പോസ്റ്റുകള്‍

ഏപ്രിൽ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റമളാൻ ചിന്ത - 29

ഇമേജ്
  *റമളാൻ ചിന്ത - 29* Dr. ജയഫർ അലി ആലിച്ചെത്ത്  *സന്തോഷം* കിഴക്കൻ സംസ്കാരങ്ങളിൽ peace, contentment, wellbeing, mindfulness, meaningful, purposeful life (eudaimonic) ആണ് സന്തോഷം. പാശ്ചാത്യ സംസ്കാരങ്ങളിൽ pleasure, comfort, enjoyment (hedonic). മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ലോകം മൊത്തം അന്ധമായി പടിഞ്ഞാറിനെ പിന്തുടരുകയാണ്. 75 വർഷം നീണ്ട, ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ, ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ മനുഷ്യരെക്കുറിച്ചുള്ള The Grant Study പഠനം പറയുന്നത് *മനുഷ്യരെ സന്തുഷ്ടരാക്കുന്നത് പണമോ പ്രശസ്തിയോ സൗകര്യങ്ങളോ അല്ല, മറിച്ച് കുടുംബവും ബന്ധങ്ങളും സാമൂഹിക ജീവിതവുമാണെന്നാണ്.* ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ഒരിക്കല്‍ പറഞ്ഞു: *'പ്രശ്‌നങ്ങളൊന്നും തന്നെ പ്രശ്‌നങ്ങളല്ല. പ്രശ്‌നങ്ങളോടുള്ള നമ്മുടെ മനോഭാവമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.*' അതെ നാം തന്നെയാണ് നമ്മിലെ സന്തോഷവും, സന്താപവും സൃഷ്ടിച്ചെടുക്കുന്നത്. ജീവിതത്തിന് ഏത് നിറം സ്വീകരിക്കണമെന്ന് നമ്മുടെ ചോയ്സാസാണ്. വിഷാദത്തിൻ്റെ ഇരുണ്ട വഴിയും, സന്തോഷത്തിൻ്റെ വർണ്ണനങ്ങളും നമുക്കുള്ളിലാണ് ഉടലെടുക്കുന്നത്. ഒരു സൂഫി പുരോഹിതന്‍റെ കഥ കേട്ടിട്ടുണ്

റമളാൻ ചിന്ത - 28

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് * റഫ്ളീസിയ * 2017 ൽ  മുന്നൂറിൽ പരം ബെസ്റ്റ് സെല്ലർ പുസ്തകങ്ങളിൽ നിന്ന്  മികച്ചതായി തിരെഞ്ഞെടുത്ത ജോർജിയൻ എഴുത്തുകാരി ആലീസ് ഡോഡ്ജ്സണിൻ്റെ 'റഫ്ളീസിയ' എന്ന നോവൽ മനുഷ്യബന്ധങ്ങളുടെ ദൃഢവും, സൗന്ദര്യാത്മകവുമായ ആഖ്യാനമാണ്. * റഫ്ളീസിയ എന്നാൽ ഒരു പൂവാണ്,  ചോരചുവപ്പു നിറവും അസാധാരണ വലിപ്പവുമുള്ള സുന്ദരമായ പൂവ്. ലോകത്തിലെ തന്നെ ഏറ്റവും വലുത്. * ഇതളുകളിൽ വെള്ളയും മഞ്ഞയും പുള്ളികൾ, തുറന്ന കേസരം, തടിച്ച കനത്ത ഇലകൾ. * എന്നാൽ മറ്റുപൂവുകളിൽ നിന്നും വിഭിന്നമായി ചീഞ്ഞളിഞ്ഞ ശവത്തിന്റെ നാറ്റമാണതിന്. * തൻ്റെ രചനക്ക് നോവലിസ്റ്റ് കണ്ടെത്തിയ പേര് പോലെ പ്രത്യേകതയാർന്നതാണ് മനുഷ്യബന്ധങ്ങൾ എന്ന് നോവലിൻ്റെ കഥാതന്തു മനസ്സിലാക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. * അത്രമേൽ സുന്ദരമെന്നു തോന്നുന്ന മനുഷ്യബന്ധങ്ങളിൽ നിന്നും വമിക്കുന്നത് പകയും വിദ്വേഷവും കാമവും വിരക്തിയുമാണെന്ന് ഒരു റഫ്ളീസിയ പൂവിനെ മുൻനിർത്തി നോവലിസ്റ്റ് ആലിസ് ഡോഡ്ജ്സൺ പുഷ്പം പോലെ സമർഥിക്കുന്നു. * * കാഴ്ചയിൽ സൗന്ദര്യാത്മകമെങ്കിലും, ഉള്ളറകളിൽ നിഗൂഢത നിറഞ്ഞതാണല്ലോ ഓരോ മനുഷ്യ ബന്ധങ്ങളും. പുറമെ ചിരിച്ചാനന്ദം പ്രകടിപ്പിക്കുന്നവർ

റമളാൻ ചിന്ത - 27

ഇമേജ്
  Dr.ജയഫർ അലി ആലിച്ചെത്ത് *കോപം* സെൻറ് പോളിൻ്റെ പ്രസക്തമായൊരു വചനം ഇങ്ങനെ വായിക്കാം, *"നിങ്ങളുടെ കോപത്തിന്മേൽ സൂര്യൻ അസ്തമിക്കരുത്".*  ഒരാൾക്ക് കോപം ഉണ്ടാകുന്നെങ്കിൽ അതിനെ നിയന്ത്രിക്കാൻ പഠിക്കേണ്ടതുണ്ട്. അനിയന്ത്രിത കോപം വരുത്തുന്ന ഭവിഷ്യത്തുകൾ മാറാൻ സമയമെടുക്കുമെന്നത് സ്വാഭാവികമെങ്കിലും, കൂടുതൽ സമയദൈർഘ്യം കൂടാതെ അത് തീർക്കേണ്ടതുണ്ടെന്ന ഗുണപാഠമാണ് മേൽവചനം. *തെരുവുയുദ്ധം ജയിക്കുന്നതിനെക്കാൾ ബലവാൻ കോപത്തെ നിയന്ത്രിക്കാൻ സാധിക്കുന്നവനാണെന്ന്* പുണ്യ വചനങ്ങളിൽ പറയുന്നു. *ദൂരവ്യാപകമായ നാശങ്ങളുടെ കവാടങ്ങള്‍ തുറക്കാനുള്ള ഒരു താക്കോലാണ് കോപം എന്നതു തത്വവും.* ദേഷ്യാവസ്ഥയിൽ ഉപയോഗിക്കുന്ന വാക്കുകളും, ചെയ്തുകൂട്ടുന്ന പ്രവർത്തികളും വിവേകപൂർവ്വമാകില്ലല്ലോ?. മനുഷ്യനെ അപക്വമതിയാക്കുന്നതിനും, വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നതിനും കോപം ഹേതുവാകാം. ഒരു നിമിഷത്തെ *കോപാവസ്ഥയിൽ പറഞ്ഞു കൂട്ടുന്ന വാക്കുകൾ വരുത്തുന്ന മുറിവുകൾ ഉണക്കാൻ ഒരായുസ്സ് മുഴുവനും തികഞ്ഞെന്ന് വരില്ല.* ദേഷ്യം പേറുന്നവനെക്കാൾ ബുദ്ധിമുട്ടു സഹിക്കേണ്ടിവരുന്നത് ദേഷ്യത്തിന് ഇരയാകുന്നവനാണ് . ദേഷ്യക്കാരൻ ദേഷ്യം തീർന്നുകഴിയുന്നതോടെ ശാന

റമളാൻ ചിന്ത - 26

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് *അസൂയ* ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ പരാജയം അയാൾ മറ്റൊരാളോടു വെച്ചു പുലർത്തുന്ന അസൂയയാണെന്ന് പറയാം. *തൻ്റെ നിലപാടുകളെ, വ്യക്തിത്വത്തെ വികൃതമാക്കുന്ന ഈ ദൂശ്യത്തെ പലപ്പോഴും മറികടക്കാൻ ഒരു ശരാശരി മനുഷ്യർക്കാവാറില്ല എന്നതാണ് യാഥാർത്ഥ്യം.* താൻ ഏറെ ഇഷ്ടപ്പെടുന്നവരോട് പോലും ശത്രുത പുലർത്തുന്നതിന് അസൂയ ഒരു കാരണമായേക്കാം. *ഒരാൾ മറ്റൊരാളോട് വെച്ചു പുലർത്തുന്ന അസൂയ വാസ്തവത്തിൽ അയാൾ സ്വന്തത്തിനോട് പുലർത്തുന്ന നീതികേടാണെന്ന് മനസ്സിലാക്കാം.* അപരനോട് അസൂയ വെച്ചു പുലർത്തി സ്വന്തത്തെ ദുശിപ്പിക്കുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് ചിന്തിക്കാവുന്നതാണ്. *സ്വന്തം മനസ്സിൻ്റെ കുടിലത വെച്ച് വളർത്തുന്ന ഈ ദുർഗുണത്തിന് അപരനെയല്ല തളർത്താനാവുന്നത്, പകരം എവിടെയാണോ അത് ഉടലെടുക്കുന്നത് അവിടെ തന്നെ ദുർഗന്ധം വമിപ്പിക്കാനെ സാധിക്കൂ...* സൂഫി ചിന്തകളിലെ കഴുകന്മാരുടെ കഥ വലിയ ഗുണപാഠമാണ് അസൂയ എന്ന മാറാരോഗത്തിൻ്റെ അനന്തര ഫലം മനസ്സിലാക്കുന്നതിന്. കഥയുടെ സാരം ഇങ്ങനെയാണ്, വളരെ സൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന രണ്ട് കഴുകന്മാർ വളർന്നു വലുതാവുന്നതിനനുസരിച്ച് ഒരാൾ മറ്റൊരാളേക്കാൾ ചിറകിന് ഭംഗിയും, കൂടുതൽ ഉയരത്തിൽ പറക്കാന

റമളാൻ ചിന്ത - 25

ഇമേജ്
  Dr. ജയഫർ അലി ആലിച്ചെത്ത് * പാരമ്പര്യ മൂല്യങ്ങൾ * പഴമക്കാർ പറയാറുള്ളതാണല്ലോ, 'കാലത്തിനൊത്ത് വേഷം കെട്ടുക'; അല്ലെങ്കിൽ ' നാടോടുമ്പോൾ നടുവെ ഓടുക', ഇല്ലെന്നാൽ നമ്മൾ ഔട്ട് ഓഫ് ഫാഷനാകും. ലോകം ട്രൻ്റുകളിൽ അഭിരമിക്കുകയാണല്ലോ? * എല്ലാത്തിലും പുതുമ കണ്ടെത്തി ആഘോഷിക്കാനുള്ള വ്യഗ്രത. * * പാരമ്പര്യ മൂല്യങ്ങളെ പ്രാകൃതമാക്കാനും, കാലത്തിനൊപ്പം വളരാൻ ബുദ്ധിയുറക്കാത്തതെന്ന് പഴിചാരാനും വളരെ പെട്ടെന്ന് സാധിക്കുന്നു. * അങ്ങിനെ കാലങ്ങളായി അത്തരം മൂല്യങ്ങൾ പിന്തുടരുന്നവർ പോലും ക്രമേണ തങ്ങളുടെ വാദങ്ങൾ ഉപേക്ഷിച്ച് പുതിയ ട്രൻ്റുകൾക്കൊപ്പം കുടിയേറുന്നു. * കൗമാരക്കാരുടെ ആവേശങ്ങളെ സാമൂഹിക സമസ്യയായി അംഗീകരിക്കാനും, അതിൻ്റെ അപകടങ്ങളെ തിരുത്തി നേർ വഴിനടത്താനുള്ള പരിശ്രമം ഉപേക്ഷിക്കാനുമൊന്നും ഇന്നത്തെ മുതിർന്ന തലമുറക്ക് മടിയില്ല. * 'ചേര തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കണ്ടം തിന്നണ'മെന്ന് അറിയാതെ അവരും ആഗ്രഹിക്കുന്നു. പ്രത്യേകിച്ച്, നൈമിഷിക ആവേശപ്രകടനങ്ങളാണ് ജീവിതമെന്നും, ആത്മാർത്ഥതയില്ലായ്മയും, സോഷ്യൽ മീഡിയ ഷെയറിംഗ് മാനിയയുമൊക്കെയാണ് യഥാർത്ഥ മൂല്യങ്ങളുടെ പരിഛേദമെന്നും ഉറച്ച് വിശ്വസിക്ക

റമളാൻ ചിന്ത -24

ഇമേജ്
Dr. ജയഫർ അലി ആലിച്ചെത്ത് *പ്രതീക്ഷയാകാം* നമ്മുടെ ഒരു വാക്കോ, ഒരു നോക്കോ, ഒരു പുഞ്ചിരിയോ-പലര്‍ക്കും അത്രയും മതി. പക്ഷേ നമുക്കതു ആവശ്യാനുസരണം നല്‍കാന്‍ കഴിയുന്നുണ്ടോ?. ഇല്ലല്ലേ! *സ്വന്തത്തിലേക്ക് ചുരുങ്ങിയ നാം അപരൻ്റെ സന്തോഷത്തിനുള്ള ചിലത് നമ്മിലാണെന്നത് പലപ്പോഴും മറന്ന് പോകുന്നു.* അതിനാൽ മറ്റുള്ളവർക്ക് വേണ്ടി ഒന്നും ചെയ്യാനില്ലാത്തവരായി നമ്മൾ സ്വയം മാറുന്നു. എവിടെയോ വായിച്ച ഒരു ഇംഗ്ലീഷ് കവിയുടെ വരികൾ ഇങ്ങനെ മലയാളീകരിക്കാം: "അവരെന്നില്‍ നിന്നു പ്രോല്‍സാഹനത്തിന്റെ ഒരു വാക്കു പ്രതീക്ഷിച്ചു, ഞാനെന്നില്‍ തന്നെ മുഴുകിയിരുന്നതിനാല്‍ അതു നല്‍കിയില്ല. അവരെന്നില്‍ നിന്നൊരു പുഞ്ചിരിക്കായി കാത്തു, ഞാനപ്പോള്‍ ദൈവത്തോടു സ്പര്‍ശ്യതയില്ലാതിരുന്നതിനാല്‍ അതു നല്‍കിയില്ല.'' അപരനെ സഹായിക്കാൻ നാം വലിയ സമ്പാദ്യങ്ങളുടെ ഉടമസ്ഥനൊന്നും ആകേണ്ടതില്ല, കാരുണ്യത്തിൻ്റെ ഒരു നോട്ടമോ, സ്നേഹത്തോടു കൂടിയുള്ള ഒരു വാക്കോ മതിയാവും. അത് അയാളിലെ പ്രതീക്ഷയും, പ്രത്യാശയും വളർത്തിയേക്കാം, അറിയാതെയെങ്കിലും തനിച്ചല്ല എന്ന സ്ഥൈര്യം കൈവരിച്ചേക്കാം. തക്ക സമയത്തു പറയുന്ന വാക്കിനെ ‘വെള്ളിത്താലത്തില്‍ വച്ച ഒരു പൊന്‍നാരങ്ങ’

റമളാൻ ചിന്ത - 23

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് *തിരക്ക്* സ്വന്തത്തോട് അൽപ്പനേരം സംവദിക്കാൻ, കുടുംബത്തോടൊപ്പം സ്വസ്ഥമായി ഒരഞ്ചു മിനിട്ട് ചിലവഴിക്കാൻ, സൗഹൃദങ്ങളിൽ സമ്മർദ്ദങ്ങളില്ലാതെ സന്തോഷിക്കാൻ, സംതൃപ്തിയോടെ ദൈവത്തിന് മുന്നിൽ നന്ദിയർപ്പിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ?. ആത്മാർത്ഥത നഷ്ടപ്പെട്ട ഒരു യാന്ത്രിക ജീവിതമല്ലേ ബഹുഭൂരിപക്ഷം വരുന്ന ഉത്തരാധുനിക മനുഷ്യർ ജീവിച്ച് തീർക്കുന്നത്. സ്വസ്ഥത നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് സാരം. *എല്ലാത്തിലും കൃത്രിമത്വം നിറഞ്ഞിരിക്കുന്നു, സ്വന്തത്തിനെ തൃപ്തിപ്പെടുത്താൻ പോലും കപട മൂല്യങ്ങളിൽ അഭയം തേടേണ്ടി വരുന്നു. അർത്ഥവത്തല്ലാത്ത ജീവിതം എന്നറിഞ്ഞിട്ടും ജീവിച്ച് തീർക്കണമല്ലോ ഈ ആയുസ്സ് എന്ന ലളിത സമവാക്യത്തിലഭയം പ്രാപിക്കുകയാണ് അധികപേരും.*  *എന്തിന് വേണ്ടി ജീവിക്കുന്നു എന്ന ചോദ്യം തമാശയായിട്ടെങ്കിലും നമ്മോട് ചോദിച്ചാൽ, "മരിക്കാൻ വേണ്ടി ജീവിക്കുന്നു" എന്ന വിചിത്ര മറുപടിയായിരിക്കും ഭൂരിപക്ഷത്തിൻ്റേയും. ജീവിതത്തിൻ്റെ ലക്ഷ്യം ജീവിക്കുക എന്നതിനപ്പുറം ജീവനില്ലാതാക്കുക എന്ന നിഷ്ക്രിയ ചിന്തയിലഭിരമിക്കുന്നു. മരിക്കാൻ വേണ്ടി ജീവിക്കുന്നവർക്ക് എങ്ങനെ ക്രിയാത്മകമായൊരു ജീവിത ചിന്ത രൂപ

റമളാൻ ചിന്ത - 22

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് * അനുഗ്രഹങ്ങളും, പരീക്ഷണവും * ദൈവത്തിൻ്റെ ഇഷ്ട സൃഷ്ടി എന്ന നിലയിൽ മനുഷ്യൻ എത്ര അനുഗ്രഹീതനാണ്. * പ്രപഞ്ചത്തിലെ എല്ലാതര സൗകര്യങ്ങൾക്കും മേൽ ആധിപത്യം  ഉറപ്പിച്ച്, അവ ആവശ്യാനുസരണം ഉപയോഗിച്ച് സംതൃപ്തി അണയാൻ അവന് സാധിക്കുന്നു. * എന്നാൽ എല്ലാ അനുഗ്രഹങ്ങൾക്കു മീധേ വിരാചിക്കുമ്പോഴും അതിന് കാരണഭൂതരായവരോട് കടപ്പാട് പ്രകടിപ്പിക്കാൻ,  തൻ്റെ സൃഷ്ടികർത്താവിനോട് നന്ദി കാണിക്കാൻ അവൻ മറന്നു പോകുന്നു. ശാരീരിക, സാമ്പത്തിക, മാനസിക ഉല്ലാസങ്ങളിൽ അർമ്മാദിക്കുമ്പോൾ, അതിന് അവസരമേകിയ വസ്തുകളെ കാണാതിരിക്കുകയും. ലഭ്യമായ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിക്കണമെന്നത് ഒന്നോർത്തെടുക്കാനോ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ  ദൈവം നൽകിയ അവസരത്തിന് സ്തുതിയർപ്പിക്കാനോ അവൻ മെനക്കെടാറില്ല. * അനുഗ്രഹങ്ങളിൽ ആനന്ദം കണ്ടെത്തുകയും, അവസരങ്ങളെ സ്വാർത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന നന്ദികേടിൻ്റെ പേരാണ് പലപ്പോഴും മനുഷ്യൻ. * തൻ്റെ അടിയാറുകൾക്ക് അർഹിക്കുന്നതിലും മീതേ തൻ്റെ കാരുണ്യത്തിൻ ഖജനാവ് തുറന്നെടുക്കാൻ അവസരം നൽകിയിട്ട്, പ്രത്യുപകാരമായി ഒരു നന്ദി വാക്കെങ്കിലും തിരിച്ച് കിട്ടുമെന്ന ശുഭ പ്രതീക്ഷയോടെ കാത്തിരി

റമളാൻ ചിന്ത - 21

ഇമേജ്
  Dr. ജയഫർ അലി ആലിച്ചെത്ത് *എത്തിനോട്ടം* സ്വയം പെർഫക്ട് ആണെന്ന് നടിക്കുകയും, മറ്റുള്ളവർ കഴിവുകെട്ടവരോ, മോശക്കാരോ ആണെന്ന് ചിന്തിക്കുകയും ചെയ്യുന്നത് മനുഷ്യരുടെ ഒരു സാമാന്യ സ്വഭാവമാണല്ലോ?. സ്വന്തത്തിനകത്ത് ഉണ്ടായേക്കാവുന്ന പരിമിതികൾ കാണാൻ നിൽക്കാതെ മറ്റുള്ളവരുടെ കുറവുകൾ ചികഞ്ഞെടുത്ത് മോശമാക്കുക എന്നതിൽ ആനന്ദം കൊള്ളുന്ന സ്വാഭാവിക സ്വഭാവ വൈകൃതം. എന്നാൽ ആലോചിച്ചു നോക്കൂ *കുറവുകളില്ലാത്തവരായി ആരുണ്ട് പാരിൽ?.  എല്ലാം തികഞ്ഞവനായി നടിക്കുമ്പോഴും നാം എത്രയോ ബലഹീനനാണെന്നത് കാണാനാവും.* ഇങ്ങനെയൊക്കെ ആണെങ്കിലും ഈ അപര എത്തിനോട്ടത്തിൽ ആനന്ദം കാണുന്നവർ പുലർത്തേണ്ട ധാർമ്മികതയെ പറയാതിരിക്കാനാവില്ല. *മറ്റുള്ളവരുടെ സ്വകാര്യത പരിരക്ഷിച്ച്, സ്വയം ദുർബലനാണെന്ന് മനസ്സിലാക്കി ഈ മനോ വൈകൃതം തിരുത്തേണ്ടത് അത്യാവശ്യം തന്നെ.* ഇല്ലെങ്കിൽ മറ്റുള്ളവരുടെ അപ്രീതിക്കിരയാകാനും, സ്വയം മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാനുമാണ് സാധ്യത. സ്വന്തം പരിമിതികൾ എന്താണെന്ന് മനസ്സിലാക്കാതെ, *മറ്റുള്ളവരെ പരിഹസിച്ച് കാലം കഴിച്ചുകൂട്ടുന്നവരുടെ ജീവിത അജണ്ട തന്നെ അപരൻ്റെ വീഴ്ചകളിൽ ആനന്ദം കണ്ടെത്തുക എന്നതാണ്.* എന്നാൽ അവർ അറിയുന്നില്ല ചളിമണ്ണ്

റമളാൻ ചിന്ത - 20

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് *ചിന്ത* ജീവിതത്തിൻ്റെ അർത്ഥ തലങ്ങൾ മനസ്സിലാക്കാതെ ആയുസ്സ് ഒടുക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?. ജീവിക്കാൻ അവസരം ലഭിച്ചിട്ട് ജീവിച്ചിരുന്നു എന്ന് ബോധ്യപ്പെടാതെ ജീവിക്കുന്ന എത്രയോ പേർ നമുക്കിടയിൽ!. ഒരു പക്ഷേ അതിൽ ചിലപ്പോൾ ഞാനും, നിങ്ങളുമെല്ലാം ഭാഗവത്തായിരിക്കും, മാത്രമല്ല ഇത്തരം നിശ്ചലതയുടെ മുരടിപ്പ് നമ്മെയും ഗ്രസിച്ചിരിക്കാം, ജീവിതത്തിൻ്റെ അടിസ്ഥാന ലക്ഷ്യങ്ങൾ മറന്നു കൊണ്ട് സ്വപ്ന ലോകത്ത് എന്ന പോൽ ജീവിച്ചു മരിക്കുന്ന നിർഭാഗ്യകരമായ സാഹചര്യം. *ഭൂമിയിൽ ഉണ്ടായിരുന്നു  എന്നടയാളപ്പെടുത്തലുകൾ ഒന്നുമില്ലാതെ, ജീവിച്ചിരുന്നെന്നതിൻ്റെ ഒരു തെളിവുമവശേഷിപ്പിക്കാതെ കൊഴിഞ്ഞു പോകുന്നു ബഹുഭൂരിപക്ഷവും.* ജീവിതത്തിൽ വലിയ ചിന്തകൾ പുലർത്തി, ലളിതമായ യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന് കെട്ടിപ്പടുക്കുന്ന സ്വപ്നാടനങ്ങൾക്ക് വിജയിക്കാനാവുമെന്ന് വിശ്വസിക്കുന്നതെങ്ങനെ?. മറ്റുള്ളവരെ ബുദ്ധിയുപദേശിച്ച് നന്നാക്കിയെടുക്കാൻ സത്യത്തിൽ വല്ലാത്തൊരാവേശം നമ്മിലെല്ലാം ഉണ്ടാവാറുണ്ട്. എന്നാൽ സ്വയാനുഭവങ്ങളിൽ അത്തരം താത്വിക നിലപാടുകൾ പ്രായോഗിക വത്കരിക്കാൻ കൂടുതൽ പേർക്കും സാധിക്കാതെ പോകുന്നു.  *ചിലരുടെ ഉന്നത കാഴ്ചപ്പാട

റമളാൻ ചിന്ത - 19

ഇമേജ്
Dr. ജയഫർ അലി ആലിച്ചെത്ത് *ദാനതിലുത്തമം അന്നദാനം* ‘ഗജതുരംഗസഹസ്രം ഗോകുലം കോടി ദാനം കനകരചിത പാത്രം മേദിനിസാഗരാന്തം; ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം നഹി നഹി ബഹുദാനം അന്നദാനസുസമാനം’. ശിവപുരാണത്തിലെ ഈ ശ്ലോകം വലിയൊരു സന്ദേശം മുന്നോട്ടു വെക്കുന്നു. ഈ വരികളുടെ അർത്ഥം നമുക്കിങ്ങനെ ഗ്രഹിക്കാം, *ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്‌നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമീ എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല.* വിശപ്പ് വല്ലാത്തൊരു വികാരമാണല്ലോ?. അഭിമാനവും, അന്തസ്സുമെല്ലാം ഒരു പിടി വറ്റിനു മുന്നിൽ കുരുതി കൊടുക്കേണ്ടി വരുന്നു മനുഷ്യർക്ക്. വിശക്കുന്നവന് ഉപദേശം കൊടുത്തു കൊണ്ടിക്കുന്ന ശിഷ്യനെ ശാസിച്ച്, " ആദ്യം അവൻ്റെ വിശപ്പ് മാറ്റാൻ ഭക്ഷണം കൊടുക്കൂ" എന്ന് കൽപ്പിക്കുന്ന ഗുരു ; ആത്മീയ ഉപദേശത്തേക്കാൾ വയർ എരിയുന്നവന് അന്നമാണ് മുഖ്യം എന്ന മഹത്തായ സന്ദേശം നൽകപ്പെടുന്നു. വിശന്ന് വരുന്നവന് ഒരു നേരമെങ്കിലും ആശ്വാസം പകരാനായാൽ അത് എത്ര മഹനീയമായ കർമ്മമാണ്!. *അത്യാഗ്രഹിയായ മനുഷ്യവർഗ്ഗത്തിന് പൂർണ്ണ സംതൃപ്ത

റമളാൻ ചിന്ത - 18

ഇമേജ്
  Dr.ജയഫർ അലി ആലിച്ചെത്ത് *ക്ഷമയോടെ കാത്തിരിക്കാം* ‘its just a bad day, not a bad life’ (ചില ദിവസങ്ങൾ മോശമായിരിക്കും, അതിനർഥം ജീവിതം തന്നെ അങ്ങനെയായിരിക്കണമെന്നില്ല). അതെ ജീവിതത്തിൻ്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നമ്മുടെ പ്രതീക്ഷകൾ നിറവേറ്റാൻ സാധിച്ചില്ലെങ്കിൽ, ഈ ജീവിതം മൊത്തത്തിൽ പരാജയമാണെന്ന് നാം നിനക്കരുത്. *ലക്ഷ്യങ്ങൾക്ക് പ്രവർത്തനമുണ്ടാവണം, പ്രവർത്തനങ്ങൾക്ക് പ്രായോഗിക ജ്ഞാനം കൈവരിക്കണം,  പ്രയോഗികജ്ഞാനം കൈവരിക്കാൻ ജീവിതാനുഭവങ്ങൾ ലഭ്യമാക്കണം. ജീവിതാനുഭവങ്ങൾക്ക് സുദീർഘമായ കാത്തിരിപ്പുണ്ടാകണം.* അങ്ങനെ ക്ഷമയോടെ കാത്തിരിക്കുമ്പോൾ കണ്ടെത്തുന്ന വിജയം വലിയ ആത്മ നിർവൃതി നൽകുന്നതാണ്. ഭൂമിയിൽ ചിട്ടപ്പെടുത്തിയ മനുഷ്യജീവിതം ഒരു തുടർ വ്യവസ്ഥയിൽ നിക്ഷിപ്തമാണല്ലോ?. ജനനം തൊട്ട് ആത്മവിശ്വാസത്തോടെ നടക്കാനാകുന്നത് വരെ വളർച്ചാഘട്ടത്തിൻ്റെ സമയദൈർഘ്യം പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. ജനിച്ചതിനന്നു തന്നെ മാതാവിൻ്റെ ചവിട്ടേറ്റു ഓടാൻ പഠിക്കുന്ന ജീവജാലങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്നത് ഇതിനോട് കൂട്ടി വായിക്കാം. സൃഷ്ടിപ്പിൻ്റെ വൈരുദ്ധ്യങ്ങൾ പ്രകൃതി നിയമങ്ങളിലധിഷ്ഠിതമാണ്. അവ തിരുത്താനാവുന്നതാണെന്ന് പ്രതീക്ഷിക്കരുത്. *തി

റമളാൻ ചിന്ത - 17

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് *വ്യത്യസ്ത്യത* പരസ്പര പൂരിതവും, വിരുദ്ധവുമായ ഒരു ലോകത്ത് ജീവിക്കുമ്പോൾ, വ്യത്യാസങ്ങളെ മാനിക്കാനും, ബഹുമാനിക്കാനും നാം പഠിക്കേണ്ടതുണ്ട്. *ഒന്ന് മറ്റൊന്നിനേക്കാൾ മൂല്യമുള്ളതും, മേൽക്കോയ്മ കൽപ്പിക്കേണ്ടതുമല്ല എന്ന ശരി അംഗീകരിക്കുന്നതോടെ തീർന്നില്ലാതാകും നമ്മിലെ കാപട്യങ്ങൾ.* ജനന-മരണത്തിനിടക്ക് തുല്യ അവസരങ്ങൾ പ്രകൃതി നൽകുമ്പോൾ, അതിനെ ഏത് രീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്നതിനനുസരിച്ചായിരിക്കുമല്ലോ വിജയ ഫലം നിശ്ചയിക്കപ്പെടുന്നത്. അതിൽ വിജയിക്കുന്നവർ പരാജയപ്പെടുന്നവരെ ബഹുമാനിക്കുന്നിടത്ത് യോജിപ്പും, എതിർക്കുന്നിടത്ത് വിയോജിപ്പും രൂപപ്പെടും. വിജയിച്ചവർ!, എന്ന് കരുതുന്നവരുടെ പ്രവർത്തന രീതിയും, പരാജയപ്പെട്ടവരുടെ നയങ്ങളും സാഹചര്യങ്ങൾ കൊണ്ട് സത്യസ്തതയുണ്ടാകുന്നതും, പരസ്പരം തുല്യപ്പെടുത്താനാവാത്ത വിധം വൈരുദ്ധ്യാത്മകവുമാണ്. ലോകം പിടിച്ചടക്കാൻ ഇറങ്ങിയ നെപ്പോളിയനും, അലക്ണ്ടസാണ്ടർ ചക്രവർത്തിയുമൊക്കെ ഉപയോഗപ്പെടുത്തിയത് എതിർചേരിക്കാർ ഉപയോഗിച്ച പോൽ അതത്കാലത്തെ യുദ്ധ സാമഗ്രികൾ തന്നെയാണല്ലോ?. എന്നാൽ സ്ഥായിയായി തങ്ങളുടെ വിജയം നിലനിർത്താൻ പല സമയങ്ങളിലും അവർക്ക് സാധിക്കാതിരുന്നതും പ്രായോഗി

റമളാൻ ചിന്ത - 16

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് *ചിന്ത* *നിങ്ങളുടെ ചിന്ത ഒരു പനിനീർപൂവെങ്കിൽ നിങ്ങൾ ഒരു പനിനീർ പൂന്തോപ്പാണ്. ഇനി, നിങ്ങളുടെ ചിന്ത മുള്ളാണെങ്കിൽ നിങ്ങൾ അടുപ്പിൽ വെക്കാൻ കൊള്ളുന്ന ഒരു വിറക് മാത്രമാണ്. (റൂമി)* ഒരാളെന്താണെന്ന ചോദ്യത്തിന്, അതയാൾ തന്നെയാണെന്ന് പറയേണ്ടി വരും. ചിന്തകൾക്ക് പരിധിയില്ലാ എന്ന് പറയാറുണ്ട്, എന്നാൽ ചിന്തിച്ച് കൂട്ടുന്നതിന് പരിധി വെച്ചു കൂടെ?. മഴയെ അനുഗ്രഹമായി കാണുന്ന കൃഷി ആരംഭഘട്ട കർഷകനും, ശാപമെന്ന് വിലപിക്കുന്ന വിളവെടുക്കാനിരിക്കുന്ന കർഷകനും, ഒരേ പ്രക്രിയയെ നോക്കി കാണുന്നതിൻ്റെ വിത്യാസമാണ് പ്രധാനം.  *ശരിയായ ചിന്തകൾ ജീവിതത്തിൻ്റെ വഴികാട്ടിയാണ്. വഴി പിഴച്ച ചിന്തകൾ നാശവും*. റോൾഫ് ദൊബേലിയുടെ ലോകപ്രശസ്ത ഗ്രന്ഥമാണ് *ചിന്തിക്കുക എന്ന കല സുതാര്യതയോടെ'* (The Art Of Thinking Clearly). ജീവിതത്തിലുടനീളം ചിന്തകളിൽ പുലർത്തേണ്ട സൂക്ഷ്മത ബോധ്യപ്പെടുത്തുന്ന രചന. "നമുക്കാവശ്യമുള്ളത് യുക്തിഹീനത കുറയ്ക്കുക മാത്രം. നേരായതും സുതാര്യവുമായ ചിന്ത - അതാണ് നമുക്കാവശ്യം' എന്ന ലളിത സമവാക്യമാണ് ഈ ഗ്രന്ഥം മുന്നോട്ട് വെക്കുന്നത്. ഒരു വ്യക്തി എന്തെന്ന് നിർണ്ണയിക്കുന്നത് അയാളുടെ ചിന്തകൾ തന്നെയാ

റമളാൻ ചിന്ത - 15

ഇമേജ്
Dr. ജയഫർ അലി ആലിച്ചെത്ത് *വിശപ്പ്* ജീവിതത്തിൻ്റെ ചില ഘട്ടങ്ങൾ നൽകുന്ന തിരിച്ചറിവ് വല്ലാത്തൊരനുഗ്രഹമാണ്. ഒരു പക്ഷേ ഒരനുഭവ പങ്കു വെക്കലുകളോ, വായനയോ,കേൾവിയോ എന്തുമാകാം; നമുക്കുള്ളിലേക്ക് ആഴ്ന്നിറങ്ങി പരിവർത്തനം നൽകാൻ പാകത്തിന് അത്തരം അനുഭവങ്ങൾ വലിയ പാഠങ്ങളാണ്. ചില അവസ്ഥകൾ കേട്ടാലും, പറഞ്ഞാലും ബോധ്യം വരാൻ സാധിക്കണമെന്നില്ല, കാരണം നമ്മൾക്കൂഹിക്കാൻ സാധിക്കാത്തത്ര തീവ്രമായിരിക്കും അതിൻ്റെ യാഥാർത്ഥ്യം!. *പട്ടിണി, വിശപ്പ്, ദാരിദ്യം എന്നതൊക്കെ ഇക്കാലത്ത് കേട്ടുകേൾവിയുടെ പഴമ്പുരാണങ്ങളായി മാറിയിരിക്കുന്നു. മുതിർന്ന തലമുറയുടെ നായക സ്ഥൈര്യ വിവരണത്തിലെ കേവല പ്രതിനിധാനമായി അല്ലെങ്കിൽ അടയാളമായി അത് ഒതുങ്ങിയിരിക്കുന്നു.* ജീവിതം ആഘോഷമാക്കിയ ഒരു തലമുറയോട് ഒരു പിടി അന്നത്തിൻ്റെ മൂല്യം പറയാൻ സാധ്യമല്ല. അങ്ങനെ *പറയുന്നതാണ് ദാരിദ്ര്യം എന്ന് കാണുന്ന തരത്തിലേക്ക് ന്യൂ ജൻ കാഴ്ചപ്പാടുകൾ വളർന്നിരിക്കുന്നുവോ* എന്നൊരു പിഴധാരണയുണ്ട് താനും.  ഒരു സ്വപ്ന സഞ്ചാരം കണക്കെ അഭിവൃദ്ധിയിലാർമ്മാദിക്കുന്ന ഒരു തലമുറയുടെ മുന്നിൽ വിഭവങ്ങളുടെ ദൗർലഭ്യത ഒരാശങ്കയും വരുത്തില്ല. *മക്കൾ പട്ടിണി കിടക്കാതിരിക്കാൻ സുഭിക്ഷ ഭക്ഷണമെന്ന മോഹം ആഘോ

റമളാൻ ചിന്ത - 13

ഇമേജ്
 Dr.ജയഫർ അലി ആലിച്ചെത്ത് നീക്കിവെപ്പ് " ആളുകൾ എല്ലാത്തിനും പരസ്പരം പണം നൽകാൻ തുടങ്ങിയാൽ, ലോകം മുഴുവൻ ഒരു കടയായി മാറും," ആൽബെർട്ട ലിഖനോവയുടെ കഥാനായികയുടെ ഒരു ഡയയോഗ്. യുദ്ധമുഖത്ത് പരിക്കേറ്റു വീണ സൈനികരെ പരിചരിക്കുന്നതിനിടയിൽ ചുറ്റുപാടുകളിൽ നില നിൽക്കുന്ന സ്വാർത്ഥ താൽപര്യങ്ങളോട് കലഹിക്കുകയാണവർ. ചെയ്യുന്ന നന്മക്ക് കണക്ക് പറഞ്ഞ് പ്രതിഫലം ലഭിക്കണം എന്ന ചിന്ത വളർന്ന് വരുന്നത് എങ്ങിനെ ഗുണകരമാകും ഒരു സമൂഹത്തിന്. ലാഭമുണ്ടെങ്കിൽ മാത്രം സഹോദര സ്നേഹം കാണിക്കുന്ന ലാഭക്കൊതി ഈ ചെറു ജീവിതത്തിന് എന്ത് നേട്ടമേകും?. കടപ്പാടുകളും, നിബന്ധനയില്ലാ സഹകരണങ്ങളുമല്ലെ  ലോകത്തിൻ്റെ സൗന്ദര്യവും, മനുഷ്യൻ്റെ നന്മയും. അവക്ക് കണക്കുകളുടെ ചങ്ങലക്കെട്ട് വരുത്തി ലാഭം കണക്കാക്കുന്നെങ്കിൽ പിന്നെ എന്ത് മനുഷ്യത്വം! ലോകത്ത് എല്ലാം നേടിയെടുക്കാനും, അതിൽ അഭിമാനം നടിക്കാനുമാണ് നമ്മിൽ ബഹുഭൂരിപക്ഷവും ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ കച്ചവട താൽപര്യത്തിന് എന്ത് മൂല്യമാണ് ഉള്ളത്?. എത്ര തന്നെ സമ്പാദിക്കാനായാലും അത് ഉപയോഗിക്കാൻ നമുക്കാവണമെന്നില്ലല്ലോ?. അതിനാൽ നന്മകൾ മന:സംതൃപ്തിക്കായി ചെയ്യാം. ഉണക്കയില കൊഴിയാനിരിക്കും കണക്കെയുള്ള  ഈ ജ

റമളാൻ ചിന്ത - 14

ഇമേജ്
Dr. ജയഫർ അലി ആലിച്ചെത്ത് *തേടുന്ന ജീവിതം* എത്രയോ വൈവിദ്ധ്യമാർന്നതാണ് നാം ജീവിക്കുന്ന പരിസരം. പ്രകൃതി ഒരുക്കുന്ന വ്യത്യാസങ്ങൾ, ചുറ്റുമുള്ള പലതരം ജീവജാലങ്ങൾ, മനസ്സിലാക്കാൻ അത്ര എളുപ്പം സാധിക്കാത്ത ധാരാളം ജീവിതങ്ങൾ. ചിലപ്പോൾ പോസിറ്റീവ് സൂക്ഷിക്കുന്നവർ മറ്റു ചിലപ്പോൾ ചിന്താ പ്രതിസന്ധികളുടെ നിലാ കയത്തിൽ മുങ്ങി ക്ഷീണിക്കുന്നവർ. ചിലരാണെങ്കിലോ പ്രാരാബ്ധ ജീവിതത്തിൻ്റെ തീചൂളയിൽ ഉരുകുമ്പോഴും മനസ്സിൽ സന്തോഷം കണ്ടെത്താൻ പ്രാപ്തിയുള്ളവർ, സമൃദ്ധമെന്ന് പുറംമോടി കാണിക്കുമ്പോഴും ഉള്ളകം പുകഞ്ഞ് പൊള്ളുന്നവർ. അങ്ങനെയങ്ങനെ എത്രയോ വ്യത്യസ്ഥ കാഴച്ചകളും, കാഴ്ച്ചപ്പാടുകളും! ഇത്രയധികം വൈവിദ്ധ്യങ്ങൾ തീർക്കാൻ പ്രാപ്തിയുള്ള ഈ ചുറ്റുപാടിൽ ജീവിക്കുന്ന മനുഷ്യരുടെ വൈരുദ്ധ്യ ജീവിതം രൂപപ്പെടുത്തുന്നത് അവനവൻ തന്നെയല്ലേ?. തന്നിലെ കഴിവുകൾ കണ്ടെത്താനും, ഉചിതമായ സാഹചര്യത്തിൽ അവ പ്രയോഗവത്കരിച്ച് ആത്യന്തിക വിജയം കരസ്ഥമാക്കാനും പലപ്പോഴും സാധിക്കാതെ പോകുന്നു. *ഏത് ജയ-പരാജയങ്ങളുടെ അടിസ്ഥാന കാരണം സ്വന്തത്തെ വിശ്വാസത്തിലെടുക്കുക എന്നതാണ്. തന്നിൽ അന്തർലീനമായ പ്രാപ്തികൾ ഓരോന്നും ചികഞ്ഞെടുത്ത് ഒരു പെർഫെക്ട് മാൻ ജീവിതം കണ്ടെത്താനാവുക എന

റമളാൻ ചിന്ത - 13

ഇമേജ്
 https://www.evernote.com/shard/s436/sh/3a0a7b14-51bf-c31f-4528-d76757c3b8fb/dbfe53e097102000945d809f606a0ef3    " ആളുകൾ എല്ലാത്തിനും പരസ്പരം പണം നൽകാൻ തുടങ്ങിയാൽ, ലോകം മുഴുവൻ ഒരു കടയായി മാറും," ആൽബെർട്ട ലിഖനോവയുടെ കഥാനായികയുടെ ഒരു ഡയയോഗ്. യുദ്ധമുഖത്ത് പരിക്കേറ്റു വീണ സൈനികരെ പരിചരിക്കുന്നതിനിടയിൽ ചുറ്റുപാടുകളിൽ നില നൽക്കുന്ന സ്വാർത്ഥ താൽപര്യങ്ങളോട് കലഹിക്കുകയാണവർ. ചെയ്യുന്ന നന്മക്ക് കണക്ക് പറഞ്ഞ് പ്രതിഫലം ലഭിക്കണം എന്ന ചിന്ത വളർന്ന് വരുന്നത് എങ്ങിനെ ഗുണകരമാകും ഒരു സമൂഹത്തിന്. ലാഭമുണ്ടെങ്കിൽ മാത്രം സഹോദര സ്നേഹം കാണിക്കുന്ന ലാഭക്കൊതി ഈ ചെറു ജീവിതത്തിന് എന്ത് നേട്ടമേകും?. കടപ്പാടുകളും, നിബന്ധനയില്ലാ സഹകരണങ്ങളല്ലെ  ലോകത്തിൻ്റെ സൗന്ദര്യവും, മനുഷ്യൻ്റെ നന്മയും. അവക്ക് കണക്കുകളുടെ ചങ്ങലക്കെട്ട് വരുത്തി ലാഭം കണക്കാക്കുന്നെങ്കിൽ പിന്നെ എന്ത് മനുഷ്യത്വം! ലോകത്ത് എല്ലാം നേടിയെടുക്കാനും, അതിൽ അഭിമാനം നടിക്കാനുമാണ് നമ്മിൽ ബഹുഭൂരിപക്ഷവും ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ കച്ചവട താൽപര്യത്തിന് എന്ത് മൂല്യമാണ് ഉള്ളത്?. എത്ര തന്നെ സമ്പാദിക്കാനായാലും അത് ഉപയോഗിക്കാൻ നമുക്കാവണമെന്നില്ലല്ലോ?. അതിനാൽ നന്

റമളാൻ ചിന്ത - 12

ഇമേജ്
Dr.ജയഫർ അലി ആലിച്ചെത്ത് *പ്രതീക്ഷകൾ* ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കണമെന്ന ദുർവാശിയാണ് പലപ്പോഴും ജീവതത്തിൽ വമ്പൻ പരാജയം വരുത്തുന്നത്. ഉന്നത കാഴ്ചപ്പാടുകളിലൂടെ വലിയ പ്രതീക്ഷകൾ നട്ടുവളർത്തി എല്ലാം പെർഫെക്ട് എന്ന മനോഗതിയിൽ നാം തുടക്കം കുറിക്കുന്ന ഒരു സ്വപ്ന പദ്ധതി, നമ്മുടെ തന്നെ അപരിചിതത്വം കൊണ്ടോ, ശ്രദ്ധക്കുറവിനാലോ വിജയിച്ചില്ലെങ്കിൽ പിന്നെ നിരാശയായി, സ്വയം പഴിചാരലായി, പരിതപിക്കലായി, ഭാവി ഇരുട്ടടഞ്ഞു എന്ന തോന്നലാണ്. യഥാർത്ഥത്തിൽ ഒരു പരിശ്രമത്തിൻ്റെ ഫലമില്ലായ്മ; (നമ്മൾ പ്രതീക്ഷിച്ച വിധം) തകർത്തു കളിയേണ്ടതാണോ നമ്മിലെ പ്രയത്ന ത്വരയെ?. അങ്ങനെയെങ്കിൽ *ചരിത്രത്തിൽ എങ്ങിനെ ഒരു എബ്രഹാം ലിങ്കൺ ഉണ്ടാവും, തോമസ് ആൽവാ എഡിസന് ശാസ്ത്ര വിജയം വരിക്കാനാവും, ഗാന്ധിജിയെപ്പോലെ അഹിംസയെ ആയുധമാക്കിയ ഒരാൾക്ക് ബ്രിട്ടീഷ് അധിനിവേശ ശക്തികളെ മുട്ടുകുത്തിക്കാനാവുമായിരുന്നു?.* ഒരു പ്രവർത്തി കൊണ്ട് ജീവിതത്തിൽ എല്ലാം സ്വായത്തമാക്കാം എന്ന് മിഥ്യാധാരണ പുലർത്തരുത്. ഒരു പക്ഷെ നമ്മുടെ സ്ഥായിയായ വിജയമാസ്വദിക്കാൻ; വിത്ത് പാകാൻ ഉഴുതു പരുവപ്പെടുത്തിയ മണ്ണും, അതിൽ ലയിപ്പിക്കുന്ന വളവും, പ്രകൃതി കനിയുന്ന ജലവുമെല്ലാം സമാസമം ചേർന്ന്  വ

റമദാൻ ചിന്ത - 11

ഇമേജ്
  Dr.ജയഫർ അലി ആലിച്ചെത്ത് *ശുഭാപ്തി വിശ്വാസം* പ്രതിസന്ധികളിൽ പരാതിപ്പെടാൻ മാത്രം ശീലിച്ചവരിൽ നിന്ന്  എന്ത് പരിഹാര നിർദ്ദേശങ്ങളാണ് നമുക്ക് പ്രതീക്ഷിക്കാനാവുക!  പ്രമുഖ അമേരിക്കൻ കമ്പനി ഫോർഡിൻ്റെ ചെയർമാനായ ഹെൻട്രി ഫോർഡിൻ്റെ ഒരു വചനം ഇങ്ങനെ വായിക്കാം, "തെറ്റുകണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം പരിഹാരം കണ്ടെത്തുക". അല്ലാതെ  "തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് ഒരാൾ വിചാരിക്കുന്നതിലൂടെ" സ്വാമി വിവേകാനന്ദൻ പറഞ്ഞ ലോക പാപം പേറി നടക്കുകയല്ല വേണ്ടത്. "പരാജയം എന്നത് ഞാൻ അംഗീകരിക്കുന്നു എല്ലാവരും പലപ്പോഴായ് പരാജയപ്പെടാറുണ്ട്. എന്നാൽ വീണ്ടും പരിശ്രമിക്കാതെ ഇരിക്കുന്നതിനെ ഒരിക്കലും ഞാൻ അംഗീകരിക്കില്ല" ബാസ്കറ്റ്ബോളിൻ്റെ ദൈവം മൈക്കൽ ജോർഡൻറെ വാക്കുകൾ ഇത്തരം സമീപനങ്ങളിൽ നാം എന്ത് നിലപാടെടുകളെടുക്കണമെന്ന് ബോധ്യപ്പെടുത്തുന്നു. *ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് എനിക്കതിനാവില്ല (Unless until you try you cannot say No) എന്ന് പറയുന്നതിൽ* എന്ത് യുക്തിയാണുള്ളത്?. പ്രവത്തിക്കാതിരുന്നിട്ട് അതിൻ്റെ ഭവിഷ്യത്ത് ഭയപ്പെടുന്നതിൽ എന്താണ് കാര്യം?. മാറണമെന്ന് ആഗ്രഹിച്ചിട്ടും മാറ്റത്തിനാവശ്യമായ ഒ

റമളാൻ ചിന്ത - 10

ഇമേജ്
  Dr.ജയഫർ അലി ആലിച്ചെത്ത് *ഐക്യമത്യം മഹാബലം* കഴിഞ്ഞ ഓഗസ്റ്റ്  25 ന് ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ  സുശാന്ത നന്ദ (IFS) തൻ്റെ ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു, *"Unity & Victory are Synonymous".* (ഐക്യത്തിൻ്റെ പര്യായമാണ് വിജയം). 56 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, മേച്ചിൽ പുറത്ത് തീറ്റയെടുക്കുന്ന ഒരു കൂട്ടം പോത്തുകളെ അക്രമിച്ചു വേട്ടയാടാൻ അവസരം കാത്തിരിക്കുന്ന രണ്ട് സിംഹങ്ങളെ കാണാം. സിംഹങ്ങളെ കണ്ട് ഭയപ്പെട്ട പോത്തുകൾ ആദ്യം ചിതറി ഓടുന്നുണ്ട്. എന്നാൽ വളരെ പെട്ടെന്ന് ഒരുമിച്ച് ചേർന്ന് സിംഹങ്ങൾക്ക് നേരേ കൂട്ടമായി വരുന്നതും, സിംഹങ്ങൾ പ്രാണരക്ഷാർത്ഥം ഓടിയകലുന്നതുമായ രസകരമായ ഒരു രംഗമാണതിൽ.  വളരെ മനോഹരമായ ഒരു സന്ദേശത്തിന് അനുയോജ്യമായ വീഡിയോ!  സിംഹത്തിൻ്റെ കരുത്തിന് മുന്നിൽ കീഴടങ്ങുകയോ, ഭയപ്പെട്ട് ഓടുകയോ ചെയ്യുന്ന ഇര ജന്തുക്കളുടെ എത്രയോ രംഗങ്ങൾ നമ്മൾ പല വീഡിയോകളിലും കാണുന്നതാണ്.  എന്നാൽ *ദുർബലരെന്നറിഞ്ഞിട്ടും, സഖ്യബലം കൊണ്ട് ശത്രുവിനെ നേരിടാനാവുമെന്ന വലിയ പാഠം പഠിപ്പിക്കുകയാണിതിലൂടെ പ്രകൃതി* ജീവിത പ്രശ്നങ്ങളെ ശരിയായി മനസ്സിലാക്കാനും, അതിനനുയോജ്യമായി നേരിട