടമാണെന്ന് തോന്നിപ്പോവാറുണ്ട്. വർഷങ്ങൾ ഒരുമിച്ച് കഴിഞ്ഞാലും ഇഷ്ടാനിഷ്ടങ്ങൾ പങ്കുവെക്കാനും, മനസ്സിലാക്കാനും സാധിക്കാതെ പോകുന്ന ദാമ്പത്യങ്ങൾ, വീട്ടുജോലിക്ക് വന്ന അതിഥി തൊഴിലാളിയിൽ മനസ്സുടക്കി കൈക്കുഞ്ഞിനെപ്പോലും ഉപേക്ഷിച്ചോടുന്നവർ. എന്നെ ഒന

റമളാൻ ചിന്ത - 3:3 അടയാളമാകാൻ ജീവിക്കാം

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് ജീവിതത്തിൻ്റെ യഥാർത്ഥ നിർവചനം സാധ്യമാണോ?. വിത്യസ്ഥ സാഹചര്യങ്ങളിൽ, വ്യക്തികളുടെ കാഴ്ചപ്പാടിനനുസരിച്ച് അതിൻ്റെ വൈവിദ്ധ്യങ്ങൾ രൂപപ്പെടുന്നു. ജനിക്കുക എന്നത് സ്വാഭാവിക പ്രക്രിയ, ജനിച്ചതിൻ്റെ ലക്ഷ്യം കണ്ടെത്താനാകുന്നതിലാണല്ലോ യഥാർത്ഥ വിജയം. ജീവിതത്തിൻ്റെ വിജയം നിർണ്ണയിക്കുന്നത് ഈ ലക്ഷ്യ നിർണ്ണയത്തിൻ്റെ വിജയത്തിനനുസരിച്ചാകുന്നു എന്നത് പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കാറുണ്ട്. ജീവിതത്തിൻ്റെ വിജയം ചില ലക്ഷ്യങ്ങൾ ലഭിച്ചതുകൊണ്ട് മാത്രം ഉണ്ടാകുന്നതാണെന്ന മിഥ്യാ ധാരണ പലപ്പോഴും വെച്ച് പുലർത്തുന്നതാണ് ഇത്തരം കാഴ്ചപ്പാടുകൾക്ക് കാരണം. "ജീവിതം ഒരു ലക്ഷ്യസ്ഥാനമല്ല, ലക്ഷ്യത്തിലേക്കുള്ള യാത്രയാണെന്ന്" പറയാറുണ്ട്. യാത്രയുടെ അവസാനത്തിൽ മാത്രം സംതൃപ്തി തേടലല്ല, ഓരോ ഘട്ടത്തിലും ലഭ്യമായതിൽ കണ്ടെത്തുന്ന സന്തോഷം എന്ന് പറയാം. ലണ്ടൻ ഫിലിം ഫെസ്റ്റിവെലിൻ്റെ ഉദ്ഘാടന ചിത്രമായും, 2019ലെ ഐ.എഫ്.കെ യിൽ പ്രദർശിപ്പിച്ച ഭൂട്ടാൻ ചലചിത്രം 'ലുനാന: എ യാക് ഇൻ ദി ക്ലാസ്റൂം' നമുക്ക് ജീവിതത്തിൻ്റെ തിരെഞ്ഞെടുപ്പുകളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു. ന്യൂ ജെൻ ചിന്താധാരയിൽ വളരുന്ന, അധ്യാപന

*റമളാൻ ചിന്ത - 3:2* *ജീവിതമറിഞ്ഞ് സമ്പാദിക്കാം*

ഇമേജ്
Dr.ജയഫർഅലി ആലിച്ചെത്ത് ആയുസ്സിൻ്റെ പ്രധാന പങ്കും ഭൗതികസൗകര്യങ്ങളൊരുക്കാൻ ചിലവഴിക്കുന്നവരാണല്ലോ ബഹുഭൂരിഭാഗം ആളുകളും. സ്വന്തമായി അദ്ധ്വാനിക്കാൻ തുടങ്ങുന്നത് മുതൽ പിന്നെ ജീവിതമൊടുങ്ങും വരെ നിധി തേടിയുള്ള യാത്ര. ഭൂമിയിലെ അവതരണ ലക്ഷ്യം തന്നെ സമ്പാദിക്കാനുള്ളതെന്ന തെറ്റിധാരണയിൽ വിശ്രമമില്ലാത്ത ഓട്ടം. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാനോ, കുടുംബങ്ങളോട് ഒരൽപ്പനേരം ഇടപഴകാനോ അവസരം കാണാനാകാതെ അത്യാർത്ഥിയിലൊടുങ്ങുന്ന നിരാശ ജീവിതങ്ങൾ. തൻ്റെ ജീവിതത്തിൻ്റെ മുഖ്യ പങ്കും ജീവിക്കാൻ മറന്നു സമ്പാദ്യങ്ങൾ കുന്നുകൂട്ടുവാൻ ചില വഴിച്ച് ആയുസ്സിൻ്റെ ആസ്വാദനം മറക്കുന്നവർ. സമ്പാദിക്കലാണ് ജന്മാവതാര ലക്ഷ്യമെന്ന് തോന്നിക്കുമാറ് മനസ്സമാധാനമില്ലാതെ ജീവിക്കുന്നവർ. സമ്പാദ്യം തിട്ടപ്പെടുത്താൻ മാത്രം സമയം കണ്ടെത്തി ജീവിക്കാൻ മറന്ന പിശുക്കനായ കോടീശ്വരൻ്റെ ഗതിയാവും ഒടുക്കം ഇത്തരം ലക്ഷ്യമിടുങ്ങിയ ജീവനുകൾക്ക്. തൻ്റെ ജീവിതവും, ആരോഗ്യ കാലഘട്ടവും സമ്പാദ്യത്തിന് വേണ്ടി മാത്രം നീക്കി വെച്ച അയാൾ, കിട്ടുന്നതെല്ലാം ഒരു സഞ്ചിയിൽ കെട്ടിവെച്ച് സ്വരുക്കൂട്ടി വെച്ചു. ചെറിയ കുടിലിൽ, വരണ്ട കൃഷിഭൂമിക്ക് നടുവിൽ ദരിദ്ര ജീവിതം നയിക്കുന്ന ഒരു സമ

റമളാൻ ചിന്ത - 3:1*പകർന്നു നൽകി, കരുത്താർജ്ജിക്കാം*

ഇമേജ്
*Dr. ജയഫർ അലി ആലിച്ചെത്ത്* ലോകത്തെ ജീവജാലങ്ങളിൽ മനുഷ്യർ എങ്ങിനെ വിത്യസ്ഥനാകുന്നു എന്ന ചോദ്യത്തിന്, ഓരോരുത്തരുടെ യുക്തിക്കനുസൃതമായിട്ടാവും ഉത്തരങ്ങൾ. ജീവിതത്തിൻ്റെ നിർവചനം പോലെ പരസ്പര ബന്ധിതവും, വിഘടിതവുമായൊരവസ്ഥ. ഏറ്റവും ഉത്തമമായ സൃഷ്ടി എന്ന മഹത്തായ പദവി നൽകിയ ദൈവാനുഗ്രഹം. എല്ലാത്തിനേയുഉൾച്ചേരുന്നതിലൂടെ രൂപപ്പെടുന്ന സാമൂഹി നിർമ്മിതിയാണല്ലോ മനുഷ്യവംശത്തിൻ്റെ സൗന്ദര്യം. തനിച്ചാവുക എന്നത് എത്ര കഠിനമാകുന്നു നരജന്മങ്ങൾക്ക് എന്നത് ചുറ്റുപാടുകളെ ഒന്ന് വീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതെ ഒള്ളൂ... ഇതര ജീവജാലങ്ങൾ ജനനത്തോടെ സ്വാതന്ത്ര്യമാകുന്നിടത്ത്, ദീർഘകാലം പരസഹായത്തിൽ നിൽക്കേണ്ടി വരിക എന്നത് മനുഷ്യ ബന്ധനത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. ജനിക്കുന്നതും, മരിക്കുന്നതും സാമൂഹികനിയമത്തിനധിഷ്ഠിതമാക്കുന്നതും മനുഷ്യർക്ക് മാത്രം. പരസ്പര കൊണ്ട്, കൊടുക്കലുകളിൽ വാർത്തെടുക്കുന്ന നിത്യചൈതന്യം. മറ്റൊന്നിലേക്കും ശ്രദ്ധ പതിപ്പിക്കാതെ സ്വന്തത്തിൽ ഒതുങ്ങുന്ന ഇത്തര ജീവികളിൽ നിന്ന് വിത്യസ്ഥമായി മനുഷ്യർ പരസ്പര പൂരകങ്ങളായി വർത്തിക്കുന്നു. "പുഴക്കരയിലെ മരക്കൊമ്പിൽ വിശ്രമിക്കുകയായിരുന്ന അമ്മക്കിളിക്ക് ചാരെ നിന്ന് ചോദിക്

സ്കാനർ: സ്ത്രീസംഘർഷങ്ങളുടെ കഥാപരിസരവായന

ഇമേജ്
  ഡോ. അസ്മ അൽ കത്വിബി; യു.എ.ഇ സാഹിത്യത്തിൽ സജീവ സാന്നിധ്യമായ, ബ്രട്ടൻലിവർപൂൾ യൂനിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ ഗവേഷണം പൂർത്തിയാക്കിയ എഴുത്തുകാരി. 2004 പുറത്തിറങ്ങിയ കഥാസമാഹാരം 'സ്കാനറിന്' മികച്ച പ്രതികരണമാണ് ലഭിച്ചത്. ഷാർജ അറബി സർഗ രചനാ അവാർഡ് നേടിയ കൃതി ഡി.സി ബുക്സിനായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് പത്രപ്രവർത്തകനും, യു.എ.ഇ പോസ്റ്റൽ ഡിപാർട്ട്മെൻ്റ് ജീവനക്കാരനുമായ അബ്ദു ശിവപുരം. 'റുബുൽ ഖാലി' എന്ന മണലാരിണ്യ നിശബ്ദത കവർന്നെടുത്ത ഭൂപ്രകൃതിയാൽ രൂപപ്പെട്ട ഒരിടം. മനുഷ്യവാസത്തിന് അറേബ്യൻ - ഒമാൻ കടലോരങ്ങളിൽ ദാനമായി ലഭിച്ച 700 കിലോമീറ്ററുകൾക്കുള്ളിൽ കടൽ ഉപജീവന മാർഗ്ഗമായി ജീവിക്കുന്ന തീരവാസികൾ. കടലിനും - മരുഭൂമിക്കുമിടയിലെ തുരുത്തിൽ ജീവിതം നെയ്തെടുക്കേണ്ടി വന്ന ബദവി ജനതയുടെ സംസ്കാരത്തിനെ അടയാളപ്പെടുത്തുന്ന സാഹിത്യ വളർച്ച മനസ്സിലാക്കേണ്ടത് തന്നെയാണ്. എക്കാലത്തേഴും, ഏത് അറബ് സമൂഹത്തേയും പോലെ സാഹിത്യമെന്നാൽ കവിതകളാൽ തളിർക്കുന്ന വരണ്ട ഭൂമിയായിരുന്നു യു.എ.ഇയും. 1971 ൽ ഏഴ് എമിറേറ്റ്സുകളെ ചേർത്തുവെച്ച് (ദുബൈ, അബൂദബി,ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റഅസുൽ ഖൈമ, ഫുജൈറ) ശൈഖ് സഈദ് ബ്ന് സുൽ

വായനാദിനത്തെ വായിക്കാതെ വരക്കാനാവില്ലല്ലോ?

ഇമേജ്
  അറുപത്തിനാല് പേജുകളിൽ 13 വിത്യസ്ഥ തലക്കെട്ടുകളിലായി ലിപി പബ്ലിക്കേഷനിറക്കിയ ഈജിപ്ഷ്യൻ എഴുത്തുകാരൻ മുസ്തഫാ ലുത്വഫി മൻഫലൂത്വിയുടെ മലയാള മൊഴിമാറ്റം റഹ്മാൻ വാഴക്കാടിൻ്റെ ഭാഷാനൈപുണ്യത്തിൽ. അറബ് സാഹിത്യരചനകളിൽ തുടികൊള്ളുന്ന ധാർമ്മികാവബോധവും, സഹജീവി സ്നേഹവും, മനുഷ്യസ്നേഹവുമെല്ലാം തുടികൊള്ളുന്ന 13 കഥകൾ. മനുഷ്യ ചിന്തയിലേക്ക് ആഴ്ന്നിറങ്ങി, പുനർ വിചിന്തനത്തിന് സാധ്യത ഒരുക്കുന്ന ലളിതമായ ആഖ്യാനങ്ങൾ. നിത്യജീവിത പരിസരങ്ങളിൽ നിന്നടർത്തി എടുത്ത സാഹചര്യങ്ങളെ അല്ലങ്കിൽ സംഭവങ്ങളെ തന്നിലെ ഭാവനയുടെ അച്ചിലിട്ട് കൃത്യത വരുത്തി പേന തുമ്പിലൂടെ കടലാസു പ്രതലത്തിലാവാഹിപ്പിച്ച് വായനക്കാരിലേക്ക് പകരുന്ന അനുഭവം.  കഥകൾ ബാല്യത്തിൻ്റെ ഓർമ്മകളിൽ മാത്രം തളച്ചിടുന്ന ഭാവനകളല്ലല്ലോ?. ഒരു കഥയുടെയെങ്കിലും ഓർമ്മ തളം കെട്ടാത്തവർ ഭൂമിയിലുണ്ടാവുമോ?. പുസ്തകത്തിൻ്റെ പ്രാരംഭത്തിൽ അവതാരികയിൽ അഷ്റഫ് കാവിൽ ഓർമ്മിച്ചപോലെ, "കഥ കേൾക്കുകയും, പറയുകയും ചെയ്യാത്ത ഒരു ജനപദം ഭൂമിയിൽ ജീവിച്ചു കഴിഞ്ഞ് പോയിട്ടുണ്ടാവില്ല" എന്നത് തന്നെയാണ് ഭാഷാന്തരങ്ങളെ മറികടന്ന്, സാമൂഹിക പശ്ചാതലങ്ങളെ ഭേദിച്ച്, കലാന്തരങ്ങളില്ലാതെ കഥകൾ തൻ മാസ്മരികത പ്രസരിക

റമളാൻ ചിന്ത - 30

ഇമേജ്
  Dr. ജയഫർ അലി ആലിച്ചെത്ത് *കാഴ്ചപ്പാടും, പരിഗണനയും* രണ്ട് തരത്തിലുള്ള കാഴ്ചപ്പാടുകൾ നമുക്ക് കാണാനാവും. ഒന്ന്, എന്താണോ താൻ എന്നതിനെ മറച്ചു പിടിച്ച് പുറം കാഴ്ചകൾക്കായി കൃത്രിമത്വവുമായി നിലകൊള്ളുന്നവർ. മറ്റൊന്ന്, ചുറ്റുപാടുകളിലെ കാഴ്ചക്കാർ എന്തു കരുതുമെന്ന ആധിയില്ലാതെ പച്ചയായി ജീവിക്കുന്നവർ.പക്ഷെ ഇവരെ സമൂഹം അവഗണിക്കാനും, അറപ്പുവെച്ച് അകലെ മാറ്റി നിർത്താനുമാവും കൂടുതൽ ശ്രമിക്കുക. *കാപട്യങ്ങൾക്ക് അംഗീകാരം നൽകുമ്പോൾ യാഥാർത്ഥ്യങ്ങൾക്ക് അവഹേളനമേകുന്ന നിർഭാഗ്യത.* ബാഹ്യമായ ദർശനങ്ങളിൽ പലപ്പോഴും യഥാർത്ഥ്യങ്ങളെ മറച്ചു പിടിച്ചായിരിക്കും നാം പ്രത്യക്ഷപ്പെടുക. എന്നാൽ ഉള്ളറകളിൽ പരാധീനതകളുടെ കൂത്തരങ്ങായിരിക്കും. ഉള്ളിൽ കരയുമ്പോഴും മുഖത്ത് വാടാത്ത പുഞ്ചിരി കാക്കുന്നവർ. ഇതിൽ സ്വന്തത്തെ പരസ്യപ്പെടുത്താത്ത വ്യക്തിത്വമാണ് കുറ്റക്കാരനെങ്കിൽ, മറ്റൊരു കാഴ്ചപ്പാട് കൂടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്. കാഴ്ചകളിൽ അരോചകമെങ്കിലും, യാഥാർത്ഥ്യത്തിൽ വലിയ മനുഷ്യരായവർ. *ചളിപുരണ്ട മേലുടുപ്പുകളെ വെച്ച് അവരെ വിലയിരുത്തുന്ന നമുക്കാവും പിഴവ് സംഭവിക്കുക. മേലങ്കികളിലല്ല, ഉൾക്കരുത്തിലാണ് ജീവിത വിജയം എന്ന് മനസ്സിലാക്കി പ്രവർത്തിക്ക

റമളാൻ ചിന്ത - 29

ഇമേജ്
  *റമളാൻ ചിന്ത - 29* Dr. ജയഫർ അലി ആലിച്ചെത്ത്  *സന്തോഷം* കിഴക്കൻ സംസ്കാരങ്ങളിൽ peace, contentment, wellbeing, mindfulness, meaningful, purposeful life (eudaimonic) ആണ് സന്തോഷം. പാശ്ചാത്യ സംസ്കാരങ്ങളിൽ pleasure, comfort, enjoyment (hedonic). മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ലോകം മൊത്തം അന്ധമായി പടിഞ്ഞാറിനെ പിന്തുടരുകയാണ്. 75 വർഷം നീണ്ട, ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ, ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ മനുഷ്യരെക്കുറിച്ചുള്ള The Grant Study പഠനം പറയുന്നത് *മനുഷ്യരെ സന്തുഷ്ടരാക്കുന്നത് പണമോ പ്രശസ്തിയോ സൗകര്യങ്ങളോ അല്ല, മറിച്ച് കുടുംബവും ബന്ധങ്ങളും സാമൂഹിക ജീവിതവുമാണെന്നാണ്.* ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ഒരിക്കല്‍ പറഞ്ഞു: *'പ്രശ്‌നങ്ങളൊന്നും തന്നെ പ്രശ്‌നങ്ങളല്ല. പ്രശ്‌നങ്ങളോടുള്ള നമ്മുടെ മനോഭാവമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.*' അതെ നാം തന്നെയാണ് നമ്മിലെ സന്തോഷവും, സന്താപവും സൃഷ്ടിച്ചെടുക്കുന്നത്. ജീവിതത്തിന് ഏത് നിറം സ്വീകരിക്കണമെന്ന് നമ്മുടെ ചോയ്സാസാണ്. വിഷാദത്തിൻ്റെ ഇരുണ്ട വഴിയും, സന്തോഷത്തിൻ്റെ വർണ്ണനങ്ങളും നമുക്കുള്ളിലാണ് ഉടലെടുക്കുന്നത്. ഒരു സൂഫി പുരോഹിതന്‍റെ കഥ കേട്ടിട്ടുണ്

റമളാൻ ചിന്ത - 28

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് * റഫ്ളീസിയ * 2017 ൽ  മുന്നൂറിൽ പരം ബെസ്റ്റ് സെല്ലർ പുസ്തകങ്ങളിൽ നിന്ന്  മികച്ചതായി തിരെഞ്ഞെടുത്ത ജോർജിയൻ എഴുത്തുകാരി ആലീസ് ഡോഡ്ജ്സണിൻ്റെ 'റഫ്ളീസിയ' എന്ന നോവൽ മനുഷ്യബന്ധങ്ങളുടെ ദൃഢവും, സൗന്ദര്യാത്മകവുമായ ആഖ്യാനമാണ്. * റഫ്ളീസിയ എന്നാൽ ഒരു പൂവാണ്,  ചോരചുവപ്പു നിറവും അസാധാരണ വലിപ്പവുമുള്ള സുന്ദരമായ പൂവ്. ലോകത്തിലെ തന്നെ ഏറ്റവും വലുത്. * ഇതളുകളിൽ വെള്ളയും മഞ്ഞയും പുള്ളികൾ, തുറന്ന കേസരം, തടിച്ച കനത്ത ഇലകൾ. * എന്നാൽ മറ്റുപൂവുകളിൽ നിന്നും വിഭിന്നമായി ചീഞ്ഞളിഞ്ഞ ശവത്തിന്റെ നാറ്റമാണതിന്. * തൻ്റെ രചനക്ക് നോവലിസ്റ്റ് കണ്ടെത്തിയ പേര് പോലെ പ്രത്യേകതയാർന്നതാണ് മനുഷ്യബന്ധങ്ങൾ എന്ന് നോവലിൻ്റെ കഥാതന്തു മനസ്സിലാക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. * അത്രമേൽ സുന്ദരമെന്നു തോന്നുന്ന മനുഷ്യബന്ധങ്ങളിൽ നിന്നും വമിക്കുന്നത് പകയും വിദ്വേഷവും കാമവും വിരക്തിയുമാണെന്ന് ഒരു റഫ്ളീസിയ പൂവിനെ മുൻനിർത്തി നോവലിസ്റ്റ് ആലിസ് ഡോഡ്ജ്സൺ പുഷ്പം പോലെ സമർഥിക്കുന്നു. * * കാഴ്ചയിൽ സൗന്ദര്യാത്മകമെങ്കിലും, ഉള്ളറകളിൽ നിഗൂഢത നിറഞ്ഞതാണല്ലോ ഓരോ മനുഷ്യ ബന്ധങ്ങളും. പുറമെ ചിരിച്ചാനന്ദം പ്രകടിപ്പിക്കുന്നവർ