പോസ്റ്റുകള്‍

മേയ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
                  റമളാൻ ചിന്ത 29                           🌹🌹🌹                             സ്നേഹം അളന്നൊഴുക്കരുത് സ്നേഹത്തോളം പരിപാവനമായതെന്തുണ്ട് ഭൂമിയിൽ. അളവറ്റുകൊടുക്കാനും വാങ്ങാനും പറ്റുന്ന അപൂർവ്വമായതൊന്ന്. സ്വാർത്ഥതയോടെ വിൽക്കുന്നതിനും, നിസ്വാർത്ഥതയോടെ പങ്കുവെക്കാനുമാകുന്ന വികാരം. കിട്ടുമ്പോഴും, നൽകുമ്പോഴു പരിധി കൽപ്പിക്കേണ്ടതില്ലാത്, കൊടുക്കുന്തോറും ഇരട്ടിക്കുന്ന മാധുര്യം. മൂല്യം കണക്കാക്കാനാവാത്തത് എന്ന് പറയാം, ജനനം മുതൽ മരണം വരെ നിർലോഭം ലഭ്യമാക്കാവുന്ന ഒരദൃശ്യ ജ്ഞാനം.  സ്നേഹിച്ചവരും, സ്നേഹിക്കപ്പെട്ടവരും മാത്രം വിജയം നേടിയ ഒരു ലോകത്താണല്ലോ നാം നിലകൊള്ളുന്നത്. വൈവിധ്യമാർന്ന രൂപങ്ങൾ, ഭാവങ്ങൾ. ചിലർക്കു മധുരിക്കുന്നോർമ്മയായ്, മറ്റു ചിലർക്ക് കയ്പ്പേറും നോവായ്... മാതാവും - പുത്രനും മുതൽ, കാമുകീ - കാമുകന്മാർ വരെ, അടിമയും -ഉടമയും മുതൽ സൃഷ്ടാവും, സൃഷ്ടിയും വരെ അതിരറിയാതെ പരന്നു കിടക്കുന്നത്. മണ്ണിൽ വിതച്ച വിത്തിനോട് കർഷകനുള്ള ആത്മ തലം മുതൽ നിമിഷ സംതൃപ്തിക്കോടുന്ന കാമ വൈകൃതങ്ങൾ വരെ സ്നേഹത്തിൻ്റെ വിത്യസ്ഥതലങ്ങൾ... സ്നേഹത്തിനെ പൊതിഞ്ഞു കെട്ടിയ പുറംചെട്ടയുടെ കാഴ്ച ഭംഗിയെത്ര അപ
ഇമേജ്
                          റമളാൻ ചിന്ത 28                                 🌹🌹🌹         * തൊഴിലഭിമാനമുള്ളവരാവാം * എടുക്കുന്ന ജോലിയിൽ ആത്മാഭിമാനം കണാനായാൽ തന്നെ അതിനോട് പരിപൂർണ്ണമായി നീതി പുലർത്താനാവും. എന്ത് ലക്ഷ്യത്തിന് വേണ്ടിയാണോ നാം ഒരു പ്രവർത്തിയിൽ ഏർപ്പെടുന്നത് സ്വഭാവികമായും തിരിച്ചുള്ള സംതൃപ്തിയും അത് പോലെ ആയിരിക്കും. കൂടാതെ നാം എടുക്കുന്ന ജോലിയാണ് മഹത്തരം എന്നഹങ്കരിച്ചു മറ്റുള്ളവരെ നിസ്സാരവത്കരിക്കുന്ന മനോഭാവം കൂടുതൽ അപകടകരമാണ്. സമകാലീന സംഭവങ്ങൾ അദ്ധ്വാപക വൃത്തിയിലേർപ്പെട്ടവർ തങ്ങളുടെ ആത്മാർത്ഥതയും, നിസ്വാർത്ഥതയും മലയാളക്കരയിൽ തെളിയിച്ചു കൊണ്ടേയിരിക്കാൻ നിർബന്ധിതരാവുന്നു എന്നൊരു തോന്നൽ. വിദ്യാർത്ഥികളുടെ അച്ചടക്കരാഹിത്യം മുതൽ നാടിനോടുള്ള പ്രതിബദ്ധത വരെ അതിനകത്ത് മാറി മാറി വേശം കെട്ടുന്നു. *എടുക്കുന്ന തൊഴിലിന് മഹാത്മ്യം കാണുന്ന പോൽ, എല്ലാ ജോലിക്കും മാന്യതയുണ്ടെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്* ഒരിക്കൽ ശ്രീബുദ്ധൻ ഭിക്ഷയെടുക്കാൻ ധനികനായ കർഷകനടുത്തെത്തുന്നു. ആ സമയത്തയാൾ തൻ്റെ വയലിൽ നിന്ന് കൊയ്തെടുത്ത ധാന്യം അളന്നു തിട്ടപ്പെടുത്തി പത്തായത്തിൽ നിറക്കുകയായിരുന്നു. ഭിക്ഷക്കായി ബു
ഇമേജ്
              റമളാൻ ചിന്ത 27                           🌹🌹🌹              ദാനമവനവനു വേണ്ടി നൽകാം ഇല്ലായ്മകളും, വല്ലായ്മകളും വല്ലാതെ അലട്ടികൊണ്ടിരിക്കുന്ന സമയം. അന്നന്നത്തെ അന്നം തേടുന്നവർക്കു പോലും വീടുവിട്ടു പോയി ജോലിയെടുക്കാനാവുന്നില്ല. നാടിനെ സമൃദ്ധിയിലേക്ക് പടുത്തുയർത്തിയ പ്രവാസി സഹോദരന്മാർ മഹാമാരി ഭയത്താൽ ലേബർ ക്യാമ്പുകളിൽ ഏകാന്തവാസം തേടുന്നു. ഗതാഗത സംവിധാനങ്ങൾ ബഹുഭൂരിപക്ഷവും നിശ്ചലം. കടകമ്പോളങ്ങൾ ആവശ്യകതയനുസരിച്ച് ക്രിയ - വിക്രയങ്ങൾ നടത്താനനുമതി. വിദ്യഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലന്നേക്കു കണ്ണും നട്ടിരിക്കുന്നു... വിവാഹങ്ങൾ, സൽക്കാരങ്ങൾ, ആഘോഷങ്ങൾ, ഉൽസവങ്ങൾ, ആരാധനാലയങ്ങൾ വരെ അനിശ്ചിതമായി താക്കപ്പെടുന്നു. ആഗോള ഭീമന്മാർ ഓഫീസ് സംവിധാനങ്ങളിൽ നിന്ന് വീടകങ്ങളിലേക്ക് പ്രവർത്തനം മാറ്റുന്നു. തെരുവുകൾ ശൂന്യം, പട്ടണങ്ങൾ നിഷ്ക്രിയം, നഗരങ്ങളെല്ലാം വിജനമാക്കപ്പടുന്നു. സാമ്പത്തിക ക്രയവിക്രയങ്ങൾ അസംതുലിതമാകുന്നു. എല്ലാവർക്കും അവനവനിലേക്കുൾ വലിഞ്ഞു ശരി-തെറ്റുകൾ വിശകലനം നടത്താനുള്ള പ്രകൃതി സംരക്ഷിത സമയക്രമം.  യഥാർത്ഥത്തിൽ പതിനഞ്ചു കിലോ അരിയും അതിലേക്കുള്ള പലവ്യഞ്ജനങ്ങളും മതി രണ്ടു മാസത്തോ
ഇമേജ്
റമളാൻ ചിന്ത 26 🌹🌹🌹 *നന്ദിയാരോട് ചൊല്ലണം* വളരെ പ്രയാസകരമായ ഒരു സമയത്ത് സ്വന്തത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണല്ലോ ലേകരാജ്യങ്ങളിലൊക്കേയും മനുഷ്യർ. ആർക്കും മുതലെടുപ്പിന് താൽപര്യമില്ല, പരസ്പരവൈര്യങ്ങൾ തീർക്കാൻ ആഗ്രഹങ്ങളില്ല, ചൂഷണ, സ്വാർത്ഥതകളില്ലാത്ത പ്രകൃതി സ്നേഹമനോഭാവങ്ങൾ മാത്രം. അപകട നിരക്കുകൾ കുറഞ്ഞിരിക്കുന്നു. തിടുക്കം കാരണം ചീറിപ്പാഞ്ഞിരുന്ന പരസ്പരം നോക്കാൻ, മിണ്ടാൻ പോലും സമയമില്ലാത്ത തിരക്കുപിടിച്ച ജീവിതങ്ങൾ ഇന്ന് നിശ്ചലമായി. ആവശ്യാനുസരണം സമയത്തെ ഉപയോഗപ്പെടുത്താനാവുന്നു. ഒന്നിനും സമയം കിട്ടുന്നില്ല, സമയം നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ എന്ന് പറഞ്ഞിരുന്നവർ. സമയം ഞാൻ തീരുമാനിക്കും പോലെ ഉപയോഗിക്കാനാവുന്നു എന്ന് സന്തോഷിക്കുന്ന യവസ്ഥ.  ലോകത്തെ അടക്കി വാണിരുന്ന അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെല്ലാം പ്രവർത്തനരഹിതം. മനുഷ്യ വിരുദ്ധമായിരുന്നവ ,മനുഷ്യ ജീവനു വേണ്ടി പ്രവർത്തിപ്പിക്കപ്പെടുന്നു.  എത്ര നിസ്സാരമാണ് മനുഷ്യൻ കെട്ടിപ്പൊക്കി ഊതിവീർപ്പിച്ച ഭൗതികത എന്ന 'നീർ കുമിള'കൾ. അഹങ്കാരത്തിൻ മൂർദ്ധന്യതയിൽ അഭിരമിച്ചിരുന്ന മോഡേണിറ്റി, വ്യവസായ വിപ്ലവ മുദ്രാവാക്യങ്ങൾ എല്ലാം നമു
ഇമേജ്
                      റമളാൻ ചിന്ത - 25                                🌹🌹🌹                 മിണ്ടാതിരിക്കലാണ് വാക്ക് വാക്കുകൾ തീർക്കുന്ന മുറിവുകൾ വെച്ച് കെട്ടാൻ ഒരു പക്ഷേ മരുന്നുണ്ടായെന്ന് വരില്ല. സംസാരിക്കാനുള്ള കഴിവ് തീർച്ചയായും ദൈവാനുഗ്രഹങ്ങളിൽ മഹത്തരം തന്നെ. ഇമാം ഗസ്സാലി പറയുന്നു., "നാവ് ദൈവത്തിൻ്റെ അപാര സൃഷ്ടി വൈഭവത്തിൽ പെട്ടതാണ്. അതിൻ്റെ വലിപ്പം ചെറുതാണ്. എന്നാൽ അത് കൊണ്ട് ഉണ്ടാക്കുന്ന അപകടം വളരെ വലുതാണ്". പലപ്പോഴും നാമത് എങ്ങിനെ ഉപയോഗിക്കുന്നു എന്നതാണ് അതിൻ്റെ മൂല്യം നിർണ്ണയിക്കുക. ഇരുതല മൂർച്ചയുള്ള വാളിനോടാണ് അതിനെ ഉപമിക്കാറുള്ളത്. നന്മയിലുപയോഗിച്ച് ജയം വരിക്കാനും, തിന്മയിലുപേക്ഷിച്ച് തുലക്കാനുമെളുപ്പമാണ് വാക്കിൻ്റെ പ്രവർത്തനങ്ങൾ. പരിശുദ്ധ ഖുർആനിൻ്റെ കൽപനകളിൽ കാണാനാവും, "നീ നിൻ്റെ ദാസമ്മാരോട് പറയുക, അവർ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്." എങ്കിൽ വിജയിച്ചവരുടെ കുട്ടത്തിലേക്ക് എടുത്തുയർത്തപ്പെടും. ഒരാളുടെ വിശ്വാസം ശരിയാകണമെങ്കിൽ ഹൃദയം നന്നാവണം, ഹൃദയം നന്നാവണമെങ്കിൽ നാവ് നന്നാവണം. മറ്റുള്ളവരെ വാക്കിനാൽ മുറിപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തു
ഇമേജ്
                റമളാൻ ചിന്ത 24                         🌹🌹🌹            ആരോഗ്യമന്വേഷിക്കേണ്ട കാലം മനുഷ്യായുസ്സിനെ 6 ഘട്ടങ്ങളായി വേർതിരിക്കാവുന്നതാണ്. 1 മുതൽ 3 വയസ്സു വരെയുള്ള ശൈശവഘട്ടം അറിവില്ലായ്മയിലൂടെ വികാസം വരിച്ച് 12 വയസ്സുവരെയുള്ള ബാല്യന്വേഷണത്തിലൂടെ കടന്നു പോയി, 20 വരെയുള്ള യൗവ്വന ധീരതയ്ക്കപ്പുറം പ്രയോഗികതക്ക് പ്രധാന്യമേകുന്ന മധ്യവയസ്സ് (30-50) ലൂടെ  വാർദ്ധക്യത്തിലേക്ക് കാലെടുത്ത് വെക്കുന്നു... ഈ അവസ്ഥക്കിടയിൽ മനുഷ്യായുസ്സ് കടന്ന് പോകേണ്ട ചില നിർണ്ണായക അനുഭവങ്ങൾ ഉണ്ടല്ലോ? കുഞ്ഞുനാളിൽനിന്നുയർന്ന് രക്ഷിതാക്കളിലൂടെ സൗഹൃദ ബന്ധങ്ങളിലൂന്നി, വിദ്യഭ്യാസ പുരോഗതിയിലൂടെ തൊഴിൽ വിശ്രമത്തിലേക്കണഞ്ഞു അസ്തമിക്കേണ്ട ജന്മം. ഇതിനിടക്ക് നേരിടേണ്ടി വരുന്ന വികാസങ്ങൾ  മൂന്ന് തലത്തിലൂന്നിയതാണ്; ശരീരം, മനസ്സ്, വ്യക്തിത്വം എന്നിവയാണവ. ശാരീരിക വികാസത്തിന് വ്യായാമവും, മാനസികോല്ലാസത്തിലേക്ക് ധ്യാനവും, വ്യക്തി വികാസത്തിനാവശ്യമായ പരിശീലനവും സിദ്ധിക്കുന്നു. ഒരു വ്യക്തി എന്ന നിലയിൽ ശാരീരിക-മാനസികോല്ലാസം വലിയ ഘടകം തന്നെയാണ്. മാനസികാരോഗ്യം ശരീരികാരോഗ്യം പോലെ നമ്മുടെ കണ്ണിനു ദർശിക്കാനാവുന്നില്ലല്ല
ഇമേജ്
*റമളാൻ ചിന്ത 23* 🌹🌹🌹 *മാറ്റുവിൻ ശീലങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍* *"ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക വാർദ്ധക്യത്തിലും അതിൽ നിന്ന് വ്യതിചലിക്കുകയില്ല" (സുഭാ: 22-6)* മനുഷ്യൻ്റെ ശീലങ്ങൾ അവൻ്റെ വിധിയാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു യുറോപ്പിലൊക്കെ.നല്ലതാണെങ്കിലും, മോശമാണെങ്കിലും അത് 'ചൊട്ടയിലെ ശീലം ചുടല വരെ' എന്ന തത്വത്തിലങ്ങ് ഒതുക്കും. 'വളർത്തു ദോശം അല്ലാതെന്ത് പറയാൻ' എന്ന സ്ഥിരം അഴകുഴമ്പൻ മനോഭാവം പലപ്പോഴും വലിയ പ്രയാസങ്ങൾ വിളിച്ചു വരുത്തും. ശീലങ്ങൾ തീ പോലെയാണ്, ഭക്ഷണം പാകം ചെയ്യാനും, ഇരുട്ടിൽ വഴി തെളിക്കാനുമൊക്കേ അതുപകരിക്കും, എന്നാൽ അതെ തീകൊണ്ട് തലചൊറിഞ്ഞാൽ കഥ മാറും. നിമിഷ നേരം കൊണ്ട് വിനാശകാരിയാകാൻ ഒരു കനൽ മതി. ശീലങ്ങളും അങ്ങനെയാണ് ഒരാളുടെ വ്യക്തിത്വം നിർണ്ണയിക്കുന്നത് അയാളിൽ അന്തർലീനമായ പെരുമാറ്റ ശീലങ്ങളാണല്ലോ?. *ശീലങ്ങൾ നമ്മുടെ തന്നെ പ്രവർത്തിയുടെ പുത്രിമാരാണെന്ന് പറയാറുണ്ട് (ജെറമി ടൈലർ).* അത് മോശമാണെങ്കിൽ ഞെരുക്കുന്ന ഒരു യജമാനനെപോലെയാണ്. മോചിതനാവാൻ നല്ല മെനക്കോട് വേണ്ടി വരും.  ഒ
ഇമേജ്
റമളാൻ ചിന്ത 22 🌹🌹🌹 മൂല്യം അമൂല്യമാമൊരു മൂല്യം കോഴിക്കോട് ദയാപുരം വിദ്യാകേന്ദ്രത്തിൻ്റെ മുഖ്യ ശിൽപിയും, എഴുത്തുകാരനുമായ സി.ടി.അബ്ദുറഹീം തൻ്റെ ആത്മകഥയായ, പേരില്ലാത്ത ഭൂമിയിൽ അദ്ദേഹത്തിൻ്റെ ബാല്യകാല ഓർമ്മകളിൽ പിതാവിനെ ഓർത്തെടുക്കുന്ന ഒരു സംഭവം പറയുന്നുണ്ട്. നാട്ടിലെ ഓത്തുപള്ളി നടത്തിയിരുന്ന കോമുക്കുട്ടി മൊല്ല എന്ന തൻ്റെ പിതാവിൻ്റെ തുച്ഛ വരുമാനം കൊണ്ട് വീട്ടിലെ ദാരിദ്രം തീർക്കാനാവില്ലായിരുന്നു. പലപ്പോഴും വിശപ്പിനെ ആഹാരമാക്കി കിടന്നുറങ്ങേണ്ടി വന്ന ദിനങ്ങളേ ഓർത്തെടുത്ത് കൊണ്ട് ഒരു സംഭവമദ്ദേഹം വിവരിക്കുന്നു. വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലര്‍ത്തുന്നതില്‍ കണിശക്കാരനായിരുന്നു ഉപ്പ. മൗനംകൊണ്ടുതന്നെ മക്കളിലും ആ മാതൃക പതിപ്പിക്കാന്‍ ശ്രദ്ധിച്ചു; ഏതുപട്ടിണിയിലും ആരെയും ആശ്രയിക്കാതിരിക്കാന്‍ പരിശീലിപ്പിച്ചു. ഗ്രാമത്തിന്റെ മതാധ്യാപകനെന്ന ആദരവ് ഭൗതികമായി പ്രയോജനപ്പെടുത്താന്‍ ഒരിക്കലും അദേഹം ഉദ്ദേശിച്ചില്ല. രോഗവും പട്ടിണിയും സ്ഥിരമായി കുടുംബത്തെ പിന്തുടര്‍ന്നിട്ടും ആരെയും ബുദ്ധിമുട്ടിക്കുകയോ ആരോടും പരാതിപ്പെടുകയോ ചെയ്യാതെ എല്ലാം സഹിച്ചു. ആളുകളുടെ ആഹാരസമയങ്ങളില്‍ അയല്‍
ഇമേജ്
                  റമളാൻ ചിന്ത 21                                🌹🌹🌹 സ്ഥിരതയുണ്ടെൻ ചിന്തകൾക്ക് ഓരോ ജീവികളിലേയും ശക്തികളെ നാലായി വിഭജിക്കാം; ആത്മശക്തി, കൽപനാ ശക്തി, ജ്ഞാനശക്തി, ക്രിയാ ശക്തി. ആത്മശക്തിയെ  സ്വശക്തിയെന്നും, കൽപനാ ശക്തിയെ മനശക്തിയെന്നും, ജ്ഞാനശക്തിയെ വിവേചന ശക്തിയെന്നും, ക്രിയാശക്തി കർമ്മ ശക്തി എന്നൊക്കെ വിശേഷണങ്ങൾ നൽകാം. ഏ തൊരു ലക്ഷ്യത്തേയും വിജയകരമായ സമാപ്തിയിലേക്കെത്തിക്കുന്നതിന് ഈ നാലു ശക്തികളുടെയും തുല്യ പങ്കാളിത്തം അനിവാര്യമാണ്. ആത്മശക്തി ലക്ഷ്യങ്ങളെ നിർവ്വചിക്കുമ്പോൾ, മനശക്തി ലക്ഷ്യസഞ്ചാരങ്ങളിൽ ദൗർബല്യതകളെ അകറ്റി സ്ഥൈര്യം  നിലനിർത്തുന്നു., കർമ്മ ശക്തി ലക്ഷ്യം പൂർത്തീകരണം സാധ്യമാക്കുന്നു. നാലു ഘടകങ്ങളേയും ആവശ്യാനുസരണം യോജിപ്പിച്ച് സുസ്ഥിരമാക്കി പ്രയത്നിച്ചാൽ വിജയത്തിന് രണ്ടാമതൊരാലോചനയില്ല. ഭാഗ്യമോ - നിർഭാഗ്യമോ പ്രകൃതിയിൽ ഇതര ജീവജാലങ്ങളിൽ നിന്ന് വിത്യസ്ഥമായി സ്ഥായിയായ ചിന്തകളോ, ലക്ഷ്യങ്ങളോ, പദ്ധതികളൊ, പ്രവർത്തനങ്ങളോ മനുഷ്യനിൽ ഇല്ല എന്നതാണ് സത്യം. അസ്ഥിരമായ ഒരവസ്ഥയിൽ അലസമായി ജീവിതായുസ്സ് തീർക്കുക എന്ന നിസ്സാരത എങ്ങും ദർശിക്കാം. ഒരേ പ്രവർത്തനത്തിന് ഒരുമി
ഇമേജ്
റമളാൻ ചിന്ത 20 🌹🌹🌹 *അവകാശികളില്ലാ ഭൂമി* പ്രതിസന്ധിയുടെ ഈ കൊറോണ കാലത്ത് നമ്മുടെ ചിന്തയിലുയരേണ്ട ഒരു ചോദ്യമാണല്ലോ ഈ ഭൂമിയുടെ അവകാശി ആരാണ്?. പ്രകൃതിയിൽ ഉരുവം കൊള്ളുന്ന ജൈവ - അജൈവ ഘടകങ്ങൾക്കെല്ലാം തുല്യാവകാശം ഉണ്ടെന്ന് ബേപ്പൂർ സുൽത്താൻ തൻ്റെ മഹത്തരരചനയായ *'ഭൂമിയുടെ അവകാശികളിൽ'* സ്ഥാപിക്കുന്നതാണല്ലോ?. *വെള്ളപ്പൊക്കത്തിലും, ശബ്ദിക്കുന്നകലപ്പയിലു* മെല്ലാം ഭൂമിയിൽ മനുഷ്യേതര ജീവിതങ്ങൾക്ക് അനുവദിക്കപ്പെട്ട പ്രധാന്യം നമുക്ക് കാണാനാവും.   ജനനമെടുക്കുന്ന ഏതൊരു സൃഷ്ടിയും പ്രകൃതിക്കനുയോജ്യരായി, അതൊരുക്കുന്ന സൂക്ഷ്മ സംവിധാനങ്ങൾക്ക് വിധേയരായി ജീവിക്കുമ്പോൾ. മനുഷ്യർ മാത്രം തങ്ങളുടെ സ്വാർത്ഥമാം വികൃത മനോഭാവത്തിനടിമപ്പെട്ടു എല്ലാത്തിലും കൈകടത്തുന്നു.!!! പ്രപഞ്ചത്തിലെ ഏതൊരു സൃഷിടിയും അതിൻ്റെ ജന്മ ലക്ഷ്യത്തെ മാത്രം ശ്രദ്ധ ചെലുത്തി പ്രവർത്തിക്കുകയും, തന്താങ്ങളുടെ അവതാര സായൂജ്യം നേടുകയും ചെയ്യുന്നു.  എന്നാൽ തൻ്റെ ആഗ്രഹസഫലീകരണത്തിലഭിരമിച്ച്, ഒന്നും മതിയാക്കാനാവാതെ അവസാന തുള്ളി കുടിനീർ പോലുമിറക്കാനാകാതെ വിലപിച്ച് തീരുന്നതു കേവല മനുഷ്യ ജന്മം. പ്രപഞ്ചസൃഷ്ടി ഘട്ടം മുതൽ ഇക്കാലം വരെ
ഇമേജ്
                          *റമളാൻ ചിന്ത 19*                                    🌹🌹🌹               *കഠിന ശ്രമം ലളിത വിജയം* നമുക്കെല്ലാവർക്കും ഒരു ഫൈറ്റ് പിരിയഡ് ഉണ്ട്. പോരാടേണ്ടി വരുന്ന സമയം. ഒന്നുകിൽ നമുക്ക് പോരാടാം. അല്ലെങ്കിൽ തിരിഞ്ഞോടാം. തിരിഞ്ഞോടിയാൽ നമ്മൾ തോറ്റു പോവുകയേ ഉള്ളൂ. ഫൈറ്റ് ചെയ്യാനുള്ള ധൈര്യം കാണിക്കുന്നവരെ ലോകം സഹായിക്കും. ഫൈറ്റ് ചെയ്യാനുള്ള ധൈര്യം കാണിക്കുന്നവർ മാത്രമാണ് ജീവിതത്തിൽ വിജയിക്കുന്നത്. ' *ഹന്ന ആലീസ് സൈമൺ* എന്ന പതിനഞ്ചു വയസ്സുള്ള കൊച്ചിക്കാരി. കാഴ്ച കുറവിൻ്റെ പരിമിധികളെ നിതാന്ത പരിശ്രമത്താൽ മറികടക്കാനായ കുഞ്ഞു ഗായികയുടെ, മോട്ടിവേഷൻ ട്രൈനറുടെ വാക്കുകൾ. ജീവിതത്തെപ്പറ്റിയുള്ള ചില ചൊല്ലുകൾ നിങ്ങൾ കേട്ടിരിക്കാം. ജീവിതം ടഫ് റേസ് ആണ്. മാരത്തോൺ പോലെയാണെന്നൊക്കെ. പക്ഷേ, ഞാനറിഞ്ഞിടത്തോളം അതല്ല ജീവിതം. നഴ്സറി സ്കൂളിലെ ചില മത്സരങ്ങളില്ലേ? അതുപോലാണ് ജീവിതം. വായിൽ ഒരു സ്പൂണിൽ മാർബിൾ കഷണം വച്ചിട്ട് അതു വീഴാതെ ഓടുന്ന ഓട്ടമത്സരം. അതു താഴെ വീണാൽ പിന്നെ ഒന്നാമത് ഓടിയെത്തുന്നതിൽ അർഥമില്ല. അതുപോലെ ജീവിതത്തിലും. ആരോഗ്യം, ബന്ധങ്ങൾ, അതാണ് സ്പൂണിലെ മാർബിൾ. ജ
ഇമേജ്
                റമളാൻ ചിന്ത 18                            🌹🌹🌹                       ഉണ്മയെത്തേടി                      ആത്മബോധത്തിലേക്ക് മലയാളത്തിൽ വാണിജ്യ വിജയം നേടി പ്രേക്ഷക പ്രീതി നേടിയ *അറാൻ തമ്പുരാൻ* എന്ന ചിത്രത്തിലെ മോഹൻ ലാൽ തകർത്താടിയ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് യഥാർത്ഥത്തിൽ ഓരോ മനുഷ്യൻ്റെയും അന്തരാളങ്ങളിൽ പലപ്പോഴായി ഉദ്ഭൂതമായിട്ടുണ്ടാവും. ഉണ്മയിലേക്കുള്ള ഒരെത്തിനോട്ടത്തിന് ഒരിക്കലെങ്കിലും മുതിരാത്തവരായി ആരുണ്ട്?. ഒരുത്തരം തേടി എത്രയോ ചോദ്യങ്ങൾ ഏകാന്തമായി ഉണർവ്വിലും, ഉറക്കിലും നാം പ്രകൃതിയിലെറിഞ്ഞിരിക്കും?. മേൽപറഞ്ഞ കഥാപാത്രം മുന്നോട്ടു വെക്കുന്നത് വേദാന്തികളിലൂടെ നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ട ഒരു ചോദ്യമാണ്... അറിവിൻ്റെ ഗിരിനിരകൾ കീഴടക്കുമ്പോഴും ഒരു വൻ്റെയുള്ളിൽ അലയടിക്കുന്ന ഉത്തരമില്ലാത്ത ചോദ്യം, *ഞാനാര്?* അതിൻ്റെ അർത്ഥമറിയുക എന്നതാണ് ഓരോ മനുഷ്യാത്മാവിൻ്റെയും ജീവിതാന്വേഷണവും, ജന്മ നിയോഗവും. നിശ്ചയം മനുഷ്യൻ അവൻ്റെ സ്വത്വത്തെ കണ്ടെത്താനുള്ള പ്രയാണം ജന്മാരമ്പത്തിൽ തുടങ്ങുന്നുണ്ട്. *"Who am I" ?.*.. ആത്മീയ തലങ്ങളിൽ അറ്റമില്ലാതെ അലയാൻ മുനിമാരേയും, പ്
ഇമേജ്
                         റമളാൻ ചിന്ത 17                                  🌹🌹🌹                       മാതൃ ദിന കുടുംബങ്ങൾ മെയ് മാസത്തിൽ  പ്രധാനമായും രണ്ട് UN ദിനാചരണങ്ങൾ ഉണ്ടല്ലോ?. അതിൽ ഒന്ന് ഇതെഴുതുന്ന ദിവസത്തിലെ *'ലോക മാതൃദിനം' (May - 10)* അടുത്ത ഒരാഴ്ച കൾക്കപ്പുറം *മെയ് 20ന് 'ലോക കുടുംബ ദിനവും'.* രണ്ടും അടിസ്ഥാനപ്പെടുത്തുന്നത് മനുഷ്യൻ്റെ സാമൂഹിക ജീവിതത്തിൻ്റെ അഭിവാജ്യഘടകങ്ങളെ... മാതാവു വാർത്തെടുക്കുന്ന കുടുംബത്തിലൂടെ വളരുന്ന സാമൂഹിക നന്മ. പ്രകൃതി ജീവജാലങ്ങൾ ആവാസ വ്യവസ്ഥയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതു പോലെ മനുഷ്യജീവിതത്തിലെ പ്രയോഗിക മുന്നേറ്റത്തിന് കുടുംബ വ്യവസ്ഥ അനിവാര്യമാണല്ലോ. കുടുംബത്തിൻ്റെ കെട്ടുറപ്പും, ദൃഢതയും നില നിർത്താനാവുന്നത് സാമൂഹിക പുരോഗതിയും, ലോക നന്മയും ഉയർത്തും. ക്രിസ്തു വർഷങ്ങൾക്കു മുമ്പ് തന്നെ പ്രമുഖ ചൈനീസ് തത്വചിന്തകനായ ലുബു വെയ് നിർവ്വചിച്ചത് , *"കുടുംബം ക്രമമുള്ളതാണെങ്കിൽ രാജ്യം ക്രമമുള്ളതായിരിക്കും, രാജ്യം ക്രമമുള്ളതാണെങ്കിൽ ലോകമെങ്ങും ഐശ്വര്യം വിളയാടും."* മാനുഷിക പരിഗണനയും, അംഗീകാരവുമാണല്ലോ ഓരോ ബന്ധത്തേയും ഊട്ടിയുറപ്പിക്
ഇമേജ്
                        റമളാൻ ചിന്ത 16                                🌹🌹🌹     ആഘോഷിക്കേണ്ട തിരശ്ശീലപ്പുറങ്ങൾ "സ്നേഹിതാ, ആത്മാവിൽ നിന്ന് ആത്മാവിലേയ്ക്കനീ യാത്രയാവുക. അത്തരമൊരു യാത്ര ഭൂമിയെ ഒരു സ്വാർണഖനിയായി  പരിവർത്തനം ചെയ്യും." മസ്‌നി എന്ന റൂമിയുടെ വിഖ്യാത രചനയിൽ ഇങ്ങനെ എഴുതി വയ്ക്കപ്പെട്ടിരിക്കുന്നു. വിജയ - പരാജയങ്ങളുടെ കളകളാരവങ്ങളാൽ തീർക്കുന്ന നീർച്ചാലുകളാണല്ലോ ഓരോ ജീവിതവും. ചിലത് മാലോകരിലൊന്നാകെ പ്രചോദനം ചൊരിയുമ്പോൾ മറ്റുചിലത് നിശബ്ദരായി കാലയവനികയിൽ വിലയം പ്രാപിക്കും. പ്രവർത്തിച്ചു വിജയിക്കുന്നവരെ ഏറ്റെടുത്താഘോഷിക്കാൻ പ്രത്യേകിച്ച് മിനക്കേടുകളില്ലാത്തതിനാൽ തന്നെ മാലോകർമടിയൊന്നും കാണിക്കാറില്ല. എന്നാൽ ഒരാൾ നേടിയ വിജയത്തിൻ പിന്നാമ്പുറക്കളിലെ മുൾപാതകളിലൊരിക്കലും എത്തി നോക്കാൻ മുതിരാത്തവർ. അനുമോദന വേദികളിൽ സ്തുതിപാടകരായി പരിഹാസ്യരാകാൻ ശ്രമിക്കുന്നതിനത്ര അൽപ്പത്തം?.🙊 യഥാർത്ഥ ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളെ പ്രാരാബ്ധങ്ങളിലുഴറി ഉപേക്ഷിക്കപ്പെട്ടിരുന്നെങ്കിൽ നഷ്ടപ്പെടുമായിരുന്ന എത്ര മഹത് ജീവിതങ്ങൾക്ക് നിശ്ചയദാർഢ്യം കരുത്തായി. ഇത്തരം സമയങ്ങളിൽ അഭിമാനപൂർവ്വം എടു
ഇമേജ്
                   റമളാൻ ചിന്ത 15                             🌹🌹🌹                    ധർമ്മമേ കർമ്മം ജീവിതത്തിൻ്റെ ധർമ്മമെന്തെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജന്മം കൊണ്ട് തന്നെ കർമ്മനിരധനായ മനുഷ്യൻ തൻ്റെ കർമ്മം ധർമ്മത്തിലധിഷ്ഠിതമാക്കാൻ എത്ര ശ്രദ്ധ നൽകാറുണ്ട്?. ലാഭക്കൊതിയും, അത്യാഗ്രഹവും കൊണ്ട് നാം തീർക്കുന്ന ജീവിതത്തിൻ്റെ അർത്ഥം എന്താണ്?. അന്ധത നിറഞ്ഞു, പ്രകൃതി ചൂഷകരായി ശുഷ്കിച്ച മനുഷ്യനോട് ധർമ്മസ്ഥാപനത്തെ പറയാനൊക്കുമോ?. നന്മ വറ്റാത്ത മനസ്സുകൾ എക്കാലവും പ്രതീക്ഷ തന്നെയാണ്. ഓരോ ദുരന്തമുഖത്തും സ്വയം മറന്ന് പ്രവർത്തിക്കുന്ന എത്രയോ മനുഷ്യർ തങ്ങളുടെ ജീവിതത്തിൻ്റെ ധർമ്മമാണ് ചെയ്തു തീർക്കുന്നത് എന്നഭിമാനം കൊള്ളാറുണ്ട്. സ്വന്തം ജീവനേക്കാൾ ധർമ്മത്തിലധിഷ്ഠിതമായ കർമ്മ പൂർത്തീകരണത്തിന് പ്രാമുഖ്യം നൽകുന്ന എത്രയോ ഉദാഹരണങ്ങൾ. ഇറാൻ സിനിമാ സംവിധായകൻ നിമജാവിദ് ഒരുക്കിയ 'വാർഡൻ' എന്ന ചിത്രം, പ്രേക്ഷക മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നത് അതിലെ മുഖ്യ കഥാപാത്രത്തിൻ്റെ സങ്കീർണ്ണ ജീവിതത്തിലൂടെയാണ്. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റപ്പെടുന്ന ജയിൽ സംവിധാനത്തിൻ്റെ പശ്ചാതലത്തി