പോസ്റ്റുകള്‍

ഏപ്രിൽ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചുറ്റുമുള്ളവ നൽകുന്ന പാഠങ്ങൾ: നായയിലെ മാതൃക

ഇമേജ്
 *റമളാൻ ചിന്ത 19* Dr. Jayafar ali Alichethu ഭൂമിയുടെ ഉത്ഭവം മുതൽ മനുഷ്യൻ്റെ വികാസം വരെ ധാരാളം പരിണാമ ഘട്ടങ്ങളിലൂടെ കടന്നു വന്നതാണല്ലോ ആധുനിക വ്യവസ്ഥ. ഇതിനിടക്ക് ജനിച്ചും മരിച്ചും എത്രയോ ജീവജാലങ്ങൾ കടന്നു പോയി.   *വൈവിദ്ധ്യമുറ്റുന്ന ജൈവവ്യവസ്ഥയുടെ ഗുണഭോക്താക്കളായി അതിൻ്റെ നിയന്ത്രണാധികാരം കയ്യാളിയവനാണല്ലോ മനുഷ്യൻ!.*  വിവേചനാധികാരവും, നിവർന്ന നട്ടെല്ലുമായി ലോകാധിപനായുള്ള വാഴ്ചയെ പക്ഷെ നീതിയുക്തമായിട്ടാണോ ഉപയോഗപ്പെടുത്തുന്നത്?.   ഭൂമിയിൽ ഉടലെടുത്ത ജൈവവ്യവസ്ഥയിലേക്ക് അവസാനമെത്തിയവനെന്ന മാനഹാനി അംഗീകരിക്കാനാവാതെ മേധാവിത്തം അടിച്ചേൽപ്പിച്ച് ദുരഭിമാനം കാക്കാൻ സംഹാര താണ്ഡവമാടുന്നവൻ.   *ഭക്ഷണത്തിനും, വസ്ത്രത്തിനും, വാഹനത്തിനുമായി അടിസ്ഥാന ആവാസവ്യവസ്ഥയെ ചൂഷണം ചെയ്തു തന്നെ തന്നെ ഇല്ലാതാക്കുന്നു എന്ന ബോധം നഷ്ടപ്പെട്ടവൻ.* എല്ലാത്തിലും മേൽക്കോഴ്മ കാണിച്ചവസാനം സ്വന്തം നിലനിൽപ്പ് തന്നെ ചോദ്യച്ചിഹ്നമാകുമ്പോഴും തിരിച്ചറിവ് ലഭിക്കുന്നില്ല. സ്വാർത്ഥമായി കെട്ടിപ്പൊക്കുന്ന അഹന്തതയുടെ ആകാശക്കൊട്ടാരങ്ങൾ മണൽതിട്ട കണക്കെ ദുർബലപ്പെതാണെന്ന ബോധം നഷ്ടപ്പെട്ടതിനോളം വെറെന്ത് ഹതഭാഗ്യത.  മനുഷ്യനും, ജന്തുജാലങ്ങളും തുല്യ

*വഴിതേടിയലയുന്ന ജന്മങ്ങൾ*

ഇമേജ്
 *റമളാൻ ചിന്ത 18* Dr. Jayafar ali Alichethu *വഴിതേടിയലയുന്ന ജന്മങ്ങൾ* 🌷🌷🌷 *വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അർത്ഥത്തെ നല്ലപോലെ അറിയാത്തവൻ ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു* - ഋഗ്വേദം  ജീവിതത്തിൻ്റെ അനുഭവജ്ഞാനം എമ്പാടും ലഭ്യമായിട്ടും, ജീവിതം മാത്രം എന്താണെന്ന് മനസ്സിലാക്കാത്ത മനുഷ്യർ വല്ലാത്തൊരത്ഭുതമാണ്!.  അനുഭവിച്ചറിയാൻ മനുഷ്യനോളം ഭാഗ്യം സിദ്ധിച്ച മറ്റെന്തുണ്ട് ഭൂമിയിൽ!. എന്നാൽ അനുഭവങ്ങളെ അനുഭൂതിയാക്കി ആരവം തീർക്കാൻ സാധിക്കാത്ത നിർഭാഗ്യവാനെന്ന് വിശേഷിപ്പിക്കാം. സൃഷ്ടി സംവിധാനത്തിലെ താക്കോൽ സ്ഥാനമലങ്കരിക്കേണ്ടി വന്നിട്ടും, നിസ്സാര ചിന്തകളിൽ പതർച്ച കാണിക്കുന്ന ദൗർഭല്യത്തിനുടമകളാണല്ലോ മർത്യൻ,  ലജ്ജാകരം!. *അറിവുണ്ടായാൽ പോര, അറിവിനെ തിരിച്ചറിവാക്കാൻ സാധിക്കണം.* അല്ലെങ്കിൽ പുസ്തകെട്ടുകൾ ചുമക്കുന്ന കഴുതയുടെ ജന്മമാകും. *ജീവിതമെന്ന അമൂല്യ ജ്ഞാനത്തിൻ്റെ അനുഭൂതിയറിയാതെ കേവല ഭാരത്തെ പഴിചാരി കാലം തീർക്കാം.* എല്ലാ ജ്ഞാനശാഖകളും വികാസം പ്രാപിച്ച ഇക്കാലത്തും പക്ഷേ മനുഷ്യൻ്റെ ദുർബലതക്കു ബലമേകാൻ കരുത്തായി ഒന്നും മതിയാകുന്നില്ലന്നോ?!.  *ഉൾഭയവും, സമാധാനഭംഗവും തീർത്ത തീച്ചൂളയിൽ സ്വയം വെന്തുരുകി ഇടയനെ നഷടപ

*കണ്ടം വെട്ടാതെ തുന്നിക്കൂട്ടാം*

ഇമേജ്
 *റമളാൻ ചിന്ത 17* Dr. Jayafar ali Alichethu *കണ്ടം വെട്ടാതെ തുന്നിക്കൂട്ടാം* ലോകത്തിൻ്റെ പൊതുവായി കാണാവുന്ന സ്വഭാവമാണല്ലോ താൽപര്യങ്ങൾക്ക് വേണ്ടി അപരനിൽ വെറുപ്പ് സൃഷ്ടിക്കുന്നത്. സ്വാർത്ഥത മുറ്റിയ ആധുനികതയിൽ സ്നേഹവും, കരുണയും, സൗഹൃദവുമെല്ലാം നിരന്തരം ഓർമ്മപ്പെടുത്തേണ്ടി വരുന്നു. *മനുഷ്യ മനസ്സുകൾ അടുക്കുന്നതിനേക്കാൾ അകലാൻ അവസരം തേടുന്നു.*  *തന്നിലേക്ക് ചുരുങ്ങുക എന്നതിൽ തെറ്റ് കരുതേണ്ട, പക്ഷേ താനാണ് മുഖ്യമെന്ന് വിചാരിക്കുന്നത് അപകടം വരുത്തും.* ജാതിയും, മതവും, വംശവും, രാഷ്ട്രവും, രാഷട്രീയവും, നിറവും, തൊഴിലും, ഗോത്രവുമെല്ലാം മനുഷ്യനെ വേർത്തിരിക്കാനുള്ള മാനദണ്ഡങ്ങളാക്കുന്ന ഇക്കാലത്ത് ഓർക്കേണ്ടത്. *"പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി വിവിധ ഗോത്രവും, വംശവുമാക്കി"* എന്ന വേദവാക്യത്തിനെ. എന്നാൽ, ഭൂമിയിൽ അവകാശവും, അധികാരവും സ്ഥാപിക്കാൻ തങ്ങളെ നിയോഗിച്ചിരിക്കുന്നു എന്ന സ്വയം പ്രഖ്യാപിത നയങ്ങളിലേക്ക് മനുഷ്യർ ചുരുങ്ങി.  എൻ്റെ ആശയവും, എൻ്റെ നിലപാടും മാത്രം ശരിയാണെന്നുറപ്പിക്കുമ്പോൾ, മറിച്ചുള്ളതെല്ലാം അന്യവത്കരിക്കപ്പെടേണ്ടതും അപകടകരവുമാക്കി പുതിയ സംജ്ഞ രുപീകരിക്കുന്നു. പിന്നീട് മറ്റുള്ളവയെ ന

*പ്രത്യുപകാരമില്ലാതെ പരോപകാരം*

ഇമേജ്
 *റമളാൻ ചിന്ത 16* Dr. Jayafar ali Alichethu *പ്രത്യുപകാരമില്ലാതെ പരോപകാരം* ഇടശ്ശേരിയുടെ ഒരു കവിതയിൽ അദ്ദേഹം വരച്ചിടുന്ന വരികൾ ഇങ്ങനെ: *പ്രത്യുപകാരം പ്രതീക്ഷിക്കാത്ത പരോപകാരത്തിൻ്റെ നമ്മയാണ് പ്രകൃതി പോലും പഠിപ്പിക്കുന്നത്.* *ഒന്നിനും കൊള്ളാത്ത ഒന്നും പ്രകൃതിയുടെ നിഘണ്ടുവിൽ രേഖപ്പെടുത്തിയിട്ടില്ല.* എല്ലാത്തിനും ചില ലക്ഷ്യങ്ങൾ, ആവശ്യ നിവർത്തിയുണ്ട്. അവ കനിഞ്ഞേകുക എന്ന തത്വത്തിൽ അധിഷ്ഠിതമാണല്ലോ പ്രപഞ്ച സൃഷ്ടിപ്പ്... മുറ്റത്തെ മാവിൻ കൊമ്പിൻ പാകമായിരിക്കുന്ന മാമ്പഴം നാവിൻ്റെ രുചിക്കൂട്ടിനാനന്ദം നൽകുവാൻ കനിഞ്ഞേകുമ്പോൾ നമ്മിൽ നിന്ന് തിരിച്ചെന്തെങ്കിലും മാവ് പ്രതീക്ഷയർപ്പിക്കുന്നോ?!. ഇല്ല ഒന്നും തിരിച്ചാഗ്രഹിച്ചല്ല പ്രപഞ്ചം നമ്മെ പരിപാലിക്കുന്നത്.   രാവന്തിയോളം തൻ്റെ വിളനിലത്തുഴുതു മറിച്ച് ലോകത്തിന് ഊട്ടാൻ വിതക്കുന്ന കർഷകൻ തിരിച്ചെന്ത് പ്രതീക്ഷിക്കുന്നു?. തനിക്കുണ്ണാനുള്ള രണ്ട് പിടിച്ചോറിൻ്റെ എത്രയോ പതി മടങ്ങ് ഉത്പാദിപ്പിക്കുമ്പോൾ കിട്ടുന്ന ആനന്ദത്തോളം വരില്ലല്ലോ അർദ്ധപട്ടിണി ബാക്കിയാക്കുന്ന തുഛ വേതനം.... അതെ ചൂഷണം ചെയ്യുമെന്നറിഞ്ഞിട്ടും തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ആത്മസംതൃപ്തി കണ്ടെത്തുന്ന

*കപട ലോകത്ത് പ്രതീക്ഷയാകാം*

ഇമേജ്
 *റമളാൻ ചിന്ത 15* Dr. Jayafar ali Alichethu മനുഷ്യർ മേധാവിത്വം പുലർത്തുന്ന ഈ ഭൂമിയിൽ കപടതയുടെ വേലിയേറ്റമാണ്. വഞ്ചനയും, സ്വാർത്ഥതയും അടിസ്ഥാന ചോതനയാക്കി ലോകം കപട സഞ്ചാരം നടത്തുമ്പോൾ അതിനോട് സമരസപ്പെടുന്നത് എത്ര ഭയാനകം!. സ്വന്തം കാപട്യം മറച്ചുവെച്ച് മറ്റുള്ളവരുടെ കുറവു ചികയുന്ന ഉത്തമ പൗരബോധം!.  അത് വല്ലാത്തൊരു ദൗർബല്യം തന്നെ...  കുഞ്ഞുണ്ണി മാഷ് പാടിയ പോലെ: *"കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം".* സത്യസന്ധനാണെന്ന് ബോധ്യപ്പെടുന്നത് പഴഞ്ചനാക്കപ്പെടുന്ന കാലം!. അറിഞ്ഞു കൊണ്ട് അപരനോട് അതിക്രമം കാണിക്കുമ്പോഴും കുറ്റബോധം തോന്നാത്ത പ്രകൃതം!. എന്താ നാമൊക്കെ ഇങ്ങനെ ആയത്?.  തന്നെ ഒരാൾ പറ്റിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെട്ടാലും, നിസ്സാരമാക്കുന്ന അവസ്ഥ. അല്ലെങ്കിൽ അതിന് പകരം തന്നോട് ബന്ധപ്പെടുന്നവരിലേക്ക് അവ അടിച്ചേൽപ്പിച്ച് പകരത്തിന് പകരം ചെയ്യാനുള്ള വ്യഗ്രത.  *"Break the chain"* ഈ മഹാമാരിക്കാലത്ത് കൂടുതൽ കേൾക്കാനായ വചനം. ലോകം വളർച്ച പ്രാപിക്കുന്നു എന്നഹങ്കരിക്കുമ്പോഴും അന്യനെ ദ്രോഹിക്കുന്നതിൽ ഇളവ് നേടാൻ നമുക്കാവുന്നില്ല. *പുഞ്ചിരിക്കുമ്പോഴും, അകപ്പല്ല് ഉരുമ്മുന

*ജീവിതത്തോടുള്ള അമിത പ്രതീക്ഷ നല്ലതോ?*

ഇമേജ്
 *റമളാൻ ചിന്ത 14* Dr. Jayafar ali Alichethu *ജീവിതത്തോടുള്ള അമിത പ്രതീക്ഷ നല്ലതോ?* പുരാണങ്ങളിൽ ധർമരാജാവെന്ന് പുകൾ നേടിയ യുധിഷ്ഠിര രാജാവിൻ്റെ കൊട്ടാരത്തിലേക്ക് ഒരു ദരിദ്രൻ കടന്നു വന്നു. അയാൾ അത്യാവശ്യമായ ചില സഹായങ്ങൾ രാജാവിനോടഭ്യർത്ഥിക്കുന്നു. ദർബാറിലെ പണ്ഡിത ശ്രേഷ്ഠരുമായി ചില പ്രധാന കാര്യങ്ങളിൽ നിപുണനായിരുന്ന അദ്ദേഹം, അതിഥിയോട് അനുഭാവ പൂർവ്വം നാളെ വരാൻ പറയുന്നു. ഈ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഭീമസേനൻ ഉടൻ തന്നെ കൊട്ടാരത്തിൽ തൂക്കിയിട്ടിരുന്ന സ്വർണ്ണമണിയുടെ നേരേ ഓടി!. പൊതുവെ രാജ്യത്തിൻ്റെ വൻ വിജയങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ മാത്രം മുഴക്കാറുള്ള ആ മണിയടിക്കാൻ തുടങ്ങി. അപ്രതീക്ഷിതമായി വിജയമണി മുഴങ്ങിയത് കേട്ട് പ്രചകൾ അത്ഭുതം കൂറി. കാര്യമറിയാൻ അവർ കൊട്ടാരത്തിലേക്കോടി. യുധിഷ്ഠിര രാജാവും, രാജ്യസഭയിലുണ്ടായിരുന്ന പണ്ഡിതന്മാരും കാര്യമറിയാതെ പരസ്പരം നോക്കി. കാരണം മണിയടിച്ചാഘോഷിക്കേണ്ട ആനന്ദകരമായ സന്ദർഭമോ, മഹാ വിജയമോ  ഉണ്ടായതായിട്ടില്ലല്ലോ!.  രാജാവ് അനിയനടുത്തെത്തി എന്താണ് ഈ പ്രത്യേക സാഹചര്യം ഉണ്ടാകാനുള്ള കാരണം അന്വേഷിക്കുന്നു. അതിന് ഭീമസേനൻ്റെ മറുപടി തീർച്ചയായും ഒന്നിരുത്തി ചിന്തിക്കും.  ജീവി

ഈ ലോകം പ്രതീക്ഷയുടേതാണ്

ഇമേജ്
 *റമളാൻ ചിന്ത 13* Dr. Jayafar ali Alichethu ചിലരുണ്ട് മണ്ണിൽ വന്മരം കണക്കെ വളർന്ന് പന്തലിച്ചു നിൽക്കുന്നവർ. അവർ ഭൂമിയിൽ അധികാര സ്ഥാനങ്ങൾ കയ്യേറിയവരോ, സാമ്പത്തിക നിയന്ത്രണം കയ്യാളിയവരോ അല്ല. തങ്ങളുടെ പരാധീനതകളിൽ ജീവിതം തള്ളിനീക്കി, അന്നന്നത്തെ അന്നത്തിനായ് ഉലകം ചുറ്റുന്നവർ. ലളിതമായി പറഞ്ഞാൽ പച്ച മനുഷ്യർ.  കുന്നുകൂടുന്ന സമ്പാദ്യങ്ങളിൽ ആർത്ഥി പൂണ്ടവരല്ല!. അധികാരഭ്രമത്താൽ അന്ധത വന്നവരുമല്ല!. ഞാൻ പറഞ്ഞില്ലേ പച്ചമനുഷ്യർ. ഒരു പക്ഷേ ലോകത്തിൻ്റെ ഐതിഹാസിക ചരിത്ര ഏടുകളിൽ അവരുടെ പേരുകൾ സുപരിചിതമല്ല. അടുത്തവർക്കു പോലും അവരുടെ മൂല്യം അറിയാനാവില്ല. പക്ഷേ അവർ കൺകണ്ട ദൈവങ്ങളാണ്. *കർമ്മം കൊണ്ട് ധർമ്മം തീർത്തവർ.* അല്ലല്ല, *കർമ്മമാണ് ധർമ്മത്തിൻ്റെ മർമ്മമെന്ന്* ലേകത്തെ പടിപ്പിച്ചവർ.  മനുഷ്യർ നിസ്സാരന്മാരായ വർത്തമാന സമയത്ത്. പ്രതീക്ഷകളിൽ ഭയത്തിൻ്റെ നിഴ(ലാ)ലോട്ടം നടക്കുമ്പോൾ, കർമ്മ നന്മയാൽ മനുഷ്യന്മാർക്ക് വല്ലാത്ത പ്രചോദനമായ മുംബൈയിലെ ദമ്പതികളെ പരിചയപ്പെടാം. അതെ കർമ്മം കൊണ്ട് ധർമ്മം തീർത്ത പച്ചമനുഷ്യരെ. രാജ്യത്തിൻ്റെ ആഢംബര സിറ്റി ഇന്ന്, വൈറസിനാൽ  മനുഷ്യക്കുരുതിയുടെ വിളനിലമാണല്ലോ. എങ്ങും ഭീതിജനകമായ അന്തരീക്ഷം

*കേൾക്കാനാളുണ്ടെങ്കിലെ പാട്ടിന് മാധുര്യമൊള്ളു*

ഇമേജ്
 *റമളാൻ ചിന്ത 12* Dr. Jayafar ali Aichethu സെൻ പാരമ്പര്യങ്ങളിൽ വിവരിക്കുന്ന രണ്ടു സ്നേഹിതന്മാരുടെ കഥ ഇങ്ങനെ.  ഒരാൾ കിന്നരം വായിക്കാൻ മിടുക്കനായിരുന്നു.മറ്റയാൾ അതു കേൾക്കാനും. ആദ്യത്തെയാൾ മലയെ കുറിച്ചു പാടുമ്പോൾ, കേൾക്കുന്നവൻ പറയും, ഹാ, ഞാൻ മലയെ കണ്മുന്നിൽ കാണുന്ന പോലെ!. പാട്ടുകാരൻ പുഴയെ വർണ്ണിക്കുമ്പോൾ കേൾവിക്കാരൻ പറയും: ഇതാ പുഴ ഒഴുകുന്നു!.  പാടിയും, കേട്ടും കുറേ നാളുകൾ കഴിഞ്ഞു പോയി. പെട്ടെന്ന് ഒരു ദിവസം കേൾവിക്കാരൻ ദീനം പിടിച്ചു മരിച്ചു. പാട്ടുകാരൻ കിന്നരത്തിൻ്റെ കമ്പികൾ അറുത്തെറിഞ്ഞു. പിന്നീടൊരിക്കലും അയാളത് ഉപയോഗിച്ചിട്ടില്ല. കേൾക്കാൻ ആളുണ്ടെങ്കിലെ പാട്ടിനൊരിമ്പമൊള്ളു... വായിനക്കാനാളുണ്ടെങ്കിലെ എഴുത്തുകാരന് തൃപ്തിയുണ്ടാകൂ... വ്യക്തി ജീവിതത്തിൻ്റെ വിത്യസ്ഥ കർമ്മമേഖലകളിലും നാം ഇങ്ങനെയൊക്കേ തന്നെയല്ലേ?.  ലഭ്യമായ അധികാര സ്ഥാനങ്ങളിൽ അള്ളിപ്പിടിക്കുമ്പോൾ നമുക്കു ചുറ്റും തീർക്കപ്പെടുന്ന വിധേയത്വ വലയങ്ങളിൽ അമിതാവേശം തോന്നിയേക്കാം. എന്നാൽ തന്നിലെ കർത്തവ്യങ്ങൾ തീർക്കുന്ന ഉത്തരവാദിത്യം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നവർക്കെ ജീവിതത്തിൽ വിജയിക്കാനാവൂ... തൻ്റെ അധികാരത്തിനെ അലങ്കാരമായി കാണാതെ,

*തങ്ങാവാം, തണലേകാം: നല്ല ലോകത്തിന്നായ്*

ഇമേജ്
 *റമളാൻ ചിന്ത 11* Dr. Jayafar ali Alichethu മനുഷ്യന്മാരെ കുറിച്ചാണല്ലോ ഭൂമിയിൽ ഏറ്റവും കൂടുതൽ എഴുതുന്നതും, വായിക്കുന്നതും. വേദങ്ങൾ ഇറക്കപ്പെട്ടതും മനുഷ്യർക്കുള്ള ബോധനങ്ങളുമായി. സന്തോഷം,  സ്നേഹം, കരുണ, ക്ഷമ, വിനയം, സഹനം, ദയ, ആദരവ്... തുടങ്ങിയ എത്രയെത്ര വികാര, വിചാരങ്ങൾ നിത്യജീവിതത്തിൽ പുലർത്താനായി മനസ്സിലാക്കിത്തരുന്നു. നന്മകളെ ഉയർത്തി തിന്മകൾ വർജ്ജിച്ചു വിജയം വരിക്കാനാഹ്വാനം ചെയ്യാത്ത ഏത് സംഹിതയെയാണ് ലേകം വാഴ്ത്താറുള്ളത്?. എല്ലാം എല്ലാവർക്കുമറിയാം,  എന്നിരുന്നാലും ചുറ്റുപാടുകളിൽ നിന്നുയരുന്നത് കാണാനും, കേൾക്കാനും, അറിയാനുമിഷ്ടപ്പെടാത്ത കാര്യങ്ങൾ!. പ്രളയകാലത്ത് മലയാളിക്ക് അഭിമാനമായവൻ സാമ്പത്തിക അധാർമ്മികതയിലൂടെ  ലാഭം തേടുന്നു. ആർഭാടവും, ദൂർത്തും വരുത്തിയ ബാധ്യതകൾക്ക് സ്വന്തം മകളുടെ പുഞ്ചിരിക്കുന്ന മുഖത്ത് നോക്കി കഴുത്തെരിക്കുന്നു. ഒരൽപ്പം സ്വർണ്ണത്തിന് നിത്യവും കാണുന്ന കൂട്ടുകാരിയുടെ ജീവനെടുക്കുന്നു. കാഴ്ചയില്ലാതെ വളർത്തി വലുതാക്കിയ പിതാവിനെ നിത്യാന്ധതയുടെ ലോകത്തേക്ക് അയക്കുന്ന മകൻ... എന്താ ഈ ദൈവത്തിൻ്റെ നാടിന് പറ്റിയത്?. എവിടെയാ മലയാളിയുടെ മനുഷ്യത്വം നശിച്ചത്?. സ്വന്തക്കാരും,ബന്ധക്കാരു

*റമളാൻ ചിന്ത 10*

ഇമേജ്
Dr. Jayafar ali Alichethu *സ്വപ്നങ്ങൾ ഹനിക്കാം പര നന്മക്കായ്* പ്രതീക്ഷയുടെ നൂൽപ്പാലങ്ങളിൽ കോർത്ത മനുഷ്യജീവിതം, എത്ര ലളിതവും, ഊഷ്മളവുമാണ്!. സ്വയം അറിഞ്ഞു ജീവിക്കുമ്പോൾ നാം ചുറ്റുപാടുകളെ ബഹുമാനിക്കാൻ പഠിക്കുന്നു. അവനവൻ്റെ ആവശ്യങ്ങൾ അപ്രാധാനവും, അപര താൽപര്യ നിർവ്വഹണം മഹത്തരവുമായി തോന്നുന്നു. അങ്ങനെ സ്വാർത്ഥത മാറ്റി, നിസ്വാർത്ഥ സേവകനായി സ്വയം പരിവർത്തിക്കാനും, ജന്മ സാഫല്യം ആർജ്ജിച്ചെടുക്കാനുമാകുന്നു. ലോകം അവനവനിലേക്കു ചുരുങ്ങുന്ന മഹാദുരിത കാലത്ത്, എൻ്റേതെന്നതിൽ നിന്ന് നമ്മുടേതെന്ന തോന്നലുണ്ടാകുക എന്നത് തന്നെ മഹത്തരമാണ്. അപ്പോഴേ മനസ്സ് വിശാലമാകൂ, അങ്ങനെയെ ജീവിതം ആനന്ദകരമാകൂ. എല്ലാവരും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുക, തൻ്റേതുകളെ മാറ്റിനിർത്തുക.  ഒരിക്കൽ ഒരു സൂഫിയുടെ ശിഷ്യൻ ഗുരുവിൻ്റെ അദ്ധ്യാപനങ്ങൾ ക്രോഡീകരിച്ച് പുസ്തകമാക്കാൻ തീരുമാനമെടുത്തു. വളരെ ചിലവേറിയ ഒരുദ്യമമായിരുന്നു അദ്ദേഹത്തിൻ്റെ മനസ്സിൽ ഉടലെടുത്തത്.  പിന്നീടുള്ള തൻ്റെ ആയുസ്സിൻ്റെ ഒരു ദശകം അദ്ദേഹം ഈ ആഗ്രഹ സഫലീകരണത്തിനുള്ള പ്രയത്നത്തിലായി. നാടുകൾ തോറും അലഞ്ഞ്, ഭിക്ഷയാചിച്ച് അദ്ദേഹം പണം സ്വരൂപിച്ചു. ചിലവിനാവശ്യമായ തുകയിലേക്കെത്തിയപ്

*റമളാൻ ചിന്ത 9*

ഇമേജ്
Dr. Jayafar ali Alichethu *സൽകർമ്മം വാഴ്ത്തപ്പെടും* *"ആ അമ്മക്ക് കാഴ്ചയില്ലായിരുന്നു, കുഞ്ഞിൻ്റെ ജീവനായിരുന്നു മുഖ്യം"* ലോകത്തിലെ മാതൃകാ ജന്മങ്ങളുടെ അടയാളപ്പെടുത്തലുകളിൽ ഒരാളാകാൻ ഒരായുസ്സിൻ്റെ നിതാന്ത പരിശ്രമമൊന്നും വേണ്ട!. കേവലം ഒരു നിമിഷത്തെ ആർജ്ജവവും, നന്മയുറ്റുന്ന മന: പ്രവർത്തിയും മതിയാകും. അത്തരക്കാർ ചരിത്രത്തിൽ വാഴ്ത്തപ്പെട്ടരായി മാറുമെന്നതിൽ അത്ഭുതപ്പെടേണ്ടതില്ല!. പക്ഷേ, ആ സൽകർമ്മത്തിൻ്റെ ആഴവും, പരപ്പും അത്രത്തോളം ആത്മാർത്തമാകണമെന്നു മാത്രം.  ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഒരു വിഡിയോ കാണുന്ന ഏതൊരു ഹൃദയത്തിലും അറിയാതെ ഒരു നമ്മയുടെ പുഞ്ചിരി പടരും. മനുഷ്യൻ തീർക്കുന്ന  മഹനീയ മാതൃകയുടെ നേർക്കാഴ്ച.  പകച്ചു നിൽക്കലുകളിൽ സ്തംഭിച്ചു പോകുന്ന മനുഷ്യക്കൂട്ടങ്ങളിൽ, തൻ്റെ ധർമ്മം എന്തെന്ന്  മനസ്സിലാക്കാനാകുന്ന അപൂർവ്വത വല്ലപ്പോഴുമെസംഭവിക്കൂ... സംഭവിച്ചാൽ അത് അതിമഹത്തായ ഒരു കർമ്മമായി അടയാളപ്പെടുത്തും. പലപ്പോഴും സ്വാർത്ഥത വാഴും കാലത്ത് യാദൃശ്ചികമായി കാണാനാവുന്ന ഇത്തരം കാഴ്ചകൾ മനസ്സിന് കുളിരേകുന്നു.  സ്വന്തം ജീവൻ മറന്ന്, ഒരു കുഞ്ഞിൻ്റെ ജീവനും, കുതിച്ചു വരുന്ന ട്രൈനിനുമിടയിൽ

*അറബി മലയാളം, മാപ്പിള സംസ്കൃതിയുടെ ഭാഷ*

ഇമേജ്
കേരള മുസ്ലിം: ചരിത്ര വായനയിൽ 'മാപ്പിള' എന്ന വാക്കിനാൽ അടയാളപ്പെടുത്തിയവർ. ഇന്ത്യയുടെ ചരിത്രത്താളുകളിൽ സുവർണ്ണ ലിപിയിൽ ചേർത്തുവെച്ച മലയാളി മുസ്‌ലിം ചരിത്രം തികച്ചും വിത്യസ്ഥമായൊരു അടയാളപ്പെടുത്തലാണ്.പ്രാചീന കാലം മുതൽ അറബിക്കടലിൻ്റെ ഓളപ്പരപ്പിൽ വന്നണഞ്ഞ പായ കപ്പലിൻ്റെ ഖിസ്സയോളം പഴക്കമുള്ള തലമുറ. കാരശ്ശേരി മാഷിൻ്റെ അഭിപ്രായം പോലെ, "ചരിത്ര രേഖകളിലും, ഔദ്യോഗിക വ്യവഹാരങ്ങളിലും മലബാർ മുസ്ലിം, 'മാപ്പിളമാർ' എന്നാണ് പരാമർശിക്കപ്പെടുന്നത്.  ഈ ജനത കോർത്തിണക്കിയ വാമൊഴി ശീലങ്ങൾ, കാലക്രമേണ  വരമൊഴിയായി വികാസം പ്രാപിക്കുന്നു.  'മാപ്പിളമലയാളം' അല്ലെങ്കിൽ 'അറബി മലയാളം' എന്ന പേരിലറിയപ്പെടുന്ന പ്രത്യേക ഭാഷയായത് ഒരു സംസ്കാരത്തിനൊപ്പം വളർച്ച പ്രാപിക്കുന്നു.   മലയാള ഭാഷയുടെ സത്ത നിലനിർത്തി കൊണ്ട് തന്നെ മുസ്ലിം അസ്ഥിത്വത്തെ അടയാളപ്പെടുത്തുന്ന പ്രത്യേകതകളേറെയുള്ള ഭാഷ. പ്രൊഫസർ  ബി.മുഹമ്മദ് അഹമ്മദ് തൻ്റെ 'മാപ്പിള ഫോക്ലോർ' എന്ന ഗ്രന്ഥത്തിൽ മലയാളത്തനിമ ഉയർത്തിപ്പിടിക്കുന്ന ഒരു പിടി വാക്കുകൾ വരച്ചിടുന്നുണ്ട്.  ഉദാഹരണം; തക്കാരം - വിരുന്ന്, അനക്ക് - നിനക്ക് , പോകുക - പോവുക,

*റമളാൻ ചിന്ത 8*

ഇമേജ്
Dr. Jayafar ali Alichethu *ലോല വികാരം, ഉടയാതെ പകരാം* സെൻ ചിന്തകളിലെ ആകർഷകമായൊരു കഥയുണ്ട് ; ഗുരുവിനടുത്തെത്തിയ ശിഷ്യൻ പരിതാപത്തോടെ പറയുന്നു: പെട്ടെന്ന് പൊട്ടിപ്പോകുന്ന രീതിയിൽ അത്ര ലോലമാണല്ലോ ജപ്പാനിലെ ചായക്കപ്പുകൾ. മറുപടിയായി ഗുരു ഇങ്ങനെ പറഞ്ഞു: 'അവ വളരെ ലോലമാണെന്നല്ല അർത്ഥം;നിങ്ങൾക്കവയെ കൈകാര്യം ചെയ്യാനറിഞ്ഞുകൂടാ എന്നാണ്. സന്ദർഭത്തോട് ഒക്കുക, തിരിച്ചല്ല.' അതെ ഓരോ മനുഷ്യൻ്റെയും ദൗർബല്യത്തെ കാണിക്കുന്ന ചെറിയൊരു ചിന്ത. തന്നെ സുരക്ഷിതമാക്കി സാഹചര്യങ്ങളെ പഴിചാരുന്ന ലളിതമായ തന്ത്രം. പലപ്പോഴും നമ്മുടെ വികാരങ്ങളും ഇങ്ങനെയൊക്കെ തന്നെയല്ലേ?. ചിന്തകളിൽ രൂപപ്പെടുത്തിയെടുക്കുന്ന ആശയങ്ങൾക്കനുസരിച്ച്, ചുറ്റുപാടുകളെ പ്രതീക്ഷിക്കുന്ന മാന്ത്രികത. തൻ്റെ പ്രതീക്ഷകൾക്കൊത്ത് വന്നാൽ സന്തോഷിക്കുകയും, മറിച്ചായാൽ കുറ്റപ്പെടുത്തി രക്ഷ നേടുകയും ചെയ്യുന്ന പ്രകൃതം.  അവനവനെ ശരിയാക്കിയെടുക്കുന്നതിന് പകരം അപരനെ പഴിചാരി ആനന്ദം കണ്ടെത്തുന്ന അപാരത. ഇത് മനുഷ്യ സഹചമാണ്, തന്നിലെ കുറവുകളെ അംഗീകരിക്കുന്നതിലേക്ക് വളർച്ച നേടാനാകാതെ, ആർക്കെങ്കിലും മേലെ ദൗർബല്യ ഭാരം കെട്ടിവെക്കാനുള്ള വെമ്പൽ. അവിടെ യുക്തിയെക്കാൾ, നൈമിഷിക

*റമളാൻ ചിന്ത 7*

ഇമേജ്
Dr. Jayafar ali Alichethu *നിശബ്ദതയാണെൻ ശബ്ദം* ബഹളമായ ലോകത്ത് ഒന്നും മനസ്സിലാക്കാനാവാതെ ജീവിക്കുക എന്നത് വല്ലാത്തൊരസ്വസ്ഥത തന്നെ. വാക്കുകൾ ലക്ഷ്യം തെറ്റിപ്പോകുന്നത് ഒരപചയമല്ലാതെ മാറിയിരിക്കുന്നു. രാഷട്രീയ, സാംസ്കാരിക, സാമൂഹിക നേതൃത്വങ്ങളിൽപ്പോലും പക്വമായ ശബ്ദം നിലച്ചിരിക്കുന്നു. അത്മീയത കുടികൊള്ളുന്നത് നിശബ്ദതയിലാണെന്നതിന് ഉദാഹരണമാണല്ലോ താപസ്യന്മാർ ശാന്തമായ ചുറ്റുപാടുകളിലേക്ക് ഉൾവലിയുന്നത്. ഹോറെബ് മലയില്‍, ഏലിയാ പ്രവാചകന് ദൈവം പ്രത്യക്ഷപ്പെടുന്നത് ബൈബിളില്‍, രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലെ 19-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നത് നാം ശ്രദ്ധിക്കുക. മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തും കടന്നുപോയ കൊടുങ്കാറ്റിലും, അതിനുശേഷം വന്ന ഭൂകമ്പത്തിലും, പിന്നീട് ആളിക്കത്തുന്ന അഗ്നിയിലും കര്‍ത്താവ് പ്രത്യക്ഷനായില്ല. പിന്നെയോ, ഒരു മൃദുസ്വരം അതിലാണ് കര്‍ത്താവ് സംസാരിക്കുന്നത്. മനുഷ്യന് ദൈവാനുഭവം ലഭ്യമാകുന്ന സാഹചര്യത്തിന്‍റെ അടിസ്ഥാനസ്വഭാവത്തെയാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. ബഹളങ്ങളിലല്ല ദൈവസ്വരം കേള്‍ക്കപ്പെടുന്നത്, മറിച്ച്, മൃദുലതയിലാണ്, നിശബ്ദതയിലാണ്. എന്നാൽ നിശബ്ദതയുടെ സൗന്ദര്യത്തെ മനസ്സിലാക്കാൻ

*റമളാൻ ചിന്ത 6*

ഇമേജ്
Dr. JayafaraIi Alichethu *വിശ്വാസമാണ് സംതൃപ്തി* വിശുദ്ധ ഖുർആനിൻ്റെ അദ്ധ്യാപനങ്ങളിൽ, മനുഷ്യർ പരസ്പര ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന് വലിയ പ്രാധാന്യം ഉൾക്കൊള്ളുന്നു. മനുഷ്യൻ എന്ന സാമൂഹിക ജീവിയുടെ സമാധാനപരമായ വളർച്ചാ സാഹചര്യം നിലനിർത്തി മുന്നേറാൻ പലപ്പോഴായി അവ ഓർമ്മപ്പെടുത്തുന്നു. എന്നാൽ പരസ്പരം കൊണ്ട്, കൊടുക്കലുകളാൽ വിജയം കൈവരിക്കേണ്ട ജീവിതങ്ങൾ, പ്രകൃതിക്കിണങ്ങാത്ത  സംശയങ്ങളിലും അതിലൂടെ ഉടലെടുക്കുന്ന വൈരാഗ്യബുദ്ധിയിലും ജീവിതം ഹോമിക്കുന്നു.  ഊഹങ്ങളും, സംശയങ്ങളും വളർത്തി പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുന്നതിനെ കൃത്യമായി ഓർമ്മപ്പെടുത്തുന്നു പരിശുദ്ധ വചനം 49:12. *"വിശ്വസിച്ചവരെ ഊഹങ്ങളൊക്കെയും വർജ്ജിക്കുക.ഉറപ്പായും ഊഹങ്ങളിൽ ചിലത് കുറ്റമാണ്".*  ലോകത്തിന് മാതൃക തീർക്കേണ്ട പുണ്യ പ്രവാചകരിൽ പലരുടേയും ജീവിതം ഊഹങ്ങളിൽ തീർത്ത ശത്രുത കൊണ്ട് തീക്ഷണമായ പരീക്ഷണങ്ങളിലൂടെ കടന്നു പോയത് മനുഷ്യർക്കൊരു പാഠമാകാം... പ്രവാചകൻ പത്നി ആയിശയിൽ സംശയം ജനിപ്പിച്ചത്, സീതക്ക് വനവാസം തേടേണ്ടി വന്നതെല്ലാം ചിന്തകളിലുടെലെടുത്ത ഊഹങ്ങളുടേയും, സംശയത്തിൻ്റെയും ബലത്തിലാണല്ലോ?. ഒരു ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസമാണ

*റമളാൻ ചിന്ത 5*

ഇമേജ്
Dr. Jayafar ali Alichethu *കാലാതീതനായി ജീവിക്കാം* സെൻ ചിന്തയിലെ പ്രശസ്തമായൊരു കവിതയിലെ വരികൾ ഇങ്ങനെ വായിക്കാം: *"കഴിഞ്ഞ കാലം കഴിഞ്ഞു പോയി, അതിനെ വീണ്ടെടുക്കാൻ നോക്കരുത്;* *വർത്തമാനകാലം നീണ്ടു നിൽക്കില്ല, അതിലനു നിമിഷമള്ളിപ്പിടിക്കരുത്;* *ഭാവികാലമിനിയുമെത്തിയിട്ടില്ല,  അതിനെക്കുറിച്ച് ഇപ്പോഴേ വിചാരമരുത്."* ചിന്തനീയമായ വരികൾ , മനുഷ്യൻ്റെ നിസ്സഹായതയെ വരച്ചിടുന്നു. ചിന്തയുടെ വികാസ ഘട്ടം മുതൽ കാലഗണത്തിലേക്ക് ബന്ധിതനാകുക എന്ന ദൗർബല്യത്തെ സ്വീകരിക്കുന്നതാണല്ലോ ഓരോ ജീവിതവും. പ്രശ്നങ്ങളെ കാലത്തോട് കെട്ടിവെച്ച് സ്വയം ന്യായീകരിക്കുക എന്നത് പലരുടേയും ഒരു ശീലമാണ്. ഭൂതകാലത്തിൻ്റെ അമിതഭാരം പേറി അഭിമാനബോധം നഷടപ്പെടുത്തുന്ന ഒരു തരം ദുർബലത. പാരമ്പര്യ മഹിമയിലൂന്നിയോ, ൻ്റെ ഉപ്പൂപ്പാൻ്റെ ആനയിൽ പിടിച്ച് മായികമായൊരു സഞ്ചാരം. യഥാർത്ഥ്യങ്ങളെ ഭൂതകാലത്തിലേക്കാവാഹിച്ച് കഴിവുകേടുകളോട് രാജിയാകുന്ന ബലഹീനത. കഴിഞ്ഞ കാലം നടന്നു നീങ്ങിയെന്ന ബോധം രൂപപ്പെടുത്താനെങ്കിലും ശ്രമിച്ചാൽ തീരാവുന്ന അഹന്തതയേ നമ്മിലവശേഷിക്കുന്നുള്ളൂ എന്ന് ബോധ്യപ്പെടുത്താം... ജീവിക്കുന്ന കാലം, അത് ഇന്നാണ്; ഇന്നിൻ്റെ ദൈർഘ്യം എത്രയെന്ന് ഉൾകൊ

*റമളാൻ ചിന്ത 4*

ഇമേജ്
  Dr. Jayafar ali Alichethu *നമ്മൾ മരിച്ചാൽ ആര് കരയും* കനേഡിയൻ എഴുത്തുകാരനും, ലോക പ്രശസ്ത ലീഡർഷിപ്പ് എക്സ്പേർട്ടുമായ റോബിൻ ശർമയുടെ പ്രശസ്തമായ ഒരു രചനയാണ് *"നിങ്ങൾ മരിച്ചാൽ ആര് കരയും?"* എന്നത്. ഈ ഗ്രന്ഥത്തിൻ്റെ അകക്കാമ്പ് പരിശോധിക്കലല്ല ഈ എഴുത്തിൻ്റെ ലക്ഷ്യം. പകരം ആ ഗ്രന്ഥത്തിൻ്റെ തലക്കെട്ട് മുന്നോട്ട് വെക്കുന്ന ചോദ്യം വളരെ പ്രധാന്യമുള്ളതല്ലെ?. ഒരു മനുഷ്യൻ്റെ ശരാശരി ആയുസ്സായ ആറു മുതൽ എട്ടു പതിറ്റാണ്ടുകൾ അത്ഭുതങ്ങളുടെ കലവറയായ ഈ പ്രപഞ്ചത്തിൽ ജീവിക്കാനവസരം ലഭിച്ചിട്ടും, ഒരു കരിയിലയുടെ  അത്ര പോലും അടയാളപ്പെടുത്താതെ മരിച്ചു പോകുന്ന മനുഷ്യർ!.  ദൈവ സൃഷ്ടിപ്പുകളിൽ അതിസങ്കീർണ്ണമായ നിർമ്മാണത്തിന് ഉദാഹരണമായ മനുഷ്യൻ പക്ഷേ തൻ്റെ സൃഷ്ടിപ്പിൻ്റെ അകക്കാമ്പറിയാതെ പോകുന്നു. വേണ്ടപ്പെട്ടവരിൽപ്പോലും ഒരു തരത്തിലുള്ള മതിപ്പും സൃഷ്ടിക്കാനാവാതെ പരിഹാസ്യനായി മണ്ണണയേണ്ടി വരുന്നതിനോളം ദുരന്തം മറ്റെന്തുണ്ട്?. ചെറിയ കാലത്തിനിടയിൽ വലിയ സ്വാധീനം സൃഷ്ടിച്ചു, മാലോകരെ നഷ്ടത്തിൻ്റെ വിലയറിയിച്ചു പോയ എത്രയോ ജീവിതങ്ങൾ നമുക്കു ചുറ്റും ദർശിക്കാനാവും.എന്നാൽ മരിച്ചു കിടക്കുമ്പോഴും അറപ്പോടെ നോക്കി, ഒരിറ്റു കണ്ണുനീർപോലു

*റമളാൻ ചിന്ത 3*

ഇമേജ്
Dr. Jayafarali Alichethu *ശുഭകരമല്ലാത്ത ദിനങ്ങൾ* കഴിഞ്ഞ ഒരു വർഷത്തോളം മനുഷ്യകുലം അതിൻ്റെ ഏറ്റവും തീക്ഷണമായ പരീക്ഷണഘട്ടത്തെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ!. അതിസൂക്ഷ്മമായ ഒരു വൈറസിനാൽ ചുറ്റുപാടുകളിൽ അകറ്റപ്പെട്ടു സ്വന്തത്തിലേക്ക് ചുരുങ്ങിയപ്പോൾ നാം നേടിയ വലിയ തിരിച്ചറിവുകളോട് ഇന്ന് സാധാരണ നിലയിൽ സമരസപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ ലോക ജനത. ഭീതിജനകമായ സാഹചര്യങ്ങൾ പതിയെ നമ്മിലെ ശീലങ്ങളോട് താദാത്മ്യം പ്രാപിച്ച്, അപകടനിലകളിൽ അസാധാരണത്വം നഷsപ്പെട്ടവരായി ഓരോരുത്തരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയർന്നു പൊങ്ങുന്ന നിസ്സഹായതയുടെ രോധനങ്ങൾ കഴിഞ്ഞ ഒരാണ്ടിൻ്റെ അനുഭവജ്ഞാനത്തെ വേണ്ട വിധം തിരിച്ചറിയാത്തതിൻ്റെ മകുടോദാഹരണം തന്നെ. ചികിത്സാ സാഹചര്യങ്ങൾ നിഷേധിക്കപ്പെട്ട് കൂട്ടത്തോടെ തെരുവുകളിൽ കുന്നുകൂടുന്ന മനുഷ്യ ജഡങ്ങൾക്ക് നമ്മിലെ നിസ്സാരമാക്കലുകളെ മറികടക്കാനാകുന്നില്ലെന്നോ?.  ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കുന്നതിന് ഓരോ വ്യക്തിയിലും ദർശിക്കേണ്ട ഉത്തരവാദിത്വബോധമുണ്ട്, അല്ല ഉറപ്പായും ഉണ്ടാകേണ്ട സൂക്ഷ്മതയുണ്ട്. അപകടരമായ സാഹചര്യങ്ങൾ തരണം ചെയ്യുന്നതിന് സ്വയം ഉത്തരവാദിത്തത്തിൻ്റെ പടച്ചട്ട അണിയേണ്ടതുണ്ട്. എങ്കിൽ

റമളാൻ ചിന്ത 2

ഇമേജ്
 *റമളാൻ ചിന്ത 2* Dr. Jayafarali Alichethu *അപര സ്നേഹത്താൽ ആനന്ദം പുൾകാം* ഓരോ പ്രഭാതത്തിനും ഒരു ലക്ഷ്യമുണ്ട്. അന്നന്നു പുലരേണ്ട കാര്യങ്ങളെ പ്രകൃതിയിൽ കൃത്യമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. രാത്രിയുടെ യാമങ്ങളിൽ ഇരതേടിയിറങ്ങുന്ന വവ്വാലുകൾ തിരിച്ചെത്താനുള്ള വ്യഗ്രത കാണിക്കുന്നത് മുതൽ, സൂര്യകിരണങ്ങൾ തീരദേശ മണൽ തട്ടുകളെ വർണ്ണാഭമാക്കുന്ന അസ്തമയശോഭയടക്കം എണ്ണിയാലൊടുങ്ങാത്ത പ്രവർത്തികൾ കൃത്യവും, വ്യക്തവുമായി തിട്ടപ്പെടുത്തിയിരിക്കുന്നു. എന്നാൽ വ്യക്തമായ ലക്ഷ്യത്തോട് കൂടി എണീറ്റുണർന്ന് സ്വ പ്രയത്നങ്ങൾ ക്രോഡീകരിക്കുന്നതിൽ പ്രകൃതിയുടെ മര്യാദകളെ പാലിക്കുന്നതിൽ മനുഷ്യൻ എത്ര സൂക്ഷ്മത കാണിക്കുന്നുണ്ട്?. പ്രകൃതി നിയമങ്ങളെ ലംഘിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവനെന്ന നിലയിൽ മനുഷ്യൻ്റെ സ്വാർത്ഥത എടുത്തു കാണിക്കേണ്ടതാണ്... സർവ്വ ചരാചരങ്ങളിലുമുള്ള വിധേയ ഗുണഗണങ്ങളെ പാടെ നിരസിക്കുന്നവനെന്ന നിഷേധ മനോഭാവം വരുത്തിവക്കുന്ന അപമാനത്തെ കാണാതിരുന്നു കൂട, അവ അപകടകരവും, അലംഭാവവുമാണ്.  എന്നാൽ ചിലരുണ്ട് തങ്ങൾക്ക് ഭൂമിയിൽ ലഭ്യമായ സമയത്തിന് നൂറ്റാണ്ടുകളിലെ കണക്കു പുസ്തകങ്ങൾ പറയാനില്ലാത്തവർ, ജീവിച്ച ചെറിയ കാലത്ത് തന്നെ ലോകത്ത

*റമളാൻ ചിന്ത 1*

ഇമേജ്
  *ജീവിതം വെളിച്ചമാക്കാം* Dr.ജയഫർ അലി ആലിച്ചെത്ത് മനുഷ്യൻ!  എത്ര മഹത്തരമായ വചനം... പാതാളത്തോളം താഴാന്നും, ആകാശത്തോളം ഉയരാനും പ്രാപ്തിയുള്ളവൻ... പിശാചിനോളം അധപതിക്കാനും, മാലാഖയോളം പരിശുദ്ധി കൈവരിക്കാനുമാകുന്നവൻ...  ഭൂമിയിലെ നന്മകളും, തിമ്മകളും നിശ്ചയിക്കപ്പെടുന്നത് മാനവ ചിന്തയും, പ്രവർത്തനങ്ങളുടേയും അടിസ്ഥാനത്തിലാണല്ലോ!. അപരൻ്റെ സ്വാതന്ത്രം തൻ്റെ അസ്വസ്ഥതയെ വിളിച്ചോതുന്നെങ്കിൽ ഓർക്കുക നമ്മൾ അപകടകരമായ ഒരവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. മാത്രമല്ല സമാധാന ലംഘനത്തിന് വെമ്പുന്ന മനസ്സ് നമ്മിൽ ഉടലെടുക്കാൻ തുടങ്ങിയിരിക്കുന്നു എന്ന്.  സെൻ കഥയിലെ ഗുണപാഠം പോൽ നാം എന്ന സത്തയെ അംഗീകരിക്കും പോൽ അപരൻ്റെ അസ്ഥിത്വം മാനിച്ചാൽ എത്ര മനോഹരമായിരിക്കും ഈ ചെറുജീവിതം. ഒരിക്കൽ സെൻ സന്യാസി തൻ്റെ പ്രഭാത ധ്യാനത്തിലിരിക്കുമ്പോൾ, പുറത്ത് നിന്ന് ഒരു തവളയുടെ ഉച്ചത്തിലുള്ള കരച്ചിൽ ചുറ്റുമുള്ള നിശബ്ദതയെ കീറി മുറിച്ച് അസ്വസ്ഥമായി ഉയർന്ന് വന്നു. തൻ്റെ ധ്യാനത്തിൻ്റെ ഏകാകൃത നഷടപ്പെടുന്നെന്ന് തോന്നിയ അദ്ദേഹം പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് വന്ന് തവളയോട് അജ്ഞാപിച്ചു, "ഞാൻ ധ്യാനിക്കുകയാണ്, ഒന്നു നിശബ്ദമായിരിക്കൂ." സെൻ ഗ