പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാധ്യമം ലേഖനം വാരിയൻ കുന്നനിൽ നിന്ന് മഹാത്മാഗാന്ധിയിലേക്കുള്ള ദൂരം

ഇമേജ്
 *സ്വന്തം നിലപാടിൽ വിശ്വാസമില്ലാത്തതിന്‍റെ എല്ലാ ലക്ഷണങ്ങളും ഫാഷിസത്തിന്‍റെ ചെയ്തികൾക്കുണ്ട്. ജനാധിപത്യത്തിന്‍റെ ചൈതന്യം വളർത്തണമെങ്കിൽ അസഹിഷ്ണുത വർജിച്ചേ തീരൂ എന്ന ഗാന്ധിയൻ ആഹ്വാനത്തിന് കടക വിരുദ്ധമായൊരു സമീപനം കൈകൊള്ളാൻ മടിയൊന്നും ഗാന്ധിയെ തന്നെ ഇല്ലാതാക്കിയ പ്രത്യയശാസ്ത്രത്തിനുണ്ടാവില്ലല്ലോ?* https://www.madhyamam.com/n-849573

Words of Abundance - SIH Monthly Session

ഇമേജ്
Self Improvement Hub monthly session https://youtu.be/acbAOgTH_Bo

Parenting plums - Self Improvement Hub

ഇമേജ്
 session 3 Dr. Jayafarali Alichethu for watch click https://youtu.be/nMuqv04ItDI

വായനയുടെ മൂന്ന് ദിനങ്ങൾ

ഇമേജ്
  എഴുത്തിൻ്റെ വഴിയിൽ അൽപ്പം സഞ്ചരിച്ച 30 ദിനങ്ങൾ. വായനയും, ചിന്തകളും സമന്വയിപ്പിച്ച് പുതിയ വഴികളിലൂടെ അക്ഷരക്കൂട്ടങ്ങളെ ചലിപ്പിക്കാനായ നിമിഷങ്ങൾ. റംസാൻ രാവുകൾ കഴിഞ്ഞ് മഹാമാരിയുടെ മൂന്നാം ഘട്ടത്തിലെത്തുമ്പോൾ അനിശ്ചിതമാകുന്ന സാമൂഹിക ജീവിതം. ഒറ്റപ്പെടലുകൾ അനിവാര്യമാക്കിയ നിയമ പരിപാലനത്തിന് കരുത്താകാൻ വീടകവും, പറമ്പിൽ ചുറ്റലും. എങ്കിൽ അക്കാഡമിക് കൃത്യനിർവ്വഹണത്തിൻ്റെ ഒഴിവുവേളയെ പുസ്തകൂട്ടങ്ങളിലേക്ക് തളച്ചിടാം എന്ന തീരുമാനം. അങ്ങനെ എങ്കിൽ ചുറ്റുപാടുകളിൽ പരിചിതവും - അപരിചിതവുമായ കുറെ ആളുകളുമായി സമ്പർക്കത്തിലേർപ്പെടുന്നതിന് നിയമപാലകരുടെ വക ഫൈനടിക്കാതെ രക്ഷപ്പെടുകയുമാവാം.. കേട്ടു പരിചരിച്ച, പുസ്തക ഷെൽഫിൽ അടുക്കിയിട്ട വായിച്ചതും -വായിക്കാൻ മറന്നതുമായ ചിലതിനെ കയ്യിലെടുത്തു. റബ്ബർ മരക്കൂട്ടത്തിൻ്റെ കാനലിൽ വളർച്ച മുരടിച്ചെന്ന് വിധിയെഴുതി പൂവിട്ട പേര, മുട്ടപ്പഴ, താണി, മഞ്ചാടി; പഴറാണി റമ്പുട്ടാൻ എന്നിവയുടെ തണലിൽ, മഴച്ചാറലിൻ്റെ ഇടവേളകളിൽ ശീതളക്കാറ്റിൻ്റെ ഇളം തലോടലേറ്റുള്ള ഇരുത്തങ്ങൾ... പാരമ്പര്യത്തിൻ്റെ അടയാളപ്പെടുത്തലുമായി മൂന്ന് തലമുറകളുടെ കൈമാറ്റങ്ങളിലൂടെ കുടുംബസ്വത്തായ ചാരുകസേരയിൽ ഭൂതകാലത്തി

ശുഭ പ്രതീക്ഷ പ്രശോഭിതമാക്കും

ഇമേജ്
 *റമളാൻ ചിന്ത 30* Dr. Jayafar ali Alichethu ജീവിതത്തിൽ പരീക്ഷണങ്ങൾ നേരിടാതെ ഒരു ജീവിക്കും മുന്നേറാനാവില്ലല്ലോ!. വേട്ടമൃഗത്തിനും, ഇരയാക്കപ്പെടുന്നതിനും ശരിതെറ്റുകൾക്കപ്പുറം ചിലപ്പോൾ ജയ -പരാജയങ്ങൾ ഉണ്ടാകുന്നു. എല്ലാം നിശ്ചയിച്ചുറപ്പിച്ച പോലെ നടക്കുന്നതല്ലല്ലോ പ്രപഞ്ചമെന്ന സത്യം. കാലവും, കാലവർഷവും മാറ്റത്തിനു വിധേയമാകുന്നു. ഏതൊരപ്രതീക്ഷിത ഘട്ടത്തെയും സമചിത്തതയോടെ നേരിടാനാവുക എന്നതാണ് മുഖ്യം. *അപ്രതീക്ഷിത പ്രതിസന്ധികളുടെ ഗുണ-ദോഷങ്ങളെ ഉൾക്കൊണ്ടു ആഹ്ലാദകരമായ ജീവിതം നയിക്കാം.* സെൻ പരമ്പരയിലെ *'കരയുന്ന വൃദ്ധ'* യുടെ അനുഭവം പോലെയാണ് ഭൂരിപക്ഷം ആളുകളും. വൃദ്ധയുടെ പ്രത്യേകത എന്തെന്നാൽ, മഴ പെയ്യുന്ന സമയത്തും, മഴയില്ലാത്ത നേരത്തും അവർ കരഞ്ഞുകൊണ്ടിരിക്കും. മഴയെ പഴിച്ചു കരഞ്ഞു കലങ്ങിയ കണ്ണുമായവർ വഴിവക്കിലിരിക്കുന്നത് ഒരു നിത്യ കാഴ്ചയാണ്. കണ്ണീരൊലിപ്പിച്ചു മഴയെ കുറ്റപ്പെടുത്തി ദിനങ്ങൾ തള്ളി നീക്കുന്ന വൃദ്ധയേക്കുറിച്ചറിഞ്ഞ്  അലിവ് തോന്നിയ ഒരു സെൻഗുരു അവരുടെ മനോദുഖത്തിൻ്റെ കാരണമന്വേഷിച്ചടുത്തു വന്നു. ഗുരുവിൻ്റെ ചോദ്യത്തിന് വൃദ്ധ കൊടുത്ത മറുപടി: "എനിക്ക് രണ്ട് പെൺമക്കളാണുള്ളത്. മൂത്തവൾ തുണികൊണ

ശൂന്യതയിൽ നിന്ന് ശൂന്യതയിലേക്കുള്ള യാത്ര

ഇമേജ്
 *റമളാൻ ചിന്ത 29* Dr. Jayafar ali Alichethu മഹാനായ സൂഫീ വര്യൻ അബൂയസീദില്‍ ബിസ്ത്വാമിയോട് ഒരു സന്ദർശകൻ്റെ ചോദ്യം: "അങ്ങേക്കെത്ര വയസ്സായി?", വളരെ പെട്ടെന്ന് മറുപടി: ‘നാല്’. ആശ്ചര്യത്തോടെ നിന്ന ചോദ്യകര്‍ത്താവിനോട് ബിസ്ത്വാമി തുടര്‍ന്നു: ‘നാലു വര്‍ഷം മുമ്പാണ് ജ്ഞാനപ്രകാശം കൈവന്നത്. അതിനുമുമ്പുള്ള എഴുപതോളം വര്‍ഷങ്ങള്‍ ഞാന്‍ ദൈവത്തെ കുറിച്ചുള്ള വ്യര്‍ത്ഥമായ ചര്‍ച്ചകളില്‍ നഷ്ടപ്പെടുത്തുകയായിരുന്നു. അതെന്റെ വയസ്സായി ഞാന്‍ ഗണിക്കുന്നില്ല.’ ഒരു സത്യത്തിൻ്റെ കാമ്പു തേടിയുള്ള അന്വേഷണ യാത്രകളില്‍, കഴിച്ചുകൂട്ടുന്ന ആണ്ടുകള്‍ വെറും പുറംതോട് നിര്‍മിതിക്കുവേണ്ടി മാത്രം നീക്കിവെക്കേണ്ടിവരുന്നു. യഥാർത്ഥ്യത്തിലേക്ക് എത്തുന്നതിന് മുമ്പുള്ള ഒരുക്കങ്ങളുടെ നാളുകളെന്ന് പറയാം. അതൊരിക്കലും ആയുസ്സായി ഗണിക്കരുത്. ശരാശരി അറുപത് എഴുപത് കൊല്ലം ഭൂമിക്കൊരു ഭാരമാകുന്നതിനെ ആയുസ്സായി ഗണിക്കുന്നവൻ, ലക്ഷ്യപ്രാപ്തി കണ്ടെത്തുന്നുണ്ടോ?. ഒരു ചക്കക്ക് അതിൻ്റെ പൂർണ്ണത രൂപപ്പെടുന്നതിന് പുറന്തോടും തണ്ടും പശയും ഉണ്ടായേ പറ്റൂ. ദിനങ്ങളെടുത്ത് പാകമായ ഫലത്തിൽ പക്ഷേ, ചക്കച്ചുളകള്‍ മാത്രമേ നമുക്കു വേണ്ടൂ. മനുഷ്യായുസ്സിൽ *എല്ലാം

*പരിത്യാഗം പരസ്യത്തിനാകരുത്*

ഇമേജ്
 *റമളാൻ ചിന്ത 28* Dr. Jayafar ali Alichethu പരസഹായം കൈമുതലാക്കി ജീവിത നന്മ ഉയർത്തിക്കൊണ്ടിരിക്കണമെന്നാണല്ലോ വേദ അധ്യാപനങ്ങൾ ഉണർത്തുന്നത്. *തന്നിലുള്ളതിനെ അപര ഗുണത്തിനേകി, നഷ്ടമായതിനെക്കാൾ ഉയർന്ന കൃപ ലഭ്യമാക്കുക എന്നത് പരിത്യാഗത്തിൻ്റെ ഉത്തമ ഗുണമാണല്ലോ.* ത്യാഗത്തിൻ്റെ അതി ലളിതവും -മൂർത്തി രൂപവും 'ദാനം നൽകു'വാനുള്ള ഒരാളുടെ മനോഗതിയിൽ നമുക്ക് ദർശിക്കാനാകും.  ദാനത്തിൻ്റെ മൂന്ന് തരങ്ങൾ ഗീതോപദേശങ്ങളിൽ കാണാനാകുന്നു. *സാത്വികദാനം, രാജസീകദാനം, താമസീകദാന* മെന്നിങ്ങനെ ദാന ലക്ഷ്യത്തെ മുൻനിർത്തി വേർത്തിരിക്കാനാകും.  അനുയോജ്യമായ കാലത്ത്, അർഹതയുള്ള വ്യക്തിക്ക്, പ്രതിഫലേഛ കൂടാതെ, നന്മ പ്രതീക്ഷിച്ച് നൽകാനാകുന്നത് സാത്വിക ദാനം.  എന്നാൽ അതിൽ നിന്ന് വിഭിന്നമായി അനർഹമായി, പൂർണ്ണമനസ്സ് സമർപ്പിക്കാതെ, നിർബന്ധിതാവസ്ഥയിൽ, ലാഭലാക്കോടെ നൽകുന്ന ദാനത്തെ രാജസീക ദാനം എന്ന് മനസ്സിലാക്കാം. താമസീക ദാനത്തെ ആദ്യത്തെ രണ്ടിൽ നിന്നും വ്യത്യസ്തമാക്കുന്നത് അത് നൽകുന്നവൻ്റെ മനോദ്ദേശം തന്നെയാണ്. അതൃപ്ത മനസ്സോടെ, നിർബന്ധങ്ങൾക്ക് വിധേയപ്പെട്ട്, അനർഹകരായവർക്ക്, നിർണ്ണിതമല്ലാത്ത വ്യവസ്ഥയിൽ, കൂടുതൽ ലാഭം പ്രതീക്ഷിച്ച്, ഗുണത്തേ

*മതൃദിനം ഒരു ഓർമ്മപ്പെടുത്തലാണ്*

ഇമേജ്
 *റമളാൻ ചിന്ത 27* Dr. Jayafar ali Alichethu *മതൃദിനം ഒരു ഓർമ്മപ്പെടുത്തലാണ്* മലയാളത്തിൻ്റെ പ്രണയാക്ഷരങ്ങളുടെ കൂട്ടുകാരി കമലാ സുരയ്യയുടെ തൂലികയിൽ പിറന്ന ഒരു ചെറു കഥയാണല്ലോ *അമ്മ.* *''എത്ര തുണികൾ ഞാൻ അലക്കി കഴിഞ്ഞു, എത്ര ഊണുകൾ ഉണ്ടാക്കി ഊട്ടി, എത്ര തവണ ഉറക്കമൊഴിച്ചിരുന്നു കുട്ടികളെ വളർത്തി..." ഇപ്പോൾ പ്രായമായപ്പോൾ അവർക്കാർക്കും വേണ്ട...* ജീവിതത്തിൻ്റെ ഒറ്റപ്പെടലിൽ പാഹഡ് ഗഞ്ചിലെ ഒറ്റമുറിയിലേക്ക് കയറി വന്ന ആ അമ്മയുടെ ആത്മഗതം.  മക്കൾക്ക് ഭാരമാകുന്നെന്ന ബോധത്തിൽ, വാർദ്ധക്യ ഭാരവുമേന്തി ജീവിതത്തിൻ്റെ അവസാന ഭാഗം തള്ളി നീക്കുന്ന എത്രയോ ആളുകളെ ചിത്രീകരിക്കുന്ന ഒരു ചെറുകഥ.  ലളിത ആഖ്യാന ശൈലിയിൽ കഥാകാരി വരച്ചിടുന്ന ഒരു ചോദ്യമുണ്ട്. ആ വൃദ്ധയുടെ മനസ്സിൽ ആനന്ദം നിറക്കുന്ന ഒരു ചോദ്യം!. അതുപോലെ അമ്മേ... എന്ന വിളി വീണ്ടും കേൾക്കുമ്പോൾ ഉൾക്കിടിലം കൊള്ളുന്ന ഹൃദയത്തിൻ്റെ സ്പന്ദനവും... അതെ ഈ കഥ വല്ലാത്തൊരനുഭൂതിയാണ്...  റോഡരികിൽ വണ്ടി തട്ടി കാലിന് മുറിവ് പറ്റി രക്തം വാർന്നപ്പോൾ സഹായിക്കാനെത്തിയ പാൽക്കാരനും, ടാക്സി ഡ്രൈവറും വിളിച്ചത്, ജീവിത സുഖ-സ്വസ്ഥതക്ക് താനൊരു ഭാരമാണെന്ന് കരുതി ഉപേക്ഷിച്ച മക്കളക

*കുറ്റം പറയാൻ കുറ്റമറ്റതല്ല നാം*

ഇമേജ്
 *റമളാൻ ചിന്ത 26* Dr. Jayafar ali Alichethu മനുഷ്യർ വല്ലാതെ സ്വാർത്ഥത നടിക്കുന്നവരാണല്ലോ. താന്നെ പൊക്കാനും അപരനെ പഴിചാരാനും കാണിക്കുന്ന വ്യഗ്രത വല്ലാത്ത പരിഹാസ്യം തന്നെ!. *ന്യായീകരണങ്ങളുടെ അപ്പോസ്തലന്മാരായി സ്വന്തം ദുർബലതകൾ മറച്ചുവെച്ച് ലോകത്തെ നോക്കി പരിഹസിച്ചാനന്ദം കണ്ടെത്തുന്ന അസുര ജന്മങ്ങൾ.*  *എല്ലാത്തിനും  ന്യായങ്ങളുണ്ട് പക്ഷെ നീതിയുക്തമാണോ എന്നാലോചനയില്ല.*  തനിക്കു വന്നിട്ടുള്ള പിഴവുകൾ പോലും മറ്റുള്ളവരിൽ കെട്ടിവെക്കാൻ കാണിക്കുന്ന ആവേശത്തോളം വേണ്ടി വരില്ല വന്ന പിഴവ് തിരുത്താൻ. എന്നാൽ ചെയ്യാൻ മുതിരത്തില്ല, അല്ലെങ്കിൽ വല്ലാത്തൊരു ചളിപ്പാണ്, അവനു മുന്നിൽ തോറ്റു പോയാല്ലോ!.  *മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ നാം അയക്കുന്ന വിഷവാണി അപരന് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തേക്കാൾ നമ്മിൽ തന്നെ വന്നു പതിച്ചേക്കാം.* പിന്നീടൊരിക്കലും തിരുത്താനാകാത്ത വിധം അവ നമുക്കു മുകളിൽ ഒരു ഖഡ്ഗമായി.  *വികാരപ്പുറത്തേറി തൊടുത്തുവിടുന്ന വാക്കിൻ ശരങ്ങൾ മുറിപ്പെടുത്തിയ എത്രയോ ഹൃദയങ്ങൾ ആജീവനാന്ത ശത്രുത തീർക്കുന്നു.* വെറുപ്പിൻ്റെയും, കുടിപ്പകയുടേയും ഭാരം പേറി അവ തീർക്കുന്ന പ്രതികാരങ്ങൾ തലമുറകൾ പേറേണ്ടി വരുന്നു. തു

*മരിക്കാതെ ജീവിക്കുന്ന മനുഷ്യനാകാം*

ഇമേജ്
 *റമളാൻ ചിന്ത 25* Dr. Jayafar ali Alichethu *മരിക്കാതെ ജീവിക്കുന്ന മനുഷ്യനാകാം* പ്രവിശാലമായ തൻ്റെ സാമ്രാജ്യത്തിൻ്റെ പ്രസിദ്ധിയിൽ അഭിമാനം കൊണ്ട ചക്രവർത്തി ഒരു ദിവസം സഭയിൽ തൻ്റെ ഒരാഗ്രഹം അറിയിക്കുന്നു. തനിക്കീ ലോകത്തിൻ്റെ ചരിത്രം പഠിക്കണം. ഉടൻ തന്നെ കൊട്ടാര പണ്ഡിതന്മാരും, മന്ത്രിസഭാംഗങ്ങളും ലോക സംസ്കൃതിയുടെ വേരുകൾ തേടുന്ന ഗ്രന്ഥ കെട്ടുകൾ മഹാരാജാവിൻ്റെ മുന്നിലെത്തിക്കുന്നു.  ഒരായുസ്സ് മുഴുവനിരുന്നാലും വായിച്ചു തീരാത്തത്ര പുസ്തക കൂമ്പാരം കണ്ട് ദേഷ്യം വന്ന മഹാ രാജാവ് പറഞ്ഞു. "ഇതെല്ലാം വായിച്ചെടുത്ത് ലോക ചരിത്ര പാണ്ഡിത്യമാർജ്ജിക്കാൻ ഈ ഒരു ജന്മം തികയില്ലല്ലോ!. വളരെ സംക്ഷിപ്തമായൊരു വിവരണം മാത്രം കിട്ടിയാൽ മതി." ഒരാഴ്ച സമയമനുവദിച്ച് സഭ പിരിച്ചുവിട്ടു.  മഹാരാജാവിനെ തൃപ്തിപ്പെടുത്താൻ, ലോക ചരിത്രത്തിൻ സംക്ഷേപം തേടി പണ്ഡിതർ പുസ്തപ്പുരകളിൽ അടയിരുന്നു. ഒരാഴ്ചയുടെ വായനയും, എഴുത്തുമായി മിനുക്കിയൊതുക്കിയ മഹത് തത്വങ്ങളുമായി കൊട്ടാരത്തിലേക്കോടി. ഖണ്ഡക്കണക്കിന് ഗ്രന്ഥങ്ങൾ പേജുകളിലേക്ക് ചുരുക്കിയെഴുതി അഭിമാനം കൊണ്ട പണ്ഡിത ശ്രേഷ്ഠരെ നോക്കി രാജാവ് പരിഹസിച്ചു. ഏറ്റവും ചുരുങ്ങിയ വരിയിൽ ലോക ചരിത്രം പറയ

*കാണുന്ന സത്യം മിഥ്യയല്ല*

ഇമേജ്
 *റമളാൻ ചിന്ത 24* Dr. Jayafar ali Alichethu പ്രമുഖ സൂഫീ വര്യ റാബിയത് ബസരിയോട് ഒരിക്കൽ ശിഷ്യൻ ചോദിച്ചു. *''സത്യവും മിഥ്യയും തമ്മിലുള്ള വ്യത്യാസം എന്താണ്"* മറുപടിയായി റാബിയ പറഞ്ഞു: *"സത്യവും മിഥ്യയും നാലിഞ്ചു വ്യത്യാസമാണുള്ളത്".* എന്നാൽ കേൾവിക്കാരായ ശിഷ്യഗണങ്ങൾക്ക് പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായില്ല!. ആശ്ചര്യത്തോടെ കൂടുതൽ വ്യക്തതക്കായ് ഗുരുവിലേക്ക് കണ്ണും നട്ടിരുന്നു. ശിഷ്യരുടെ ജിജ്ഞാസ മനസ്സിലാക്കിയ മഹതി വിശദീകരിച്ചു. *"നാലിഞ്ച് വ്യത്യാസമെന്നാൽ കണ്ണും ചെവിയും തമ്മിലുള്ള ദൂരമാണ്. കാണുന്നതാണ് സത്യം കേട്ടുകേൾവി മിഥ്യയും".* കഴിഞ്ഞ ഒരു വർഷത്തിലധികമായി ഒരു വൈറസിൻ്റെ സഞ്ചാര ദിശയിൽ ലോകം നിശ്ചലമാണ്. രാജ്യാതിർത്തികൾ ഇല്ലാതെ, ജാതി, മത, വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ അതിൻ്റെ രൗദ്ര താണ്ഡവം നടമാടുന്നു.  ചൈനയിലെ ഗ്രാമങ്ങളിൽ നിന്ന് യൂറോപ്പും, അമേരിക്കൻ ഭൂഖണ്ഡങ്ങളുമെല്ലാം മനുഷ്യ നിസ്സഹായതയുടെ രോദനങ്ങൾ പടർത്തി മുന്നേറിയപ്പോൾ നമുക്കോരോരുത്തർക്കും അത് കേട്ടറിഞ്ഞ മിഥ്യയായിരുന്നു.  എടുക്കേണ്ട മുൻകരുതലുകളെപ്പറ്റി ലോകാരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകിയപ്പോൾ അത് കാതങ്ങളകലെ, കടൽ കടന്നല

*സ്വദേശാഭിമാനിയുടെ സവർണ്ണബോധ നിർമ്മിതി!.*

ഇമേജ്
Dr. ജയഫർ അലി ആലിച്ചെത്ത് 05-05-2021- ബുധൻ കേരള 'മുസ്ലിം നവോത്ഥാനത്തിൻ്റെ പിതാവ്', എന്ന പരിക്കൽപ്പനക്ക് അർഹനായ നവസംസ്കാര മുസ്ലിമാണല്ലോ വക്കം മൗലവി. തീണ്ടിക്കൂടായ്മയുടേയും തൊട്ടുകൂടായ്മയുടെയും സാമൂഹിക പരിസരത്ത് അധികാരസ്ഥാനമോഹികൾ തീർത്ത സാമൂഹിക ഘടന പ്രാമുഖ്യം പ്രാപിച്ച ഒരു കാലത്ത്. സാമൂഹിക ചിന്തകളിൽ മോഡേണിറ്റി ആവശ്യപ്പെട്ടുള്ള പ്രതികൃയകൾ എമ്പാടും നടന്നുകൊണ്ടിരിക്കുകയും. കീഴ്ജാതിയും മേൽജാതിയും എന്ന അസമത്വ വരകളാൽ വേർത്തിരിക്കപ്പെട്ട സാംസ്കാരിക അധപ്പതന കാലഘട്ടത്തിൽ. വക്കം മൗലവി സാമുദായികോദ്ധാരണത്തിന് ചാലകശക്തിയാകും വിധം 'സ്വദേശാഭിമാനി' പത്രത്തിന് തുടക്കം കുറിക്കുന്നു.  ഭാഷാപരവും, സാമൂഹികപരവുമായ സ്വീകാര്യതയിൽ മേൽജാതി ബോധത്തെ അപ്പാടെ പിന്തുടരുന്നതിനാണ് വക്കവും  അദ്ദേഹത്തിൻ്റെ പത്രവും പ്രാമുഖ്യം കാണിച്ചത് എന്ന വിമർശന ചിന്ത മുന്നോട്ട് വെക്കേണ്ടി വരുന്നു. സാമ്രാജത്വ വിരുദ്ധ മനോഗതിയിൽ ചരിത്ര' ഏടുകളിൽ വലിയ സ്വീകാര്യത നേടിയ സ്വദേശാഭിമാനി പക്ഷേ സവർണ്ണ താൽപര്യങ്ങളെ ഹനിക്കപ്പെടുന്ന ഘട്ടം വരുമ്പോൾ നിശബ്ദത വരിച്ച് സവർണ്ണ വിധേയത്വ ശൈലി പുൽകിയിരുന്നു എന്ന് വേണം അനുമാനിക്കാം. തൻ്റെ പത്രാ

*വിമർശനം വിവേക മാണ് വിയോജിപ്പല്ല*

ഇമേജ്
 *റമളാൻ ചിന്ത -23* Dr. Jayafar ali Alichethu ആദർശങ്ങളും, ആശയങ്ങളും വല്ലാതെ നമ്മെ വലയം ചെയ്തിരിക്കുന്നു. ആദർശ വ്യതിയാനങ്ങൾ തീർക്കുന്ന സമ്മർദ്ധങ്ങൾ വ്യക്തിയേയും, സമൂഹത്തേയും ബാധിക്കുന്നത് വിത്യസ്ഥ തലങ്ങളിലാണ്. വ്യക്തിയുടെ ആശയപരമായ മാറ്റങ്ങൾ യഥാർത്ഥ്യങ്ങളിൽ നിന്നോ അല്ലെങ്കിൽ സ്വ- അനുഭവത്തിൻ്റെ വെളിച്ചത്തിലോ ആവാം. എന്നാൽ പൊതു സമൂഹത്തിൻ്റേത് സോകോൾഡ് എത്തിക്കൽ  വ്യവസ്ഥ വേലികളുടെ കുടിലതയിൽ നിന്നോ, പാരമ്പര്യ നിശ്ചലമനോഗതിയിൽ നിന്നോ ആവാം.  മേൽ പൊതു സാമൂഹിക ബോധത്തിനോട് *വ്യക്തി ആശയങ്ങൾ നടത്തിയിട്ടുള്ള നിഷേധങ്ങളാണ് ചരിത്ര വാഴ്ത്തലുകളായ പരിവർത്തനങ്ങൾ അല്ലെങ്കിൽ സാമൂഹിക പരിഷ്കരണങ്ങൾ പ്രയത്നങ്ങൾ. തൻ്റെ പരിസരങ്ങളുടെ *നിയന്ത്രണ ചങ്ങലകളെ ചെറു പ്രതിഷേധങ്ങളാൽ തിരുത്താൻ ശ്രമിച്ച് പരാജയപ്പെടുമ്പോൾ നീതി നിഷേധത്തിൻ്റെ വേലിക്കെട്ടുകളെ പൊളിച്ചിടുക്കി തീർക്കുന്ന റിബലിസം. മാറ്റം സാധ്യമാണെന്ന ഉറച്ച പ്രയത്നം തീർക്കുന്ന വിപ്ലവങ്ങൾ*  ഒരു സമൂഹത്തിൽ ഇടപഴകി ജീവിക്കുമ്പോൾ, അതിലുൾപ്പെടുന്ന സഹജീവികൾക്കിടയിൽ നമ്മുടെ സ്ഥാനം അടയാളപ്പെടുത്തുന്നതു പ്രധാനമായും മൂന്നു ഘടകങ്ങളാണ്. സ്വഭാവം (Behaviour), വ്യക്തിത്വം (Personality), തത

*നീതി നമ്മോട് പുലർത്താം*

ഇമേജ്
 *റമളാൻ ചിന്ത 22* Dr. Jayafar ali Alichethu നീതിയും, നീതികേടിൻ്റെയും ഇടയിൽ വിവേകം നഷ്ടമായൊരവസ്ഥയിലാണ് ലോകം. നീതിയുടെ സങ്കൽപ്പങ്ങൾ വല്ലാതെ മാറിയിരിക്കുന്നു. പരമ്പരാഗത നീതിബോധം അറുപഴഞ്ചമെന്ന് പൊതുധാരാ നിർവ്വചനങ്ങൾ രൂപപ്പെടുന്നു.   ഒരേ പ്രവർത്തി തന്നെ ശരിയും, തെറ്റുമായി രണ്ട് സാഹചര്യങ്ങളിൽ വ്യാഖ്യാനിക്കപ്പെടുന്നത് സ്വാഭാവികമാകുന്നു. ശരിയേക്കാൾ തെറ്റുകൾ മുൻതൂക്കമെടുത്ത് നീതി നിഷേധത്തിൻ്റെ വിജയാരവം നടത്തി കൊണ്ടിരിക്കുന്നു.  രാഷ്ട്രീയ മതാശയങ്ങളുടെ വേലിക്കെട്ടുകളിൽ ഇത്തരം പക്ഷപാതപരമായ നീതി - നീതികേടിൻ്റെ വിവക്ഷകൾ വർദ്ധിച്ചു വരുന്നു. *യുക്തിയോടു പോലും മല്ലടിച്ച്, വാദങ്ങൾ വിജയിപ്പിച്ചെടുക്കേണ്ട അടിമത്വ ഭീരുത്വം ഒരു കലയായി രൂപപ്പെട്ടിരിക്കുന്നു.*  *നീതികേടിന് വഴിപ്പെട്ട് സ്വർത്ഥലാഭങ്ങൾ കുന്നുകൂട്ടുന്ന വൃത്തിഹീനമായ ശൗചാലയങ്ങളായി മനുഷ്യ മനസ്സുകൾ മാറിയിരിക്കുന്നോ?.* അധാർമ്മിക വാഴ്ചയിൽ ആഘോഷിക്കപ്പെടുന്ന പൈശാചികത നമ്മെ വല്ലാണ്ടെ ഗ്രസിച്ചിരിക്കുന്നു!. സ്വന്തത്തേപ്പോലും ബോധ്യപ്പെടുത്താനാവാത്ത വിധം അസ്വസ്ഥത പുലർത്തുന്ന ചെയ്തികൾ. അപരനെ വഞ്ചിച്ചും, കുടില തന്ത്രങ്ങളിലൂടെയും സ്വന്തം കാര്യം നടത്താൻ വെമ്പൽ കൊ

*വാക്കും കേൾവിയും നിശ്വാസമാണ്*

ഇമേജ്
 *റമളാൻ ചിന്ത 21* Dr. Jayafar ali Alichethu ജ്ഞാനോപാസകനായ ഒരു രാജാവുണ്ടായിരുന്നു. തൻ്റെ ദർബാറിൽ ജീവിതഗന്ധിയായ ചർച്ചകളാൽ നേരറിവ് നേടുക എന്നത് അദ്ദേഹത്തിൻ്റെ ശീലമായിരുന്നു. സംശയ ദൂരീകരണത്തിലൂടെ തൻ്റെ അറിവ് പൂർത്തീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ രീതി.  ഒരു ദിവസം തൻ്റെ മട്ടുപ്പാവിൽ ചിന്താ മഗ്നനായി ഇരിക്കുമ്പോൾ അദ്ദേഹത്തിനൊരു സംശയമുദിച്ചു. ' *യഥാർത്ഥത്തിൽ മനുഷ്യർക്ക് സന്തോഷവും, സമാധാനവും നൽകുവാനാകുന്നത് എന്തിനാവും?'.* അടുത്ത ദിവസം പണ്ഡിത സദസ്സിൽ തൻ്റെ ചോദ്യം രാജാവ് ചർച്ചക്കിട്ടു. എന്നാൽ ഒരഭിപ്രായ സമന്വയം സാധ്യമായില്ല. അസംതൃപ്തനായ രാജാവ് ഒരു പ്രഖ്യാപനം നടത്തി : "രാജ്യത്തെ മുഴുവനാളുകളെയും ഉൾപ്പെടുത്തി അവർക്ക് ഏറ്റവും  സന്തോഷവും സമാധാനവും നൽകുന്ന വസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മേള സംഘടിപ്പിക്കുക". കൂടെ അടുത്ത' പ്രദേശങ്ങളിലെ പണ്ഡിതന്മാരേയും അദ്ദേഹം ക്ഷണിച്ചു. അങ്ങിനെ തീരുമാനപ്രകാരം ഒരുക്കങ്ങൾ പൂർത്തിയായി മേള തുടങ്ങി. രാജാവ് പണ്ഡിത സുഹൃത്തുക്കൾക്കൊപ്പം ഓരോ പ്രദർശന മുറികളിലും കയറി ഇറങ്ങി. അപൂർവ്വ വസ്തുക്കളുടേയും, ഉത്തമ കലാസൃഷ്ടികളുടേയും കലവറ. അതിസമ്പന്നതയുടെ ആഢംബര വ

*പാഴ്ജന്മമെന്നൊന്നില്ല പാരിൽ*

ഇമേജ്
 *റമളാൻ ചിന്ത 20* Dr. Jayafar ali Alichethu *"ഒരു കത്തുന്ന വിളക്കിൻ്റെ കടമ ചുറ്റും പ്രകാശം പരത്തുക എന്നുള്ളതാണ്. ആ വെളിച്ചം മറ്റുള്ളവർക്ക് ഗുണപ്രദമാണോ അല്ലയോ എന്ന് അവിളക്ക് ആലോചിക്കാറില്ല, എണ്ണ തീരും വരെ അതു ജ്വലിക്കും, എണ്ണ തീർന്നു പോകുമ്പോൾ അത് സ്വയം അണഞ്ഞുപോകും"* അണയും മുമ്പ് തൻ്റെ ദൗത്യം പൂർത്തീകരിച്ച് കൃതാജ്ഞനാകുക എന്നതാണ് ഓരോരുത്തർക്കും ചെയ്യാനാവുന്ന ഉത്തമ മാതൃക. തൻ്റെ പ്രവർത്തനത്തിൻ്റെ ഗുണ -ദോശ ഫലങ്ങൾ അലോജിച്ച്, ചെയ്തു തീർക്കേണ്ട കടമകളിൽ നിന്ന് വിട്ടു നിൽക്കുന്നതിൽ പരം നിർഭാഗ്യമെന്തുണ്ട്?.  *ഓരോ വസ്തുവിൻ്റെ സൃഷ്ടിപ്പിനും ഒരു കാരണമുണ്ട് എന്നാൽ പലരും അതിൻ്റെ ഉൾക്കാമ്പറിയാതെ പോകുന്നു.* *ജ്ഞാനപാനയിൽ ഇപ്രകാരം പറയുന്നു...* "അത്ര വന്നു പിറന്നു സുകൃതത്താല്‍ എത്ര ജന്‍മം മലത്തില്‍ കഴിഞ്ഞതും എത്ര ജന്‍മം ജലത്തില്‍ കഴിഞ്ഞതും എത്ര ജന്‍മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും എത്ര ജന്‍മം മരങ്ങളായ്‌ നിന്നതും എത്ര ജന്‍മം മരിച്ചു നടന്നതും എത്ര ജന്‍മം മൃഗങ്ങള്‍ പശുക്കളായ്‌ അതു വന്നിട്ടീവണ്ണം ലഭിച്ചൊരു മര്‍ത്ത്യ ജന്‍മത്തില്‍ മുമ്പേ കഴിച്ചു നാം! എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍ ഗര്‍ഭപാത്രത്തില്‍ വ

ചുറ്റുമുള്ളവ നൽകുന്ന പാഠങ്ങൾ: നായയിലെ മാതൃക

ഇമേജ്
 *റമളാൻ ചിന്ത 19* Dr. Jayafar ali Alichethu ഭൂമിയുടെ ഉത്ഭവം മുതൽ മനുഷ്യൻ്റെ വികാസം വരെ ധാരാളം പരിണാമ ഘട്ടങ്ങളിലൂടെ കടന്നു വന്നതാണല്ലോ ആധുനിക വ്യവസ്ഥ. ഇതിനിടക്ക് ജനിച്ചും മരിച്ചും എത്രയോ ജീവജാലങ്ങൾ കടന്നു പോയി.   *വൈവിദ്ധ്യമുറ്റുന്ന ജൈവവ്യവസ്ഥയുടെ ഗുണഭോക്താക്കളായി അതിൻ്റെ നിയന്ത്രണാധികാരം കയ്യാളിയവനാണല്ലോ മനുഷ്യൻ!.*  വിവേചനാധികാരവും, നിവർന്ന നട്ടെല്ലുമായി ലോകാധിപനായുള്ള വാഴ്ചയെ പക്ഷെ നീതിയുക്തമായിട്ടാണോ ഉപയോഗപ്പെടുത്തുന്നത്?.   ഭൂമിയിൽ ഉടലെടുത്ത ജൈവവ്യവസ്ഥയിലേക്ക് അവസാനമെത്തിയവനെന്ന മാനഹാനി അംഗീകരിക്കാനാവാതെ മേധാവിത്തം അടിച്ചേൽപ്പിച്ച് ദുരഭിമാനം കാക്കാൻ സംഹാര താണ്ഡവമാടുന്നവൻ.   *ഭക്ഷണത്തിനും, വസ്ത്രത്തിനും, വാഹനത്തിനുമായി അടിസ്ഥാന ആവാസവ്യവസ്ഥയെ ചൂഷണം ചെയ്തു തന്നെ തന്നെ ഇല്ലാതാക്കുന്നു എന്ന ബോധം നഷ്ടപ്പെട്ടവൻ.* എല്ലാത്തിലും മേൽക്കോഴ്മ കാണിച്ചവസാനം സ്വന്തം നിലനിൽപ്പ് തന്നെ ചോദ്യച്ചിഹ്നമാകുമ്പോഴും തിരിച്ചറിവ് ലഭിക്കുന്നില്ല. സ്വാർത്ഥമായി കെട്ടിപ്പൊക്കുന്ന അഹന്തതയുടെ ആകാശക്കൊട്ടാരങ്ങൾ മണൽതിട്ട കണക്കെ ദുർബലപ്പെതാണെന്ന ബോധം നഷ്ടപ്പെട്ടതിനോളം വെറെന്ത് ഹതഭാഗ്യത.  മനുഷ്യനും, ജന്തുജാലങ്ങളും തുല്യ

*വഴിതേടിയലയുന്ന ജന്മങ്ങൾ*

ഇമേജ്
 *റമളാൻ ചിന്ത 18* Dr. Jayafar ali Alichethu *വഴിതേടിയലയുന്ന ജന്മങ്ങൾ* 🌷🌷🌷 *വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അർത്ഥത്തെ നല്ലപോലെ അറിയാത്തവൻ ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു* - ഋഗ്വേദം  ജീവിതത്തിൻ്റെ അനുഭവജ്ഞാനം എമ്പാടും ലഭ്യമായിട്ടും, ജീവിതം മാത്രം എന്താണെന്ന് മനസ്സിലാക്കാത്ത മനുഷ്യർ വല്ലാത്തൊരത്ഭുതമാണ്!.  അനുഭവിച്ചറിയാൻ മനുഷ്യനോളം ഭാഗ്യം സിദ്ധിച്ച മറ്റെന്തുണ്ട് ഭൂമിയിൽ!. എന്നാൽ അനുഭവങ്ങളെ അനുഭൂതിയാക്കി ആരവം തീർക്കാൻ സാധിക്കാത്ത നിർഭാഗ്യവാനെന്ന് വിശേഷിപ്പിക്കാം. സൃഷ്ടി സംവിധാനത്തിലെ താക്കോൽ സ്ഥാനമലങ്കരിക്കേണ്ടി വന്നിട്ടും, നിസ്സാര ചിന്തകളിൽ പതർച്ച കാണിക്കുന്ന ദൗർഭല്യത്തിനുടമകളാണല്ലോ മർത്യൻ,  ലജ്ജാകരം!. *അറിവുണ്ടായാൽ പോര, അറിവിനെ തിരിച്ചറിവാക്കാൻ സാധിക്കണം.* അല്ലെങ്കിൽ പുസ്തകെട്ടുകൾ ചുമക്കുന്ന കഴുതയുടെ ജന്മമാകും. *ജീവിതമെന്ന അമൂല്യ ജ്ഞാനത്തിൻ്റെ അനുഭൂതിയറിയാതെ കേവല ഭാരത്തെ പഴിചാരി കാലം തീർക്കാം.* എല്ലാ ജ്ഞാനശാഖകളും വികാസം പ്രാപിച്ച ഇക്കാലത്തും പക്ഷേ മനുഷ്യൻ്റെ ദുർബലതക്കു ബലമേകാൻ കരുത്തായി ഒന്നും മതിയാകുന്നില്ലന്നോ?!.  *ഉൾഭയവും, സമാധാനഭംഗവും തീർത്ത തീച്ചൂളയിൽ സ്വയം വെന്തുരുകി ഇടയനെ നഷടപ

*കണ്ടം വെട്ടാതെ തുന്നിക്കൂട്ടാം*

ഇമേജ്
 *റമളാൻ ചിന്ത 17* Dr. Jayafar ali Alichethu *കണ്ടം വെട്ടാതെ തുന്നിക്കൂട്ടാം* ലോകത്തിൻ്റെ പൊതുവായി കാണാവുന്ന സ്വഭാവമാണല്ലോ താൽപര്യങ്ങൾക്ക് വേണ്ടി അപരനിൽ വെറുപ്പ് സൃഷ്ടിക്കുന്നത്. സ്വാർത്ഥത മുറ്റിയ ആധുനികതയിൽ സ്നേഹവും, കരുണയും, സൗഹൃദവുമെല്ലാം നിരന്തരം ഓർമ്മപ്പെടുത്തേണ്ടി വരുന്നു. *മനുഷ്യ മനസ്സുകൾ അടുക്കുന്നതിനേക്കാൾ അകലാൻ അവസരം തേടുന്നു.*  *തന്നിലേക്ക് ചുരുങ്ങുക എന്നതിൽ തെറ്റ് കരുതേണ്ട, പക്ഷേ താനാണ് മുഖ്യമെന്ന് വിചാരിക്കുന്നത് അപകടം വരുത്തും.* ജാതിയും, മതവും, വംശവും, രാഷ്ട്രവും, രാഷട്രീയവും, നിറവും, തൊഴിലും, ഗോത്രവുമെല്ലാം മനുഷ്യനെ വേർത്തിരിക്കാനുള്ള മാനദണ്ഡങ്ങളാക്കുന്ന ഇക്കാലത്ത് ഓർക്കേണ്ടത്. *"പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി വിവിധ ഗോത്രവും, വംശവുമാക്കി"* എന്ന വേദവാക്യത്തിനെ. എന്നാൽ, ഭൂമിയിൽ അവകാശവും, അധികാരവും സ്ഥാപിക്കാൻ തങ്ങളെ നിയോഗിച്ചിരിക്കുന്നു എന്ന സ്വയം പ്രഖ്യാപിത നയങ്ങളിലേക്ക് മനുഷ്യർ ചുരുങ്ങി.  എൻ്റെ ആശയവും, എൻ്റെ നിലപാടും മാത്രം ശരിയാണെന്നുറപ്പിക്കുമ്പോൾ, മറിച്ചുള്ളതെല്ലാം അന്യവത്കരിക്കപ്പെടേണ്ടതും അപകടകരവുമാക്കി പുതിയ സംജ്ഞ രുപീകരിക്കുന്നു. പിന്നീട് മറ്റുള്ളവയെ ന

*പ്രത്യുപകാരമില്ലാതെ പരോപകാരം*

ഇമേജ്
 *റമളാൻ ചിന്ത 16* Dr. Jayafar ali Alichethu *പ്രത്യുപകാരമില്ലാതെ പരോപകാരം* ഇടശ്ശേരിയുടെ ഒരു കവിതയിൽ അദ്ദേഹം വരച്ചിടുന്ന വരികൾ ഇങ്ങനെ: *പ്രത്യുപകാരം പ്രതീക്ഷിക്കാത്ത പരോപകാരത്തിൻ്റെ നമ്മയാണ് പ്രകൃതി പോലും പഠിപ്പിക്കുന്നത്.* *ഒന്നിനും കൊള്ളാത്ത ഒന്നും പ്രകൃതിയുടെ നിഘണ്ടുവിൽ രേഖപ്പെടുത്തിയിട്ടില്ല.* എല്ലാത്തിനും ചില ലക്ഷ്യങ്ങൾ, ആവശ്യ നിവർത്തിയുണ്ട്. അവ കനിഞ്ഞേകുക എന്ന തത്വത്തിൽ അധിഷ്ഠിതമാണല്ലോ പ്രപഞ്ച സൃഷ്ടിപ്പ്... മുറ്റത്തെ മാവിൻ കൊമ്പിൻ പാകമായിരിക്കുന്ന മാമ്പഴം നാവിൻ്റെ രുചിക്കൂട്ടിനാനന്ദം നൽകുവാൻ കനിഞ്ഞേകുമ്പോൾ നമ്മിൽ നിന്ന് തിരിച്ചെന്തെങ്കിലും മാവ് പ്രതീക്ഷയർപ്പിക്കുന്നോ?!. ഇല്ല ഒന്നും തിരിച്ചാഗ്രഹിച്ചല്ല പ്രപഞ്ചം നമ്മെ പരിപാലിക്കുന്നത്.   രാവന്തിയോളം തൻ്റെ വിളനിലത്തുഴുതു മറിച്ച് ലോകത്തിന് ഊട്ടാൻ വിതക്കുന്ന കർഷകൻ തിരിച്ചെന്ത് പ്രതീക്ഷിക്കുന്നു?. തനിക്കുണ്ണാനുള്ള രണ്ട് പിടിച്ചോറിൻ്റെ എത്രയോ പതി മടങ്ങ് ഉത്പാദിപ്പിക്കുമ്പോൾ കിട്ടുന്ന ആനന്ദത്തോളം വരില്ലല്ലോ അർദ്ധപട്ടിണി ബാക്കിയാക്കുന്ന തുഛ വേതനം.... അതെ ചൂഷണം ചെയ്യുമെന്നറിഞ്ഞിട്ടും തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ആത്മസംതൃപ്തി കണ്ടെത്തുന്ന

*കപട ലോകത്ത് പ്രതീക്ഷയാകാം*

ഇമേജ്
 *റമളാൻ ചിന്ത 15* Dr. Jayafar ali Alichethu മനുഷ്യർ മേധാവിത്വം പുലർത്തുന്ന ഈ ഭൂമിയിൽ കപടതയുടെ വേലിയേറ്റമാണ്. വഞ്ചനയും, സ്വാർത്ഥതയും അടിസ്ഥാന ചോതനയാക്കി ലോകം കപട സഞ്ചാരം നടത്തുമ്പോൾ അതിനോട് സമരസപ്പെടുന്നത് എത്ര ഭയാനകം!. സ്വന്തം കാപട്യം മറച്ചുവെച്ച് മറ്റുള്ളവരുടെ കുറവു ചികയുന്ന ഉത്തമ പൗരബോധം!.  അത് വല്ലാത്തൊരു ദൗർബല്യം തന്നെ...  കുഞ്ഞുണ്ണി മാഷ് പാടിയ പോലെ: *"കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം".* സത്യസന്ധനാണെന്ന് ബോധ്യപ്പെടുന്നത് പഴഞ്ചനാക്കപ്പെടുന്ന കാലം!. അറിഞ്ഞു കൊണ്ട് അപരനോട് അതിക്രമം കാണിക്കുമ്പോഴും കുറ്റബോധം തോന്നാത്ത പ്രകൃതം!. എന്താ നാമൊക്കെ ഇങ്ങനെ ആയത്?.  തന്നെ ഒരാൾ പറ്റിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെട്ടാലും, നിസ്സാരമാക്കുന്ന അവസ്ഥ. അല്ലെങ്കിൽ അതിന് പകരം തന്നോട് ബന്ധപ്പെടുന്നവരിലേക്ക് അവ അടിച്ചേൽപ്പിച്ച് പകരത്തിന് പകരം ചെയ്യാനുള്ള വ്യഗ്രത.  *"Break the chain"* ഈ മഹാമാരിക്കാലത്ത് കൂടുതൽ കേൾക്കാനായ വചനം. ലോകം വളർച്ച പ്രാപിക്കുന്നു എന്നഹങ്കരിക്കുമ്പോഴും അന്യനെ ദ്രോഹിക്കുന്നതിൽ ഇളവ് നേടാൻ നമുക്കാവുന്നില്ല. *പുഞ്ചിരിക്കുമ്പോഴും, അകപ്പല്ല് ഉരുമ്മുന

*ജീവിതത്തോടുള്ള അമിത പ്രതീക്ഷ നല്ലതോ?*

ഇമേജ്
 *റമളാൻ ചിന്ത 14* Dr. Jayafar ali Alichethu *ജീവിതത്തോടുള്ള അമിത പ്രതീക്ഷ നല്ലതോ?* പുരാണങ്ങളിൽ ധർമരാജാവെന്ന് പുകൾ നേടിയ യുധിഷ്ഠിര രാജാവിൻ്റെ കൊട്ടാരത്തിലേക്ക് ഒരു ദരിദ്രൻ കടന്നു വന്നു. അയാൾ അത്യാവശ്യമായ ചില സഹായങ്ങൾ രാജാവിനോടഭ്യർത്ഥിക്കുന്നു. ദർബാറിലെ പണ്ഡിത ശ്രേഷ്ഠരുമായി ചില പ്രധാന കാര്യങ്ങളിൽ നിപുണനായിരുന്ന അദ്ദേഹം, അതിഥിയോട് അനുഭാവ പൂർവ്വം നാളെ വരാൻ പറയുന്നു. ഈ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഭീമസേനൻ ഉടൻ തന്നെ കൊട്ടാരത്തിൽ തൂക്കിയിട്ടിരുന്ന സ്വർണ്ണമണിയുടെ നേരേ ഓടി!. പൊതുവെ രാജ്യത്തിൻ്റെ വൻ വിജയങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ മാത്രം മുഴക്കാറുള്ള ആ മണിയടിക്കാൻ തുടങ്ങി. അപ്രതീക്ഷിതമായി വിജയമണി മുഴങ്ങിയത് കേട്ട് പ്രചകൾ അത്ഭുതം കൂറി. കാര്യമറിയാൻ അവർ കൊട്ടാരത്തിലേക്കോടി. യുധിഷ്ഠിര രാജാവും, രാജ്യസഭയിലുണ്ടായിരുന്ന പണ്ഡിതന്മാരും കാര്യമറിയാതെ പരസ്പരം നോക്കി. കാരണം മണിയടിച്ചാഘോഷിക്കേണ്ട ആനന്ദകരമായ സന്ദർഭമോ, മഹാ വിജയമോ  ഉണ്ടായതായിട്ടില്ലല്ലോ!.  രാജാവ് അനിയനടുത്തെത്തി എന്താണ് ഈ പ്രത്യേക സാഹചര്യം ഉണ്ടാകാനുള്ള കാരണം അന്വേഷിക്കുന്നു. അതിന് ഭീമസേനൻ്റെ മറുപടി തീർച്ചയായും ഒന്നിരുത്തി ചിന്തിക്കും.  ജീവി

ഈ ലോകം പ്രതീക്ഷയുടേതാണ്

ഇമേജ്
 *റമളാൻ ചിന്ത 13* Dr. Jayafar ali Alichethu ചിലരുണ്ട് മണ്ണിൽ വന്മരം കണക്കെ വളർന്ന് പന്തലിച്ചു നിൽക്കുന്നവർ. അവർ ഭൂമിയിൽ അധികാര സ്ഥാനങ്ങൾ കയ്യേറിയവരോ, സാമ്പത്തിക നിയന്ത്രണം കയ്യാളിയവരോ അല്ല. തങ്ങളുടെ പരാധീനതകളിൽ ജീവിതം തള്ളിനീക്കി, അന്നന്നത്തെ അന്നത്തിനായ് ഉലകം ചുറ്റുന്നവർ. ലളിതമായി പറഞ്ഞാൽ പച്ച മനുഷ്യർ.  കുന്നുകൂടുന്ന സമ്പാദ്യങ്ങളിൽ ആർത്ഥി പൂണ്ടവരല്ല!. അധികാരഭ്രമത്താൽ അന്ധത വന്നവരുമല്ല!. ഞാൻ പറഞ്ഞില്ലേ പച്ചമനുഷ്യർ. ഒരു പക്ഷേ ലോകത്തിൻ്റെ ഐതിഹാസിക ചരിത്ര ഏടുകളിൽ അവരുടെ പേരുകൾ സുപരിചിതമല്ല. അടുത്തവർക്കു പോലും അവരുടെ മൂല്യം അറിയാനാവില്ല. പക്ഷേ അവർ കൺകണ്ട ദൈവങ്ങളാണ്. *കർമ്മം കൊണ്ട് ധർമ്മം തീർത്തവർ.* അല്ലല്ല, *കർമ്മമാണ് ധർമ്മത്തിൻ്റെ മർമ്മമെന്ന്* ലേകത്തെ പടിപ്പിച്ചവർ.  മനുഷ്യർ നിസ്സാരന്മാരായ വർത്തമാന സമയത്ത്. പ്രതീക്ഷകളിൽ ഭയത്തിൻ്റെ നിഴ(ലാ)ലോട്ടം നടക്കുമ്പോൾ, കർമ്മ നന്മയാൽ മനുഷ്യന്മാർക്ക് വല്ലാത്ത പ്രചോദനമായ മുംബൈയിലെ ദമ്പതികളെ പരിചയപ്പെടാം. അതെ കർമ്മം കൊണ്ട് ധർമ്മം തീർത്ത പച്ചമനുഷ്യരെ. രാജ്യത്തിൻ്റെ ആഢംബര സിറ്റി ഇന്ന്, വൈറസിനാൽ  മനുഷ്യക്കുരുതിയുടെ വിളനിലമാണല്ലോ. എങ്ങും ഭീതിജനകമായ അന്തരീക്ഷം